ദളിതം

കാർന്നോരിന്നലെ തെക്കോട്ട്‌ പോയപ്പൊ

ഏന്റെയുളളത്തില്‌ നെഞ്ചത്തടി.

കർക്കടപ്പെയ്‌ത്തിലെൻ കൂരയൊലിച്ചപ്പോ

ഏന്റെയുളളത്തില്‌ ശ്വാസംമുട്ട്‌.

കണ്ടം മുറിച്ചിട്ട്‌ റോഡ്‌ നീണ്ടപ്പൊ

ഏന്റെയുളളത്തില്‌ കൊടുവാൾക്കൊത്ത്‌.

ജാതിതിരിഞ്ഞെന്റെ നാട്ടാര്‌ മുട്ട്യപ്പൊ

ഏന്റെയുളളത്തില്‌ പൊട്ടനാട്ടം.

വണ്ടിയിടിച്ചെന്റെ പെണ്ണ്‌ ചത്തപ്പോ

ഏന്റെയുളളത്തില്‌ ചെഞ്ചോര.

ഷ്‌ക്ക്വൊള്‌ വിട്ടെന്റെ മോള്‌ വന്നിട്ടില്ല…

അടിയാന്റെ ഉളളമേ പണ്ടാറടങ്ങ്‌.

Generated from archived content: dalitham.html Author: prasad_kakkassery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഭാഗം ഃ ഒൻപത്‌
Next articleകാർട്ടൂണുകൾ
ഡോ. സുകുമാർ അഴീക്കോട്‌ സപ്‌തതി അങ്കണം പ്രബന്ധസമ്മാനം, കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയുടെ മാരാർ പ്രബന്ധ പുരസ്‌കാരം, വി.ടി.പ്രബന്ധ സമ്മാനം, തിരൂർ തുഞ്ചൻ സ്‌മാരക സാഹിത്യ ക്വിസിൽ ഒന്നാം സ്‌ഥാനം, മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെ മലയാളം കഥാപുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്‌. സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിൽ കഥാരചനയിലും കവിതാരചനയിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്‌. വിലാസം കളരിയ്‌ക്കൽ, കാക്കശ്ശേരി പി.ഒ. തൃശൂർ - 680 511

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here