പ്രപഞ്ചത്തിന്റെ ഭാഷ

നിന്റെ ചരണങ്ങളിലേറെയൊടുങ്ങി

നിന്റെ വേലികളിലേറെയൊതുങ്ങി

ആ പരശുനേത്രങ്ങളിലിനിയും മൂർച്ച

അവ മുമ്പോട്ടാണയനമെപ്പോഴും.

ജാഗ്രത! നിന്റെ ദുരകളെ വിഴുങ്ങാനവരി-

നിയും വരും; ഭംഗുരങ്ങളവയ്‌ക്കുയിർദായകം

(നീ ദിനേന തണലുകളെത്ര വെട്ടി,നീരൊഴുക്കി-

ന്നിള വേരുകൾ ഛേദിച്ചൊടുങ്ങാത്ത നിന്നാശാ-

മേടയിലാർത്തിപ്പിശാചിൻ നിത്യവാസം

നിന്റെ യന്ത്രക്കൈകളീറൻ ബ്‌ഭുവനത്തിൻ

മേനി ചീന്താനറിയുന്നവമാത്ര;മരികെ

ശുഷ്‌കമൊരു ദാരുശാഖയിലൊരു പണിതീരാ

കിളിക്കൂടു വേവുന്നു)

സഹനച്ചിപ്പിയിലീ മേദിനി കാലത്തിൻ പൂട്ടിട്ട-

യശ്രുവനുതാപമോൽ കരയെ പുണരുമ്പോൾ

ചന്ദ്രനെ തൊട്ട നിന്റെ പാദയിണ പതറുവതെന്ത്‌?

യെന്നിട്ടോതുന്നതു സുനാമി ഭയമാറ്റുക!

സദാനിശാനിദ്രയിലോർമിക്കയിതു ചെറു-

താക്കീതിന്റെ പ്രപഞ്ചഭാഷ;യവരിനിയുമജ്ഞാത-

നേരത്തിലുത്തുംഗമിരച്ചെത്തിടാം നിന്നോമന-

ജന്തുവിൻ തുടലഴിക്ക(പാപം പേറാത്തോർ

നരകത്തിൻ പങ്കാളികളല്ല)

നിന്റെ ദുരകൾ വറ്റാത്ത നാൾവരെ.

Generated from archived content: poem1_apr7.html Author: om_ganesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English