ഗീതം പത്തൊന്‍പത്

ഭവാനെ വാഴ്ത്തിപ്പാടുവതിന്നാ-
യിരിപ്പു ഞാനിവിടെ,

മഹാസദസ്സിന്‍ കോണില്‍ തെല്ലിട-
മെനിക്കു നല്‍കണമേ!

അങ്ങേയ്ക്കുള്ള ജഗത്തിത്; തല്പര-
യല്ലിവള്‍ മറ്റൊന്നില്‍

കാരണമെന്യേ മുരളുന്നു മമ-
കരള്‍, ഈ നിമിഷത്തില്‍.

നിശയിതു മുകം, പൂജയ്ക്കായ് നിന്‍
നിലയനമിതു സജ്ജം;

അരുളണമാലാപത്തിന്നായിനി
അനുജ്ഞ നീ സദയം

വിഭാതവേളയില്‍ വീണാവാദന-
മകലെ മുഴങ്ങുമ്പോള്‍

അകന്നു പോയ്‌വാന്‍ നീയിവളെ
അനുഗ്രഹിച്ചാവൂ!

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali19.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English