പ്രണയദിനം

നർമ്മം

———————

‘’അച്ഛാ,ഈ വാലന്റയിൻ ദിനമെന്നു വെച്ചാൽ എന്താ’’ രാവിലെ പത്രവും കയ്യിൽ പിടിച്ചുകൊണ്ട് നാലാം ക്ലാസുകാരനായ മകൻ സംശയവുമായി എത്തിയിരിക്കുകയാണ്.

‘’മോന് അതൊന്നും മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. വേണമെങ്കിൽ ശിശുദിനത്തെക്കുറിച്ചോ മറ്റോ പറഞ്ഞുതരാം.’

‘’അതൊക്കെ ആർക്കാണറിയാൻ വയ്യാത്തത്. കുട്ടികൾ സംശയവുമായെത്തിയാൽ ഇങ്ങനെയാണോ തീർത്തു കൊടുക്കുന്നത്’’

മോന്റെ പിന്നാലെ ശുപാർശയുമായി പ്രിയതമയെത്തിയപ്പോഴാണ് ചോദ്യത്തിന് പിന്നിലെ പ്രേരകശക്തിയെ പിടികിട്ടിയത്. പലപ്പോഴും അങ്ങനെയാണ്, അവൾക്കറിയാത്ത കാര്യങ്ങൾ നേരെ എന്റെ അടുത്തേക്ക് റഫർ ചെയ്യും.

‘’ഇപ്പോൾ അറിഞ്ഞിട്ടെന്തു വേണം. പി.എസ്.സി.പരീക്ഷ വല്ലതും എഴുതുന്നുണ്ടോ’’

‘’അതൊന്നും പറയാതിരിക്കുന്നതാ നല്ലത്, നേരത്തെ ശ്രമിച്ചിരുന്നെങ്കിൽ ചോദ്യപ്പേപ്പർ ചോർത്തി എവിടെയെങ്കിലും ജോലിക്ക് കയറാമായിരുന്നു.’’ എന്നെ നോക്കിയാണ് ഭാര്യ പറഞ്ഞതെങ്കിലും എന്നെത്തന്നെ ഉദ്ദേശിച്ചാണോ എന്ന സംശയത്തോടെ ചോദിച്ചു.

‘’അപ്പോൾ ഞങ്ങളൊക്കെ അങ്ങനെ ജോലിക്ക് കയറിയതാണെന്നാണോ പറയുന്നത്.’’

‘’അത് കേറിയവർക്കല്ലേ അറിയാൻ കഴിയൂ. ഞങ്ങളെപ്പോലെയുള്ളവർ വെറുതെ കുത്തിയിരുന്ന് പഠിച്ച് ജീവിതം പാഴാക്കി.’’

അവളുടെ വാക്കുകൾ കേട്ടപ്പോൾ ചിരിയാണ് വന്നത്. പത്രമെങ്കിലും കൃത്യമായി വായിച്ചാൽ മതിയായിരുന്നു. ‘’തൽക്കാലം അത് പറഞ്ഞ് സമയം പാഴാക്കണ്ട. ജോലി കിട്ടുംവരെ ഇങ്ങനെ പല ദിനങ്ങളും കാണാതെ പഠിക്കുമെങ്കിലും കിട്ടിക്കഴിഞ്ഞാൽ ആകെ ഒരു ദിനമേ ഞങ്ങൾ നോക്കാറുള്ളു. അതിനെപ്പറ്റി വേണമെങ്കിൽ പറഞ്ഞു തരാം.’’

അതേതു ദിനമെന്ന മട്ടിൽ അമ്മയും മകനും എന്നെ നോക്കി.

‘’അത് വളരെ പ്രധാനപ്പെട്ട ഒരു ദിനമാണ്, ഞങ്ങൾ മാത്രമല്ല നിങ്ങളും കാത്തിരിക്കുന്ന ദിനം. ശമ്പള ദിനം. ഇംഗ്ലീഷില്‍ സാലറി ഡേ എന്നു പറയും’’

ഞാൻ വിശദീകരിച്ചു കഴിഞ്ഞപ്പോൾ പ്രിയതമയും ചിരിക്കാതിരുന്നില്ല.

Generated from archived content: story5_apr28_15.html Author: nina_mannancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവൈശാഖപൌർണമി -15
Next articleആരും കേണലിന് എഴുതുന്നില്ല: 10
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here