സ്വപ്നത്തില്‍ ഭൂതം

അങ്ങനെയിരിക്കെയാണ് ഒരുദിവസം ഭൂതംപ്രത്യക്ഷപ്പെട്ടത്.ഓർക്കാപ്പുറത്തായതു കൊണ്ട് ആദ്യമൊന്ന് പേടിച്ച് പോയി.എങ്കിലും വായിച്ചും കേട്ടും സിനിമയിലും സീരിയലിലുമൊക്കെക്കണ്ടും പരിചയമുണ്ടായിരുന്നത് കൊണ്ട് പതിയെ പേടി പോയി. ’’ആലംപന, എന്തിനാണ് നീ എന്നെ പ്രത്യക്ഷപ്പെടുത്തിയത്,വേഗം പറയൂ.’’ ഭൂതം പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ‘’ അവിടെ കിടന്ന കല്ലുകളെടുത്ത് നീ ഉരസിയില്ലേ.അതിലൊന്നില്‍ ഞാനുണ്ടായിരുന്നു.അത് ഉരസിയാല്‍ ഞാന്‍ പ്രത്യക്ഷപ്പെട്ട് ചോദിക്കുന്നത് തന്നിട്ട് പിന്നെ അപ്രത്യക്ഷമാകും. ആവശ്യം വരുമ്പോള്‍ വീണ്ടും കല്ലെടുത്ത് ഉരസിയാല്‍ ഞാന്‍ പ്രത്യക്ഷപ്പെടും.’’ വെറുതെ കാറ്റ് കൊള്ളാന്‍ വന്നപ്പോള്‍ അവിടെ കിടന്ന കല്ലെടുത്ത് ഒന്നുരച്ചതാണ്.അതിങ്ങനെയൊരു പാരയാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ’’പറയൂ,എന്താണ് നിനക്കു വേണ്ടത്.’’ ഭൂതം തുള്ളൽപ്പനി പിടിച്ചത് പോലെ കിടന്ന് തുള്ളുകയാണ്.എന്താണ് ചോദിക്കേണ്ടതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ‘’എതായാലും ഞാന്‍ പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക് ഒന്നും തരാതെ പോകാനും കഴിയില്ല.ഒന്നും ചോദിക്കാത്തതു കൊണ്ട് ഒരു നിറപറ തന്നിട്ടു പോകാം.എന്തു ചോദിച്ചാലും തരുന്ന ഒരത്ഭുത നിറപറയാണിത്.സൗകര്യം പോലെ എന്തു വേണമെങ്കിലും ചോദിക്കാം.’’ ഭൂതം പറഞ്ഞു തീർന്നതും ഒരു നിറപറ പ്രത്യക്ഷപ്പെട്ടു.ഉടന്‍ ഭൂതം അപ്രത്യക്ഷമാകുകയും ചെയ്തു.കയ്യിലൊതുങ്ങുന്ന അതിശയനിറപറയുമായി ബൈക്കില്‍ കേറി വീട്ടിലേക്കു പോകുമ്പോൾ ഞാനോര്‍ത്തു,ഭാര്യയോട് ചോദിച്ചിട്ട് എന്താവശ്യപ്പെടണമെന്ന് തീരുമാനിക്കാം.അല്ലെങ്കില്‍ അതിപ്പോള്‍ എന്തോന്ന് ചോദിക്കാന്‍ ഒരു ടെക്സ്റ്റയില്‍സോ ജുവല്ലറിയോ വീട്ടിലേക്ക് പോരട്ടെ എന്നല്ലേ അവര്‍ ആദ്യം ആവശ്യപ്! പെടൂ.പെട്ടെന്ന് ബൈക്ക് ഒരു കുഴിയില്‍ വീണു വീണില്ലെന്ന മട്ടില്‍ തെന്നി മാറി.ആദ്യം ഇതു തന്നെ ആവശ്യപ്പെട്ടിട്ട് ബാക്കികാര്യം. ‘’ എന്റെ അതിശയ നിറപറേ,മനുഷ്യന്റെ നടുവൊടിക്കുന്നറോഡിലെ ഗട്ടറുകളൊക്കെ ഒന്ന് മാറ്റിത്തരണേ.’’ പറഞ്ഞു തീർന്നില്ല റോഡൊക്കെ നല്ല ക്ലീന്‍.ബൈക്ക് ചീറിപ്പായിച്ചു വിട്ടു.പെട്ടെന്ന് നമ്മുടെ റോഡിന്റെ നിത്യാനുഗ്രഹമായ മറ്റൊരു കുഴിയിലേക്ക് ഞാനും ബൈക്കും വീണു.ഭാര്യ വന്നു തട്ടി വിളിച്ചപ്പോഴാണ് ബൈക്കില്‍ നിന്നല്ല ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് താഴെ വീണതാണെന്ന് മനസ്സിലായത്.ചെറിയ ചമ്മലോടെ തപ്പിപ്പിടിച്ച് എഴുന്നേൽക്കുന്നതിനിടയിലും അവിടെയെങ്ങാനും അതിശയനിറപറ കിടപ്പµ! ണ്ടോന്ന് ഞാൻ നോക്കാതിരുന്നില്ല.

Generated from archived content: story1_apr17_12.html Author: nina_mannancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഗീതാഞ്ജലി
Next articleഗീതം പന്ത്രണ്ട്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here