പിഴ..പിഴ… എന്റെ വലിയ പിഴ

രാവിലെ വീട്ടിലേക്കു കടന്നു വന്ന പ്രിയ സുഹൃത്തിനെ തെല്ല് സംശയത്തോടെയാണ് രാമേട്ടന്‍ നോക്കിയത്. … ചിരിച്ചെന്നു വരുത്തി അകത്തേക്ക കടന്നിരുന്ന സുഹൃത്തിന്റെ മുഖം അത തളിഞ്ഞതായിരുന്നില്ല .

‘’ രാമേട്ടാ എന്നെ അത്യാവശ്യമായി ഒന്നു സഹായിക്കണ്മ്. ‘’ — സുഹൃത്ത പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു.

‘’കുറച്ച് കാശ് ഉടനേ തന്നേ മതിയാകൂ’‘ അത് കേട്ട് രാമേട്ടന്‍ ഒന്നു ഞെട്ടാതിരുന്നില്ല. ഇന്നുവരെ ആരോടും കറ്റം വാങ്ങുകയോ കൊറ്റുക്കുകയോ ചെയ്യാത്ത ഒരാള്‍ വെളുപ്പിനെ വന്ന് കറ്റം ചോദിച്ചാല്‍ എങ്ങിനെ ഞെട്ടാതിരിക്കും’‘ കാശിരിപ്പുണ്ട് പക്ഷെ എനിക്കും ഒരത്യാവശ്യം വരുന്ന ലക്ഷണമാണ്. അതിപ്പോ എടുത്ത് മറിച്ചാ..’‘ – രാമേട്ടന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. ‘’എന്താ മാഷിന് പെട്ടന്നൊരത്യാവശ്യം ?’‘.. സുഹൃത്ത് ചോദിച്ചു

‘’ എനിക്ക് കുട്ടികള്‍ മൂന്നാണെന്നറിയാമല്ലോ…?’‘ കാശ് ചോദിച്ചപ്പോള്‍ ഇദ്ദേഹമെന്താ കുട്ടികളുടെ എണ്ണം പറയുന്നതെന്ന് സുഹൃത്ത് സംശയിക്കാതിരുന്നില്ല.

രാമേട്ടന്‍ വിശദീകരിച്ചു ‘’ രണ്ടു കുട്ടികളില്‍ കൂടിയാല്‍ പിഴ ഈടാക്കണമെന്ന വനിതാശിശുക്ഷേമ ബില്ലിലെ നിയമത്തെപ്പറ്റി വായിച്ചില്ലേ , എപ്പോഴാണ് പിഴ കൊടുക്കേണ്ടി വരുന്നതെന്നറിയില്ല . ഇനി വല്ല മുങ്കാല്‍ പ്രാബല്യവുമുണ്ടെങ്കില്‍ അതുമായി. അതിരിക്കട്ടെ ഇപ്പോ കാശിനെന്താ ഇത്ര അത്യാവശ്യം?’‘

‘’മാഷേ കഴിഞ്ഞ ദിവസം ഭാര്യ പ്രസവിച്ചു. സിസേറിയനായിരുന്നു. ആശുപത്രിയില്‍ പ്രതീക്ഷിച്ചതിലേറെ ചിലവായി. ‘’ സുഹൃത്ത് പറഞ്ഞു. …അപ്പോ അതാണ് കാര്യം .ഇതങ്ങ നേരത്തേ പരഞ്ഞിരുന്നെങ്കില്‍ പോരായിരുന്നോ, അല്ലെങ്കില്‍ തന്നെ പ്രസവത്തിന്‍ ചെന്നാല്‍ സിസേറിയനെന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസവിക്കാനും ഗര്‍ഭം ധരിക്കാനും പോലും സമയമില്ലാത്ത വാടക ഗര്‍ഭപാത്രം തിരക്കി ആളുകള്‍ നടക്കുന്ന കാലം ഡോക്ടര്‍മാരാകട്ടെ ലീവെടുക്കാനുള്ള സൗകര്യം നോക്കി വയറ്റില്‍ കത്തി വെക്കുന്ന കാലം.

‘’ആശുപത്രി ബില്ലടച്ചില്ലങ്കില്‍ കാശ് തരാം അടുത്തയാഴ്ച തിരിച്ചു തന്നാല്‍ മതി. .’‘ രാമേട്ടന്‍ സുഹൃത്തിനെ സമാധാനിപ്പിച്ചു.

‘’ ബില്ലൊക്കെ അടച്ചു കാശ് തല്‍ക്കാലം രാമേട്ടന്‍ തന്നെ വച്ചോളൂ..’ സുഹൃത്ത് എഴുന്നേറ്റു ‘’അല്ല ഇനിയും കാര്യം പറഞ്ഞില്ല. ..’‘ രാമേട്ടന്‍ ചോദിച്ചപ്പോളാണ് കല്യാണത്തിരക്കിനിടയില്‍ താലികെട്ടാന്‍ മറന്നു പോയതുപോലെ നില്‍ക്കുന്ന സുഹൃത്ത് കാര്യം പറഞ്ഞത്

‘’അത് പ്രത്യേകം പറയണോ രാമേട്ടാ എനിക്കുമായി കുട്ടികല്‍ മൂന്ന്.. എപ്പോഴാ പിഴ കൊടുക്കേണ്ടി വരുന്നതറിയില്ല അതുകൊണ്ട് കുറച്ച് കാശ് കയ്യില്‍ വച്ചേക്കാമെന്നു കരുതിയതാ, സാരമില്ല ഞാന്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചോളാം സുഹൃത്ത് ഇറങ്ങിയപ്പോള്‍ രാമേട്ടനോര്‍ത്തു , ഇനി പ്രസവച്ചിലവിനു മാത്രം കാശുണ്ടാക്കിയാല്‍ പോരാ പിഴയടക്കാനുമുണ്ടാക്കണം. പിഴ..പിഴ… എന്റെ വലിയ പിഴ

രാവിലെ വീട്ടിലേക്കു കടന്നു വന്ന പ്രിയ സുഹൃത്തിനെ തെല്ല് സംശയത്തോടെയാണ് രാമേട്ടന്‍ നോക്കിയത്. … ചിരിച്ചെന്നു വരുത്തി അകത്തേക്ക കടന്നിരുന്ന സുഹൃത്തിന്റെ മുഖം അത്ര തെളിഞ്ഞതായിരുന്നില്ല .

‘’ രാമേട്ടാ എന്നെ അത്യാവശ്യമായി ഒന്നു സഹായിക്കണം ‘’ — സുഹൃത്ത് പതിഞ്ഞ ശബ്ദത്തില്‍ തുടര്‍ന്നു.

‘’കുറച്ച് കാശ് ഉടനേ തന്നേ മതിയാകൂ’‘ അത് കേട്ട് രാമേട്ടന്‍ ഒന്നു ഞെട്ടാതിരുന്നില്ല. ഇന്നുവരെ ആരോടും കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്ത ഒരാള്‍ വെളുപ്പിനെ വന്ന് കടം ചോദിച്ചാല്‍ എങ്ങിനെ ഞെട്ടാതിരിക്കും’‘ കാശിരിപ്പുണ്ട് പക്ഷെ എനിക്കും ഒരത്യാവശ്യം വരുന്ന ലക്ഷണമാണ്. അതിപ്പോ എടുത്ത് മറിച്ചാ..’‘ – രാമേട്ടന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

‘’എന്താ മാഷിന് പെട്ടന്നൊരത്യാവശ്യം ?’‘.. സുഹൃത്ത് ചോദിച്ചു

‘’ എനിക്ക് കുട്ടികള്‍ മൂന്നാണെന്നറിയാമല്ലോ…?’‘ കാശ് ചോദിച്ചപ്പോല്‍ ഇദ്ദേഹമെന്താ കുട്ടികളുടെ എണ്ണം പറയുന്നതെന്ന് സുഹൃത്ത് സംശയിക്കാതിരുന്നില്ല.

രാമേട്ടന്‍ വിശദീകരിച്ചു ‘’ രണ്ടു കുട്ടികളില്‍ കൂടിയാല്‍ പിഴ ഈടാക്കണമെന്ന വനിതാശിശുക്ഷേമ ബില്ലിലെ നിയമത്തെപ്പറ്റി വായിച്ചില്ലേ , എപ്പോഴാണ് പിഴ കൊടുക്കേണ്ടി വരുന്നതെന്നറിയില്ല . ഇനി വല്ല മുന്‍ കാലപ്രാബല്യവുമുണ്ടെങ്കില്‍ അതുമായി. അതിരിക്കട്ടെ ഇപ്പോ കാശിനെന്താ ഇത്ര അത്യാവശ്യം?’‘

‘’മാഷേ കഴിഞ്ഞ ദിവസം ഭാര്യ പ്രസവിച്ചു. സിസേറിയനായിരുന്നു. ആശുപത്രിയില്‍ പ്രതീക്ഷിച്ചതിലേറെ ചിലവായി. ‘’ സുഹൃത്ത് പറഞ്ഞു. …അപ്പോ അതാണ് കാര്യം .ഇതങ്ങ് നേരത്തേ പറഞ്ഞിരുന്നെങ്കില്‍ പോരായിരുന്നോ, അല്ലെങ്കില്‍ തന്നെ പ്രസവത്തിന് ചെന്നാല്‍ സിസേറിയനെന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസവിക്കാനും ഗര്‍ഭം ധരിക്കാനും പോലും സമയമില്ലാത്ത വാടക ഗര്‍ഭപാത്രം തിരക്കി ആളുകള്‍ നടക്കുന്ന കാലം. ഡോക്ടര്‍മാരാകട്ടെ ലീവെടുക്കാനുള്ള സൗകര്യം നോക്കി വയറ്റില്‍ കത്തി വെക്കുന്ന കാലം.

‘’ആശുപത്രി ബില്ലടച്ചില്ലങ്കില്‍ കാശ് തരാം അടുത്തയാഴ്ച തിരിച്ചു തന്നാല്‍ മതി. .’‘ രാമേട്ടന്‍ സുഹൃത്തിനെ സമാധാനിപ്പിച്ചു.

‘’ ബില്ലൊക്കെ അടച്ചു കാശ് തല്‍ക്കാലം രാമേട്ടന്‍ തന്നെ വച്ചോളൂ..’ സുഹൃത്ത് എഴുന്നേറ്റു

‘’അല്ല ഇനിയും കാര്യം പറഞ്ഞില്ല. ..’‘ രാമേട്ടന്‍ ചോദിച്ചപ്പോളാണ് കല്യാണത്തിരക്കിനിടയില്‍ താലികെട്ടാന്‍ മറന്നു പോയതുപോലെ നില്‍ക്കുന്ന സുഹൃത്ത് കാര്യം പറഞ്ഞത്

‘’അത് പ്രത്യേകം പറയണോ രാമേട്ടാ എനിക്കുമായി കുട്ടികള്‍ മൂന്ന്.. എപ്പോഴാ പിഴ കൊടുക്കേണ്ടി വരുന്നതറിയില്ല അതുകൊണ്ട് കുറച്ച് കാശ് കയ്യില്‍ വച്ചേക്കാമെന്നു കരുതിയതാ, സാരമില്ല ഞാന്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചോളാം സുഹൃത്ത് ഇറങ്ങിപ്പോള്‍ രാമേട്ടനോര്‍ത്തു , ഇനി പ്രസവച്ചിലവിനു മാത്രം കാശുണ്ടാക്കിയാല്‍ പോരാ പിഴയടക്കാനുമുണ്ടാക്കണം.

Generated from archived content: humour1_nov18_11.html Author: nina_mannancheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവാരഫലം ഡിസംബര്‍ 20 മുതല്‍ 27 വരെ
Next articleകരിയിലയും മണ്ണാങ്കട്ടയും
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here