രാത്രിയുടെ,യിരുട്ടിനെ
സൂര്യൻ ഊതിയകറ്റാൻ
നോക്കുമ്പഴേ
അയാൾ ഇറങ്ങിനടന്നു
ജീവിതത്തിന്റെ കരിമ്പാറകളിൽ
ആയുസ്സിന്റെ, യക്ഷരങ്ങൾ
തല്ലിതകർന്നവരുടെ-
യിടങ്ങളിലേക്ക്
ഉറങ്ങിക്കിടക്കുന്നവരുടെ
കല്ലറയ്‌ക്കുമുകളിൽ
ഉണർന്നിരിക്കുന്ന
മെഴുകുതിരികളുടെ
വെളിച്ചത്തിലേക്ക്
കാട്ടരളികൾ പൂത്തു
നിൽക്കുന്നയിടങ്ങളിലേക്ക്
കടലിരമ്പം-
ആർത്തലയ്‌ക്കലായുയരുമ്പോൾ
കൂടൊഴിഞ്ഞ ഹൃദയത്തിലൊരു
അന്നൽ പക്ഷിയുടെ ചിറകനക്കം
ഓർമ്മയിലെങ്ങോ ഒരു-
പുളിയനുറുമ്പിൻ –
പരുപരുപ്പ്
നീറും വൃഥയുടെ
പെടപെടപ്പ്.
Generated from archived content: poem1_april2_09.html Author: raju_kanjirangad
Click this button or press Ctrl+G to toggle between Malayalam and English