കവിജീവിതം

“കവിത

കാറ്റിരമ്പം പോലെ

കടന്നുവരുന്നു.”

ഉഴുതുണർന്ന മണ്ണിൽ വീണ വിത്തും വിതയും ചോരയും കണ്ണീരുമാണ്‌ ഈ കവിക്ക്‌ കവിത. അനാഥമാക്കപ്പെട്ട ജീവിതവും അടിമയുടെയും അധഃസ്ഥിതന്റെയും ആർത്തമായ ഓർമ്മയുമാണത്‌. ചാട്ടവാറടിയേറ്റ്‌ പുളയുന്നവന്റെ ചോരയിറ്റുന്ന മുറിപ്പാടുകൾ ഈ കവിതകൾ നക്കിയുണക്കുന്നു. നിലയ്‌ക്കാത്ത കാരുണ്യമായ്‌ നിറഞ്ഞുപെയ്യുന്നു.

“അഗ്നിയെ

ആവാഹിപ്പാൻ

തുറന്നോരകക്കാമ്പിൻ

നഗ്നത

ക്ഷന്തവ്യമല്ലെന്ന്‌

നീ വിധിച്ചില്ലേ…”

എന്ന്‌ ചോദ്യശരങ്ങളുതിർക്കാനും

“അന്നറുത്തെടുത്തില്ലേ

നീ ഗുരോ പെരുവിരൽ

ഇന്നതിന്നഭാവത്തെ

ഞാൻ മറികടന്നല്ലോ…”

എന്ന്‌ വിധിക്കുന്നവന്റെ ഇച്ഛകൾക്കപ്പുറം പൊട്ടിമുളയ്‌ക്കാനുളള കരുത്തും ഈ കവിതകൾക്കുണ്ട്‌.

പഠനംഃ ഡോ. കെ.എസ്‌. രാധാകൃഷ്‌ണൻ

കവിജീവിതം, കെ.തങ്കപ്പൻ, വില – 50.00, കറന്റ്‌ ബുക്‌സ്‌

Generated from archived content: book2_dec7_05.html Author: puzha_com

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English