ഗീതം പതിനാറ്

ഒഴുകി നീങ്ങിയ മുകിലുകള്‍ വിണ്ണി-
ലൊരു പടലമായ് നിറയുന്നു;

തവനിയോഗമെ,ന്തറിവീല! ഞാനീ
തിരു നടക്കല്‍ നിന്നുഴറുന്നു!

പകലെല്ലാ, മോരോപണിയിലേര്‍പ്പെട്ടു
പലരുമാ,യിടപഴകിനേന്‍

ഉടനേ നീ വരുമരികേ, യെന്നോരെ-
നിനവിലാ,ണ്ടിങ്ങു കഴിയുന്നേന്‍

ഇരുളി,ലീവഴിയരികില്‍ നിര്‍ത്തി നീ-
യിവളെ,യെന്തിനെന്നറിവീല;

ഇനിയും ദര്‍ശനമരുളാതേ ഭവാ-
നൊളിവില്‍ നില്‍ക്കുവാന്‍ മുതിരൊലാ

മറികടക്കുവാനെളുതല്ലേതുമി-
ക്കരിമുകില്‍ ചൂഴുമിടവേള

ഇവിടെ മേവുന്നേ,നകലെ മേയുന്ന
മിഴികളുമായിന്നതി ദുനം;

ചുഴറുമിക്കാറ്റില്‍ വിറകൊള്ളുന്നിതേ
ചകിതമെന്‍ പ്രാണ,നതിദീനം

ഇവിടെ വാതിക്കല്‍ തനിയെയെന്തിന്നാ-
യിവളെ നിര്‍ത്തുവതിതുവിധം?

കടപ്പാട്: കേരള സാഹിത്യ അക്കാദമി Email:akademipublication@gmail.com

Generated from archived content: geethanjali16.html Author: rabeendranath_tagore

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here