ഗീതം എണ്‍പത്തിയെട്ട്

താനേ മറഞ്ഞുപൊയ്പ്പോകു,മൊരിക്ക,ലി-
ക്കാണായകാഴ്ചക,ളാകമാനം;

ഒട്ടും വെളീച്ചം കടക്കാതെ കണ്‍പോള-
രണ്ടുമന്നേര,ത്തടഞ്ഞുപോകും!

പിറ്റേന്നു നേരം പുലരും , പ്രപഞ്ചത്തെ
തട്ടിയുണര്‍ത്താന്‍ പുലരിയെത്തും,

ആളുകളോരോ നിരത്തിലും കൂടിനി-
ന്നാരവം കൂട്ടി,യിടകലരും,

വീടുകളെല്ലാം സുഖങ്ങള്‍ ദു:ഖങ്ങളും
ഏറിക്കുറഞ്ഞും നിറഞ്ഞു നില്‍ക്കും!

ഇക്കഥയോര്‍ക്കെ എന്തൗത്സുക്യമോടെന്റെ-
കണ്‍കളാ കാഴ്ചകള്‍ കണ്ടു നില്‍പ്പു!

കാണായതൊന്നുമേ നിസ്സാരമ,ല്ലിവ-
യേതും വിലപ്പെട്ടതെന്നറിവേന്‍,

അല്പ്പമെന്നാകിലും ഇങ്ങുകൈവന്നവ-
യൊക്കെ മഹത്തര, മെന്നറിവേന്‍

വ്യര്‍ത്ഥമാവാ, മിങ്ങുലബ്ധമാം ജീവിതം
എങ്കിലും ദുര്‍ല്ലഭമെന്നറിവേന്‍

കൈവന്നതും കൈവരാനുള്ളതും മേലി-
ലമ്മട്ടിരുന്നുകൊള്ളട്ടെ; എന്നാല്‍

തുച്ഛമെന്നോത്തെനി, ക്കേകാത്തതൊക്കെയും
ഇക്കരത്തില്‍ ഭവാന്‍ ചേര്‍ക്ക മേലില്‍.

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali88.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English