“വൈകിനിൻ വരവു,പോട്ടെയതെന്നാൽ
ചൊല്ലുനീയരിയ പീലിമറന്നോ?”
കണ്ണനോടരുമയാം സഖിതന്റെ
നീറിടും പരിഭവം മൊഴിയുന്നൂ.
“നൽമൂടിച്ചുരുളതിൽത്തിരുകീടാൻ”
പൊന്‌മണിപ്പവിഴമൊക്കെയുമുണ്ടാം
എങ്കിലും പ്രിയസഖേ കളയൊല്ലേ
പീലിയൊ,ന്നതിലുദിപ്പതുനീതാൻ
“പോയിഞ്ഞാനരിയപീലിതിരഞ്ഞാ-
പൂവനങ്ങളകമേ പ്രിയരാധേ,
കണ്ടുപോയ് മൃദുശരീരി മനോജ്ഞൻ
കേകിയെ, സുഭഗനാക്കുവനെന്നേ
കണ്ടമാത്രയിലവന്നുടെ മേനി
പൂത്തുലഞ്ഞു വിറകൊള്ളുകയായീ
നീണ്ടു നീണ്ടു തരളം ശുഭ നാട്യം
ആസ്വദിക്കെ ”യൊരു പീലിതരൂനീ“-
യെന്നുചൊല്ലുവതിനില്ലൊരുവേദി
പീലിയല്ലിയതിനുള്ളൊരുമോടി”.
പീലിയെന്നതൊരു രൂപകമായി
പിലിയെന്നതൊരു ജീവിതമായി
താളബന്ധമറിയാത്ത കവിത്ത്വം
പീലിയറ്റ മയിലാടുവതെപ്പോൽ,
പിലിയറ്റ മുകിലുണ്ണിയതേപ്പോല്
ഇമ്പമിന്ദ്രിയമതിങ്കലിയയ്‌ക്കാ.
Generated from archived content: poem1_jan15_09.html Author: praveenab