യുഗവൈദ്യൻ

കനൽചീളുകൾ കാർന്നു തിന്നുന്ന

മൃദുലതല്‌പത്തിനരിയതേങ്ങൾ പോൽ

കിനാക്കോട്ടകൾ പണിതു വീഴിച്ചു

പതിയെ വിങ്ങുന്നു വ്രണിത മാനസം

വിതുമ്പുമ്പൊഴും പുതിയമോഹങ്ങ-

ളുടലെടുപ്പിച്ചു വളയിടീപ്പിച്ചു

വളർത്തിച്ചിട്ടു വെറുതെ വീണ്ടുമാ

കദനചക്രത്തെ മനസ്സുരുട്ടുന്നു.

അടങ്ങൊന്നഹോ തളർന്നെങ്കിലും

പിളർന്നെങ്കിലും കരിഞ്ഞെങ്കിലും

ഒടുങ്ങാത്ത നിൻ നിശാസഞ്ചരം

മടുപ്പിക്കുമീയുടൽത്താണ്ഡവം.

മനസ്സെപ്പൊഴും കൊതിക്കുന്ന നിൻ

സുഖക്കോട്ടയിൻ രതിക്കേളികൊ

ട്ടടങ്ങുമ്പോൾ നീ തിരിഞ്ഞൊന്നുനോ-

ക്കുടല്‌പഞ്ചരം ദ്രവിച്ചെങ്കിലൊ…

പടക്കൊപ്പുകൂട്ടടുത്തുള്ളനിൻ

മദക്കൂത്തിനായ്‌ ഇരിക്കേണ്ടനീ

ഇരുന്നെങ്കിൽ നീ തിരിഞ്ഞൊന്നുക

ണ്ടകം നൊന്തിനിക്കരഞ്ഞെങ്കിലൊ.

കടിഞ്ഞാണുപണ്ടെറിഞ്ഞെങ്ങുനി

കളഞ്ഞുണ്ടുവോ നിനക്കോർമ്മതെ

ല്ലടക്കം മറന്നൊടുക്കം വരെ

പറക്കേണമൊ നിനക്കെന്തെടോ?

മരിക്കാനിനിശ്ശരിക്കില്ലെഴും

മണിക്കൂറുകൾ കണക്കുള്ളതാ

നിടിത്തേരിൽ വന്നടുക്കുന്നുനി-

ന്നൊടുക്കം പിടഞ്ഞെഴുൽന്നേക്കെടോ

തുലാസിൽകനക്കരിങ്കട്ടികൊ

ണ്ടളക്കാവതല്ലഹോ നിന്നിലെ

ക്കൊടും പാപമിക്കണക്കൊന്നിനി-

പ്പറഞ്ഞെങ്ങുകൊണ്ടൊതുക്കാനഹോ

അടങ്ങാ മനക്കൊടുങ്കാറ്റിനെ

നിലയ്‌ക്കാമദപ്പാലൊഴുക്കിനെ,

ശ്ശമിപ്പിക്കുവാൻ തപസ്സിദ്ധിയു-

ള്ളൊരോ വൈദ്യനുണ്ടുലകങ്ങളിൽ

മനം നൊന്തു നീ കരഞ്ഞൊന്നുചെ-

ന്നഹം കൈവെടിഞ്ഞിരന്നീടുകിൽ

മനതൃഷ്‌ണതൻ കൊടും ദാഹവും

ശമിക്കും ജീവ ജലം നൽകുവോൻ….

മതഭ്രാന്തിനാൽ പുലമ്പുന്നത-

ല്ലിവൻ ജീവിതകദനങ്ങൾകൊ-

ദറിഞ്ഞുള്ളൊരാ പിതൃ സ്‌നേഹമു-

ണ്ടതിൽ നസ്രയ രണമുദ്രയും

അവൻ പക്കലുണ്ടടഞ്ഞുള്ള നിൻ

മനക്കണ്ണിനെ തുറപ്പിക്കുവാ

നെതും പോന്നൊരഞ്ഞ്‌ജനം ചെല്ലുവോർ

ക്കവൻ നൽകുമാ ദ്രവം നിശ്ചയം

തുറക്കാമകത്തിരുമ്പോടാമ്പ

ലടച്ചിട്ട നിൻ കരൾ വാതിലെ,

ശ്രവിക്കൂ പുറത്തവൻ പേർചൊല്ലി

വിളിപ്പൂ നിന്നിൽ വിരുന്നാകുവാൻ.

Generated from archived content: poem1_jan3_10.html Author: prince_francis

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English