പാവാട

പെണ്ണുകെട്ടാത്തവർ താമസിക്കുന്ന

ഈ മുറിയിൽ

ഒരു പാവാട ഉരിഞ്ഞുവീണു.

അരക്കെട്ടിൽ വിരലുകളാർത്തി

വലിച്ചൂർത്തെടുത്തതല്ല.

ഇരുമ്പിന്റെ വഴി എന്നും പോകും

പീത്ത കണ്ടറിയാം.

കൂട്ടുകെട്ടുകളുടെ നാക്കുനീട്ടിക്കെട്ടിയ അയയിൽ

പഴയ പാവാടക്കാരികൾ വന്ന്‌

അന്ന്‌ ഉണങ്ങാനിരുന്നു

അടുത്ത വീട്ടിലെ പെണ്ണിനിതേ നിറത്തിലൊരു

ബ്ലൗസുണ്ടെന്ന്‌ പറഞ്ഞുപോയവൻ

വെറുതേ തിരിച്ചുവന്നു.

മുറിയുടെ ചെവിനിറച്ച്‌ പാട്ടുപാടി

നാട്ടിലെ പെണ്ണുങ്ങളെ മുഴുവനുറക്കി

പെണ്ണുക്കെട്ടാത്തവർ താമസിക്കുന്ന

ഈ വീടുറങ്ങിപോയിട്ടും

അവളറിയാതെ

അയയിൽനിന്നും ഞാനെടുത്ത

പാവാട മാത്രം

ഉറങ്ങുന്നില്ല.

Generated from archived content: poem2_dec14_05.html Author: s_kalesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവൃദ്ധസദനം
Next articleപ്രണയത്തിന്റെ തുടക്കം
1982-ൽ ജനിച്ചു. ഇപ്പോൾ എം.ജി.യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയൻസിൽ അവസാന സെമസ്‌റ്റർ എം.സി.എ വിദ്യാർത്ഥി. അങ്കണം കലാലയ കവിതാ അവാർഡ്‌, കൈരളി ടി.വി. അറ്റ്‌ലസ്‌ കവിതാപുരസ്‌കാരം, മാധ്യമം വെളിച്ചം സാഹിത്യ പുരസ്‌ക്കാരം, 2004-ലെ എം.ജി. യൂണിവേഴ്‌സിറ്റി യുവജനോൽസവത്തിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസ്ഥാനം തുടങ്ങിയവ നേടിയിട്ടുണ്ട്‌.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here