കദനം

അറിയുന്നു ഞാൻ ആദ്യാക്ഷരങ്ങൾ

പിന്നെയെല്ലാമെൻ ഓർമ്മത്തെറ്റുകൾ.

അമർന്നുപോയ വഴിയഗ്രങ്ങളിൽ

പുകയുന്നതോ എന്റെ കദനങ്ങൾ.

ചിതലരിക്കുന്ന കുഴിമാടങ്ങളിൽ

കുരുക്കുന്നതോ ശവക്കൂണുകൾ.

കൂനയിൽ കുറിച്ച നാമങ്ങളോ

വെറുമൊരോർമ്മച്ചിത്രങ്ങളായി.

നീറിപ്പുകഞ്ഞു ചുടുകാട്ടിൽ

കാറ്റിലൂറുന്നു മാംസഗന്ധം.

കരളിലുയരുന്ന കദനങ്ങൾ ചീറുന്ന പരി-

ഹാസത്തിലലിഞ്ഞിട്ടുമൊരു ഭ്രാന്തനായില്ലതെന്തെ?

ഉരുവിടുന്ന മന്ത്രങ്ങളാലാവാം.

ചിരകാല സ്വപ്‌നങ്ങളൊരു നിണച്ചാലായമ്മയെ

പുണരുന്നു; തന്നിൽ കാമം തീർക്കുമീ

മക്കളെ ശപിക്കാനൊക്കുമോ?

നിറമാറിലുരുകുന്നു പച്ചമാംസങ്ങൾ

കാറ്റിലറിയുന്നു ദുരിത ഗന്ധം.

നിലാവുറയുന്ന രാവിലുയരുന്നു പുകവഴികൾ

നാളെ ഉണരുന്ന പുലരികൾ

ഇന്നിന്റെ നീറുന്ന ഓർമ്മകളായി പുകയുന്നു ചുടുകാട്ടിൽ.

നിണമാരിയിൽ കുളിരുമമ്മയിലൊരു നെടുവീർ-

പ്പുമാത്രമവശേഷിച്ചു, നാളെയൊരുമാത്രയെങ്കിലൊരു-

മാത്ര കരയാനമ്മയുണ്ടാകുമോ പ്രപഞ്ചത്തിൽ?

Generated from archived content: poem_mar15.html Author: pj_antony

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here