ഗീതം മുപ്പത്തിരണ്ട്

എന്‍ നികേതത്തി,ലന്നൊരന്തിയില്‍-
വന്നു നിന്നേവം കെഞ്ചിനാര്‍-

‘’ഏകിയാലുമിവര്‍ക്കിട, മിങ്ങു-
കോണിലെങ്ങാനിരിക്കുവാന്‍

അങ്ങയോടു സഹകരിച്ചിടാം
മംഗളാചരണങ്ങളില്‍;

പൂജതീര്‍ന്നു പ്രസാദവും കൊണ്ടു
പോവതിലവര്‍ തൃപ്തരാം!”

കേവലര്‍ , പരിക്ഷീണിതര്‍ പഴം
കൂറയാല്‍ മെയ് മറച്ചവര്‍,

പമ്മലോടെ ചടഞ്ഞുകൂടിയെ-
ന്നുമ്മറ, ത്തൊരു മൂലയില്‍

രാവിലെന്റെ തൃക്കോവിലിന്നക-
ത്തേറിനാര്‍ കൈക്കരുത്തിനാല്‍;

പൂജചെയ്യാനൊരുക്കി ഞാന്‍ വച്ച-
താകെയും അതിഗൂഢമായ്

ഒട്ടഴുക്കുപുരണ്ട കൈകളാല്‍
കട്ടുവാരി ക്കടന്നവര്‍!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali32.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English