സ്മൃതികളുടെ
ചുവന്ന ഞരമ്പ്
ഹൃദയത്തിൽ നിന്നും
കണ്ണിലേക്കാവാഹിച്ച്
വാക്കുകളായുതിരുമ്പോൾ
കൂടൊഴിഞ്ഞ പക്ഷികളുടെ-
തിരിച്ചുവരവ്
കഴിഞ്ഞുപോയ കാലത്തിന്റെ
അരിമണി കൊത്തിപ്പെറുക്കുമ്പോൾ
കൊക്കിൽ തടഞ്ഞത്
കദനത്തിന്റെ കാരമുള്ള്
മറക്കുവാൻ കഴിയുമോ
ചിറകറുത്താലും പറക്കുന്ന
യൗവനത്തെ
കുഴഞ്ഞു വീണപ്പോൾ
കൂച്ചുവിലങ്ങിലെന്നറിഞ്ഞപ്പോൾ
പടിയടക്കേണ്ടിവന്നു
വാതിലിൽത്തട്ടി നീ-
ആർത്തലച്ചപ്പോൾ
ഇളകിയാടുന്ന സാക്ഷ നീക്കുവാൻ
കഴിയുമായിരുന്നില്ലെനിക്ക്
വെറുക്കരുതെന്നെനീ
മറന്നുകൊൾക
മായാതൊരു ചിത്രം മനസ്സിലുണ്ട്
മൃതിവരും കാലത്തെക്കാത്തിരിക്കുന്ന ഞാൻ
മതിവരുവോളം മുറുകേ-
പുണർന്നിടും നിൻസ്മൃതി
Generated from archived content: poem1_dec24_07.html Author: raju_kanjirangadu
Click this button or press Ctrl+G to toggle between Malayalam and English