ഗുരുവിന്റെ മൊഴികളിൽ
സത്യാക്ഷരങ്ങളുടെ
പ്രളയം തന്നെ ഉണ്ടായിരുന്നതായി
അയാൾ ഓർത്തു.
കലയുടെ, സാഹിത്യത്തിന്റെ, ശൈശവം
നിഷ്‌കപടമാണ്,
കൗമാരം മദിരമയം.
അതിന്റെ യൗവനം
മാംസഭോജനവും,
വാർദ്ധക്യം അസൂയയുമാണ്.
അയാൾക്ക് വിസ്‌മയം തോന്നി-
കലയുടെ ബാല്യത്തെപ്പറ്റി
ഗുരുവൊന്നും പറഞ്ഞില്ല!
സ്‌നേഹത്തെയധികരിച്ച്
ഗുരുപറഞ്ഞതിപ്രകാരമായിരുന്നു,
കാമഗന്ധമേൽക്കാത്ത സ്‌നേഹം
മരീചികയാണ്.
മാംസനിബദ്ധമാകുമ്പോഴേ-
രാഗം പുഷ്‌പിണിയാകുന്നുളളൂ.
ബ്രഹ്‌മചര്യയുടെ അതാര്യവസ്‌ത്രം
ഗുരു പിച്ചിച്ചീന്തിയത്, സപുത്രിയെ
‘എന്നെ ഏൽപിച്ചുകൊണ്ടായിരുന്നു’.
അതിനാൽ,
ഗുരുവൊരിക്കലും സന്യാസത്തെ
പരാമർശിച്ചിരുന്നില്ല!
Generated from archived content: guru_paranjath.html Author: rafeeq_ramadan
Click this button or press Ctrl+G to toggle between Malayalam and English