ചതിക്കണ്ണുമായ്
കാത്തുനിൽപ്പതാ
ബസ്‌റ്റോപ്പിലും,
സ്‌കൂൾഗേറ്റിലും.
പട്ടിണിതൻ
വറച്ചട്ടിയിൽ
പൊരിഞ്ഞിടുന്നൊരാ-
മങ്കയാൾ
മന്ത്രകോടിതൻ
മധുരസ്വപ്‌നവും
മാറിടത്തിൽ-
മറയ്‌ക്കുവോൾ
ഇന്റർനെറ്റിലെ
വിലയേറിയ
വിൽപ്പനച്ചരക്കായ്-
മാറിടും
കൊതിപെരുത്തൊരാ-
കഴുകകണ്ണുകൾ
കൊത്തിവലിക്കുമാ-
ഹൃത്തിനെ
കൂർത്തുമൂർത്തൊരാ-
കഴുകകണ്ണുകൾ
കൊത്തിക്കീറുമാ-
ഗാത്രത്തെ.
‘കണ്ടു കൊതിതീർന്നില്ല ഞാൻ’-
അച്ഛനമ്മതൻ
വിലാപം മുഴങ്ങവേ.
ചതിക്കണ്ണത്-
യിരതേടുന്നു
ബസ്‌റ്റോപ്പിലും,
സ്‌കൂൾഗേറ്റിലും.
Generated from archived content: poem1_sept22_08.html Author: raju_kanjirangadu