ഗീതം നാല്പ്പത്തി രണ്ട്

ദേവ, ഭവാനേയെതിരേല്‍ക്കാ, നിവ-
ളേതുമൊരുങ്ങീലല്ലോ,

ഹൃദയേശ്വര, നീയിപ്പോള്‍ വരുമെ-
ന്നടിയന്‍ കരുതീലല്ലോ!

പലരോടൊന്നിച്ചെത്തി ഭവാ, നൊരു-
പരിചയ ഭാവവുമെന്യേ,

അടുത്തുവന്നൂ, പുഞ്ചിരിയാലെന്‍-
അകം കവര്‍ന്നുംകൊണ്ടേ!

പല നാളുകളില്‍ , പല വേളകളില്‍
പതിച്ചുവ‍ല്ലോ ഭദ്ര,

മമാന്തരംഗമിതില്‍ നിന്‍ അസുഭല-
പവിത്രതൃപ്പദ മുദ്ര!

ഒരു മൊഴിയോതാ, തെങ്ങാവോ നീ
തുടര്‍ന്നു വീണ്ടും യാത്ര?

തിരഞ്ഞുഴന്നു നടന്നു പലേടം
ഭവാന്റെ കാലടയാളം ,

സ്മൃതിയുടെ പൂഴിയതിയില്‍ച്ചേര്‍ന്നമ്പേ-
പുതഞ്ഞുപോ, യവയെല്ലാം

അമര്‍ന്നുപോയി സുഖദു:ഖങ്ങളില്‍
അടയാളങ്ങള്‍ പോലും !

എന്‍ കളിവീടിന്‍ മുറ്റത്തെഴുമീ-
മണ്‍കൂനകള്‍ ക,ണ്ടേറ്റം

അവജ്ഞയോടേ പോകായ് വാനി-
ന്നലിഞ്ഞിടാവു ചിത്തം.

കളികളില്‍ മുഴുകിയിരിക്കെ, ക്കാതില്‍ –
പതിഞ്ഞ പാദാഘാതം

പ്രതിധ്വനിപ്പതു കേട്ടേ, നകലെ
പ്രകാശഗോളം തോറും,

പ്രപഞ്ച വിസ്മയഗാഥ കണക്കതു-
മുഴങ്ങി വീണ്ടും വീണ്ടും !

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali42.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here