ഗീതം നാല്പത്തി ആറ്

കണ്‍കള്‍ വഴിയി,ലയച്ചുംകൊണ്ടേ-
കഴിച്ചിടുന്നേന്‍ നേരം,

ഭയമു,ണ്ടേഴുവെളുപ്പിനുമുമ്പെന്‍
മിഴികളടഞ്ഞേ പോകാം!

അമ്മഹിതാത്മാ,വപ്പൊഴുതെങ്ങാന്‍
എന്‍പടിവാതിലി,ലെത്താം

അപ്പോഴെന്നെ ത്തട്ടിയുണര്‍ത്താന്‍
അമ്പേമുതിരാ,യ്കയാരും!

പുലര്‍വെട്ടത്തില്‍ കിളികള്‍ പൊഴിക്കും
കളമൃദുകൂജന രാഗം-

പുത്തനിലഞ്ഞിപ്പൂവിന്‍ ഗന്ധം
പൂശിയ കാറ്റിന്‍ സ്പര്‍ശം-

ഇന്നിവയാലേ കണ്ണുതുറക്കാന്‍
തെല്ലു,മിവള്‍ക്കിഷ്ടം,

അവിടുന്നെത്തുന്നേരവുമുണരാന്‍
അകമേയില്ലാ കുതുകം!

അങ്ങുന്നെന്നെ സ്പര്‍ശിക്കുമ്പോള്‍
അറിയാതെഞാനുണരാം;

ആ മുഖദര്‍ശനപുണ്യം നേടാന്‍
മിഴികള്‍ താനേ വിടരാം,

ആമന്ദസ്മിത കാന്തിയിലെന്നുടല്‍
നിറയേ പുളകം കൊള്ളാം,

കണ്മുന്നിലവന്‍ മുഴുമിക്കാത്തൊരു
കനവുകണക്കേ നില്ക്കാം!

എന്നെയുണര്‍ത്തീടട്ടേ പുലരിയി-
ലമ്മതിമോഹന വദനം

ആ ദൃശ്യലണിഞ്ഞാവൂ ഞാ-
നവിരതം അവികലസൗഖ്യം

ആമുഖദീപ്തി സ്മരണത്താലെ, യ-
ണിഞ്ഞാവൂ രോമാഞ്ചം!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali46.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here