മരത്തുമ്പത്തെല്ലാം
ഒരായിരം പൂവുകൾ
കാറ്റലച്ചെത്തുമ്പോൾ
നിലത്തെല്ലാം ആയിരം പൂവുകൾ
വിടചൊല്ലാൻ നേരമായി
മറുചോദ്യത്തിനു നേരമില്ല
യാത്രയാവട്ടെ ഞാൻ
ഈ പുഞ്ചിരിമറന്നിനി
ഒളിക്കുവാൻ ശ്രമിക്കയോ
മറക്കുവാൻ കൊതിക്കയോ
ശുഭയാത്ര നേർന്നീ സന്ധ്യ
മെല്ലെ മെല്ലെ നടക്കയോ
നരമുടിശോഭ കിരീടം മെല്ലെ ഒരുക്കി
ശുഭ്രവസ്‌ത്രം ധരിച്ചു നീ തിങ്ങയേ,
മടക്കയാത്ര തുടങ്ങിയോ മൗനം
മടിക്കയോ മാനസ്സം
വഴിവക്കിൽ ഉടക്കുപോൽ സ്‌നേഹം വിളിക്കയോ?
ഈ ആകാശതുണ്ടും നീലമലമേടും മറക്കയോ?
വേദനിക്കിടയലീ പുഞ്ചിരി
മനസ്സിൻ കുമ്പിളിൽ പൊതിയുകയോ?
ഹൃദയഗദ്‌ഗദം മെല്ലെ മറയ്‌ക്കുവാൻ
ചുണ്ടിലാ പുഞ്ചിരിക്കാക്കയോ?
മടക്കമില്ലെനിക്കെന്നാകിലും
വഴിവക്കിൽ നീ ഇല്ലന്നാകിലും
സമയനദിപോൽ മുന്നോട്ടോമനേ-
യാത്രമുടക്കാനെനിക്കാവില്ലല്ലോ?
Generated from archived content: poem2_may29_10.html Author: nirmala_alaxander
Click this button or press Ctrl+G to toggle between Malayalam and English