ഗീതം ഇരുപത്തിയൊന്ന്

ശ്രാവണമാസഘനാഘന കാളിമ
താവിന വീഥിയിലൂടെ

ലേശവുമൊച്ചയെഴാതേ,മൃദുവാം
കാലടിവയ്പ്പുകളോടെ-

എത്ര വിമൂകം നീങ്ങുന്നുനീ
ആര്‍ദ്ര വിഭാവരി പോലെ!

വീശുന്നൂ, തൈത്തെന്നല്‍ വെട്ടം-
വീഴാവഴികളിലൂടെ,

വിണ്ണിന്‍ നഗ്നതമൂടി കരിമുകില്‍
വിരിയാ, ലാരോ ദൂരേ!

കളകളകൂജനമുയരുന്നീലാ
കാനനസാനുവിലെങ്ങും,

വഴിയോരത്തെ വീറ്റുകളുടെ പുറ-
വാതിലടഞ്ഞു കഴിഞ്ഞു ;

പാതയിതാകേ വിജനം,ചാര-
ത്താരുടെ പാദസഞ്ചലനം?

ഏകാന്തതയില്‍ നടവഴിയുടേ
നീങ്ങുവതാരേ മൂകം?

മോവുകയല്ലോ വിവൃതകവാടം
മാമക ഗേഹം മത്രം.

കണെക്കാണെ മറഞ്ഞേപോകുമോ-
രോമല്‍ ക്കനവെന്നോണം,

പ്രിയതം,നീയിന്നിവളെ ഗ്ണിക്കാ-
തകലാനാണോ ഭാവം?

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali21.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English