കല്ലേ,
പഴങ്ങളാവുക.
പൂക്കാത്ത മാവിന്റെ
കൊമ്പുകളിൽ
മൂത്ത് പഴുത്ത്
കാറ്റേറ്റ് മെല്ലെ വീഴുക.
വീഴുമ്പോൾ,
പകിടയറിയാത്ത
പടച്ചട്ടയില്ലാത്ത
എന്റെ കൈയിൽ വീഴണേ
സൂര്യൻ കുന്നിന്നപ്പുറത്തേക്ക്
ചുവന്നൊരു-
പഴംപോലെ വീഴുമ്പോൾ,
താറാവിൻ പറ്റവുമായ്
ഞാൻ പോകും.
നിന്നെക്കുറിച്ചൊരു പാട്ട്
മനസ്സിലോർത്തുവയ്‌ക്കും
കിനാവിലെപ്പോഴും കാണും.
Generated from archived content: poem1_oct8_07.html Author: pt_binu
Click this button or press Ctrl+G to toggle between Malayalam and English