സ്യൂസ്‌

മുത്തശ്ശിക്കഥകളുടെ

ഒരു മൂവന്തിയിലാണ്‌

നിന്നെക്കുറിച്ച്‌

ആദ്യമായി കേട്ടത്‌.

ഒളിച്ചുകളിയുടെ

കുട്ടിക്കാലത്ത്‌

ഞരമ്പുകൾ പോലെ

കെട്ടു പിണഞ്ഞ

വഴികളൊന്നിൽ

പിന്നെ കണ്ടു.

മതിൽപച്ചയിൽ

നിന്റെ ചിത്രത്തോടൊപ്പം

വീടും ശലഭങ്ങളേയും

വരച്ചിരുന്നു.

വീട്‌

കടലെടുത്തു.

ശലഭങ്ങൾ

എരിതീയിലേക്ക്‌

പറന്നു.

നീ, ഇന്നും

വേദനകളുടെ

വെറും വാക്കുകൾ നൽകി

തിരിച്ചു പോകുന്നു.

Generated from archived content: poem2_aug25_06.html Author: pramod_balussery

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here