സുന്നത്ത് കല്യാണം

മൂത്ത് മൂത്ത്
ദാരിദ്ര്യം എന്നേ കൂടപ്പിറപ്പായി
വായുവും വെള്ളവും ഭക്ഷിച്ച്‌
ഞാന്‍ വളര്‍ന്നു വലുതായതും
പുരുഷനായതും
വീട്ടുകാരറിഞ്ഞില്ല
നിക്കാഹിനു മുന്‍പെങ്കിലും
സുന്നത്ത് കല്ല്യാണം
നടന്നാല്‍ മതിയെന്നായി
പ്രാര്‍ഥന.
ഒടുവിലത് സംഭവിക്കുമ്പോള്‍
ഡോക്ടറുടെ കയ്യിലിരുന്ന്
എന്‍റെ മാംസം ഉദ്ധരിച്ചു
രേതസ്സും ചീറ്റി
സിസ്റ്റര്‍ അത് വൃത്തിയാക്കി
ഉറക്കമുണരുമ്പോള്‍
എന്‍റെ അവയവത്തില്‍
രക്തം പൊടിഞ്ഞിരുന്നു
ആദ്യരാത്രി കഴിഞ്ഞതുപോലെ
ഒരു തോന്നല്‍.

Generated from archived content: poem2_july6_12.html Author: niyas.jamal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here