ഗീതം ഇരുപത്തിയേഴ്

പല വിഘ്നങ്ങളുമെന്നെ-
വലയം ചെയ്യുകയാലേ
വലയുന്നേന്‍; കനവൊന്നേ
വിടുതിലഭിച്ചിടുമെന്നേ!

വിങ്ങുന്നു മമ നെഞ്ചകം
വിഫലം മാമകയത്നം,
മുക്തിക്കായ്നിപതിപ്പേന്‍
തൃച്ചരണങ്ങളിലേവം!

എങ്കിലുമതു യാചിക്കാന്‍
എന്‍ കരള്‍ ലജ്ജാവിവശം,
ഏറ്റം പ്രിയതമനങ്ങാ-
ണെന്നറിയുന്നേ,നനിശം!

ഗേഹമിതൊട്ടു വെടിപ്പായ്-
ത്തീര്‍ക്കാനുള്ളം വിമുഖം,
കൊന്തും ചവറും മാറ്റാന്‍
കൈകള്‍ക്കില്ല വിവേകം.

പൂഴിയിലങ്ങയെ മൂടി,
മൃതിയെ വിളിപ്പുഹൃദയം
ഒട്ടുവെറുപ്പുണ്ടെന്നാല്‍
പഥ്യമിതെന്നേ ഭാവം!

നിറവേറാതെ കിടക്കും –
കടമകള്‍ ചിലതുണ്ടിനിയും,
ഒളിവില്‍ സൂക്ഷിക്കാനു-
ണ്ടപജയകഥകള്‍ പലതും.
ശുഭമര്‍ത്ഥിക്കാന്‍ പോലും
ഭയമേറുന്നുണ്ടകമേ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali27.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English