ഗീതം അറുപത്തിയഞ്ച്

രാപകലെന്റെ സിരാചക്രത്തില്‍
പ്രാണതരംഗങ്ങള്‍

ഉലകിനെ വെല്ലാനായി,ട്ടവിരത
മുഴറിപ്പായുന്നു;

പ്രാണനതൊന്നേ ചേര്‍പ്പു കരളില്‍
സുരസ്വരമാലാപം,

താളലയങ്ങളിണക്കി ച്ചെയ്‌വൂ
നീരവമായ് നടനം

പ്രാണനതൊന്നാണല്ലോ ഭൂവിന്‍
മൃണ്മയമാം മെയ്യില്‍

തളിരുകളായ്, തൃണരാശികളായും
വികസിപ്പു സതതം!

ജനിമൃതിയെന്ന പെരും കടലതിനു
കളിക്കാന്‍ പൂന്തൊട്ടില്‍

തിരമാലകളുടെ താളത്തില്‍ ചേ-
ര്‍ന്നിളകാ, നാലോലം!

അനന്തമാം ആ പ്രാണന്‍ മാമക-
തനുവില്‍ , ധമനികളില്‍

പ്രസരിക്കുന്നു, തുടിപ്പേറ്റുന്നു
പ്രതിനവമീ ലാസ്യം !

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali65.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English