ന്യൂജനറേഷന് ഊളത്തരമായി ഒരു ചുംബനയുദ്ധം

ചരിത്രത്തിന്റെ നാള്വഴികളില്‍ സമരങ്ങളും, വിപ്ലവങ്ങളും സമൂഹത്തിന്റെ അനിഷേധ്യ അവകാശപ്പോരാട്ടങ്ങളായാണ് സുവര്ണ്ണലിപികളില് വിളങ്ങി നില്ക്കുന്നത്. ലഘുവായ പ്രതികൂല പരിതസ്ഥിതികളെപ്പോലും ഉള്ളുരുകി സഹിക്കുവാന് മനഃശാസ്ത്രപരമായി മനുഷ്യന് അശക്തരാണ്. സ്വാഭാവികമായ ഈ അസഹനം സകല സീമകളേയും ലംഘിക്കുമ്പോഴാണ് സ്ഥാപിത മേല്ക്കോയ്മയ്ക്കുനേരെ അവന് ഐക്യാത്മകമായി സംഘടിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നത്. ഇവിടെ സമാന ചൂഷകരും, മര്ദ്ദിതരുമായ ഉതരസഹജീവികളുടെ സംഘബലത്താലുണ്ടാകുന്ന ആത്മവിശ്വാസത്തിന്റെ ഉള്ക്കരുത്ത് അവന്റെ മുഷ്ടികള്ക്ക് കരുത്ത് നല്കുകയും, മുദ്രാവാക്യത്തിന്റെ പടഹധ്വനികളുയര്ത്തി അധികാര ഗോപുരങ്ങളെ തച്ചുടയ്ക്കുകയും ചെയ്യുന്ന ഐതിഹാസിക സമരകോലാഹളങ്ങളിലൂടെയാണ് ഇന്നലകളുടെ ചരിത്രം കടന്നുപോയത്. ഇതിനിടെ അകാലത്തിലേ ദാരുണമായി കൊല്ലപ്പെട്ടവരും, ജീവാന്ത്യം വരെ അതിമൃഗീയമായി നരകിച്ചവരും ധീരരക്തസാക്ഷികള് എന്ന ഓമനപ്പേരിനേക്കാളുപരി “സാമൂഹ്യ നവോദ്ധാക്കള്” എന്ന അഭിമാന നാമത്തോടെയാണ് സാംസ്ക്കാരിക സമൂഹം എന്നും സ്മരിക്കുന്നത്. സമരങ്ങളും, വിമോചന പ്രസ്ഥാനങ്ങളുമെല്ലാം സമൂഹത്തില് അഭിലക്ഷണീയമായ മാറ്റങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. മനുഷ്യനും അവന്റെ കുടുംബത്തിനും അന്തസോടെയും, സുഖകരമായും ജീവിക്കാനുള്ള അനുകൂല സാഹചര്യങ്ങളൊരുക്കിവയ്ക്കുകയാണുണ്ടായത്. വ്യാവസായിക വിപ്ലവവും, ഹരിതമുന്നേറ്റങ്ങളും, അയിത്തോച്ഛാടനവും, അരുവിപ്പുറം പ്രതിഷ്ഠയും, ചാന്നാര് ലഹളയും എന്തിനേറെ, ഇന്ത്യന് സ്വാതന്ത്ര്യസമരങ്ങളെല്ലാം തന്നെ ഇങ്ങനെ ലോകസമരചരിത്രത്തില് വൈകാരികതയോടെ, ഗവേഷണാത്മകമായി ഇടംപിടിച്ചവയാണ്. ഇപ്രകാരം നമ്മുടെ സാംസ്ക്കാരിക ഗോപുരത്തെ പടുത്തുയര്ത്തിയ അതിപ്രഗത്ഭര് നേതൃത്വം നല്കിയ സമരവിപ്ലവ പോരാട്ടങ്ങളുടെ പിന്തുടര്ച്ചാസമരമാണെന്നവകാശപ്പെട്ടുകൊണ്ടുള്ള ഒരു വിചിത്ര സമരം നവംബര് രണ്ടാം തിയ്യതി എറണാകുളം മറൈന്ഡ്രൈവില് വച്ചുനടന്നും, അതാണ് ചുംബന സമരം.

അമ്മയെ തല്ലിയാല് രണ്ടുപക്ഷം ചേരാന് അങ്ങാടിയില് ആളുണ്ടാകും. തോന്യാസം കാണിക്കുന്ന അമ്മയെ തല്ലിയാല് അതിലെന്താണ് കുഴപ്പം എന്നുചോദിക്കുന്ന മൃഗീയന്യൂനപക്ഷത്തോടൊപ്പം കേരളത്തിലെ അഭിനവമുഖ്യധാരാ കോര്പ്പറേറ്റു മാധ്യമങ്ങളും പക്ഷം ചേര്ന്നുവെന്നതാണ് സാക്ഷര കേരളത്തെ നടുക്കിയ സദാചാരദുരന്തം. അതിനേക്കാളെറെ കേരളീയ പ്രബുദ്ധപൊതുസമൂഹത്തെ വേദനിപ്പിച്ചത് ഏതാനും പേരുടെ കേവലം തലതിരിഞ്ഞ മൂന്നാംകിട ഊളത്തരസമരത്തെ ഐതിഹാസികമായ സാമൂഹ്യ നവോദ്ധാനചരിത്ര സമരപ്പോരാട്ട വിപ്ലവങ്ങളോട് സാംസ്ക്കാരികമാധ്യമങ്ങള് യാതൊരു ഉളുപ്പുമില്ലാതെ സാമ്യപ്പെടുത്തുകയും, താരതമ്യപ്പെടുത്തുകയും, വിളക്കിച്ചേര്ക്കുകയും ചെയ്തതിനാലാണ്. ഈയ്യൊരു വങ്കത്തരത്തിന്റെ ആഴം അറിയണമെങ്കില് ഒന്നു സമയമെടുത്ത് ചിന്തിക്കുക, ഈഴവവിമോചനത്തിന് നേതൃത്വം നല്കിയ ശ്രീനാരായണഗുരുവും, അയിത്തോച്ഛാടനത്തിന് നേതൃത്വം നല്കിയ മഹാത്മജിയും, പിന്നെ ചുംബനസമരത്തിന് നേതൃത്വം നല്കിയ രാഹുല് പശുപാലും ആരാണെന്ന്. അതുകൊണ്ടുതന്നെ മാധ്യമങ്ങള് മഹത്വവല്ക്കരിച്ച ഈ ചുബന സമരത്തെ ലേഖകന് വിശേഷിപ്പിക്കാന് ഉദ്ദേശിക്കുന്നത് അതൊരു ചരിത്രപരമായ, ചെപ്പയ്ക്ക് അടികിട്ടേണ്ട അറുവഷളത്തമായിരുന്നു എന്നാണ്. ഇതുപോലെ, പറയാന് അറയ്ക്കുന്ന അനവധി അസംബന്ധ സമരങ്ങള് ലോകത്തെമ്പാടും നടന്നിട്ടുണ്ട്. ഒരു അസഭ്യ ടെലിവിഷന് പരിപാടിയായ ബിഗ്ബ്രദര് ഷോയ്ക്കെതിരെ ബ്രസീലിലെ സാവാപോളയിലെ ഷോപ്പിംഗ് മാളില് യുവതികളായ മൂന്ന് ഫീമെന് ബ്രസീല് സംഘടനാ പ്രവര്ത്തകരാണ് പൂര്ണ്ണ നഗ്നരായി പ്രതിഷേധമുദ്രാവാക്യങ്ങളുയര്ത്തി കടന്നുചെന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണുണ്ടായത്. സ്വവര്ഗ്ഗഭോഗികളുടെ അവകാശപ്പോരാട്ടത്തിനിടയില് ഭരണകൂടത്തോടുള്ള പരിഹാസവും, ചെറുത്തുനില്പും പ്രകടിപ്പിക്കാനായി ചുബനം ഒരു സമരരീതിയായി പാശ്ചാത്യ ലോകത്ത് കടന്നുവന്നത് 1970 കളിലാണ്. 1973 ല് അമേരിക്കയിലെ ദേശീയ ചുംബനപ്രതിഷേധം ലോസ് ആഞ്ചലേസില് അരങ്ങേറി. വിചിത്രമെന്നുപറയട്ടെ, ദക്ഷിണാഫ്രിക്കയില് 16 വയസ്സിനു താഴെയുള്ള കുട്ടികള് രത്യാത്മകമായി ചുംബിക്കുന്നത് താബോ എംബക്കി ഭരണകൂടം വിലക്കിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കൗമാരക്കാര് പ്രതിഷേധിച്ചത് 2008 ജനുവരി അഞ്ചുമുതല് ഒരുമാസക്കാലം നീണ്ടുനിന്ന ചുംബനമാമാങ്കത്തിലൂടെയാണ്. 2013 ല് പുടിന് സര്ക്കാരിന്റെ സ്വവര്ഗ്ഗവിരുദ്ധ നിലപാടിനെതിരെയും, 2011 ല് ചിലിയില് സര്ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയും ചുംബനസമരമുറകള് അരങ്ങേറിയിട്ടുണ്ട്. കൊച്ചിയിലെ ചുംബനപ്പോരാളികള് കണ്ണുംപൂട്ടി പകര്ത്തിയത് 2013 മെയ് 25 ലെ തുര്ക്കിയിലെ ചുംബനസമരത്തെയാണ്. രാജ്യത്ത് നടമാടിയ സദാചാര പോലീസിനെതിരെ അങ്കാറ റെയില്വേസ്റ്റേഷന് പരിസരത്ത് നൂറുക്കണക്കിനു പേരാണ് ചുംബനലീലകളിളാറാടി കുഴഞ്ഞുമറിഞ്ഞത്. ഈ വൈകൃതസമരത്തെ പോലീസ് സൈന്യത്തേക്കാളേറെ അടിച്ചമര്ത്തിയത് അവിടത്തെ മതമൗലീകവാദികളായിരുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. അതുകൊണ്ടുതന്നെ ചുംബനസമരം ഒരു പ്രതിഷേധമാര്ഗ്ഗമെന്നനിലയില് സമരചരിത്രത്തില് അത്രയൊന്നും പുമയുള്ളൊരാശയമായിരുന്നില്ല.

അടിസ്ഥാനപരമായി ചുംബനം അതിന്റെ ഭാവത്തിന്റെ തലത്തില് രണ്ടായി വര്ഗ്ഗീകരിച്ചിരിക്കുന്നു. ഒന്നാമത്തേത് സ്നേഹ ചുംബനവും, രണ്ടാമത്തേത് കാമചുംബനവും. സ്നേഹ വാത്സല്യവികാരത്തിന്റെ ബഹിസ്ഫുരണമായി വരുന്ന സ്വാഭാവിക ആനന്ദപ്രകടനമാണ് സ്നേഹചുംബനം അഥവാ മുത്തം, ഉമ്മം എന്നിവ. രക്തബന്ധങ്ങളോ അതിനു സമാനമായ പവിത്രബന്ധങ്ങളോ തമ്മില് ഇന്ത്യന് ശീലപ്രകാരം കവിളിലോ നെറുകയിലോ ആണ് ഇത് നല്കാറ്. ഈ മുത്തം പൊതുസ്ഥലത്തുവച്ചായാല്പ്പോലും അതില് ആരും അശ്ലീലം ആരോപിക്കാറില്ല. മൃതദേഹത്തില് അന്ത്യചുംബനമര്പ്പിക്കുമ്പോള് അവിടെ ശോകാര്ദ്രഭാവമാണ് ഉണ്ടാകുന്നത്. അച്ഛന് സ്വന്തം പുത്രിയ്ക്കു നെറുകയില് നല്കുന്ന മുത്തം വാത്സല്യാര്ദ്രമായിരിക്കും. അതുപോലെയല്ല കാമ ചുംബനം. അത് ലൈംഗികബന്ധത്തിന്റെ ഭാഗമായ കാമകേളിയാണ്. കള്ളകമിതാക്കളും, നവവധുക്കളും മറ്റും രതിജന്യമായി ചെയ്യുന്ന ലിപ്ലോക് കിസ്സും, പെണ്ശരീരത്തിന്റെ മാംസളതകള് ഞെക്കിയുഴിഞ്ഞുകൊണ്ടുള്ള ലീലാപ്രകടനവും മറ്റും അടച്ചിട്ട മുറിക്കുള്ളിലാണ് ചെയ്യേണ്ടത്. ഇത് പൊതുനിരത്തുകളില് വിലക്കപ്പെട്ടിരിക്കുന്നു. കാരണം, അത് മറ്റുള്ളവരില് കൊതിയുണര്ത്തും, രത്യാസക്തിയെ ഉത്തേജിപ്പിക്കും, വികാരതൃഷ്ണയെ പ്രകോപിപ്പിക്കും, കുട്ടികളിലും മുതിര്ന്നവരിലും അസ്വസ്ഥതകളുണ്ടാക്കും. ഇതുപോലെയുള്ള ഒരു കാമപ്രകോപനത്തിന്റെ ദാരുണഇരയായിരുന്നു ഡല്ഹിയിലെ കുട്ടബലാത്സഗത്തിനിടെ കൊല്ലപ്പെട്ട പെണ്കുട്ടിയെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. കൂടാതെ, സ്ത്രീപീഡനം സാര്വ്വത്രികമായി അനുദിനം വര്ദ്ധിച്ചുവരികയാണല്ലോ. അതുകൊണ്ടാണ് വ്യക്തിജീവിതത്തിലെ സ്വകാര്യതകളെ തെരുവിലേയ്ക്ക് വലിച്ചിഴക്കുന്നതിനെതിരെ സമൂഹം ആക്രോശിക്കുന്നത്. ഈ രണ്ടു ചുംബനപ്രത്യേകതകളെ സന്ദര്ഭം മാറ്റി മറിച്ചും തിരിച്ചും വ്യാഖ്യാനിച്ചുകൊണ്ടാണ് ചുംബനസമരത്ത മീഡിയാ മാഫിയ വിവാദവല്ക്കരിച്ചത്. അര്ഹിച്ച അവജ്ഞയോടെ നിസ്സാരമായി തള്ളിക്കളയേണ്ട ന്യൂജനറേഷന് കുസൃതിത്തരത്തെ ഊതിപ്പെരുപ്പിച്ച് അതിവികാരമുണ്ടാക്കി വിപ്ലവല്ക്കരിച്ച് സൈദ്ധാന്തിക പരികല്പനകളിലേയ്ക്ക് മഹത്വവല്ക്കരിച്ച മാധ്യമദുഷ്പ്രഭുത്വമാണ് മറൈന്ഡ്രൈവില് അരാജകാവസ്ഥ സൃഷ്ടിച്ചത്. ചില ഭൂര്ഷ്വാ മാധ്യമങ്ങള്ക്ക് ചുംബന അസഭ്യതകളെ എന്തുവിലകൊടുത്തും ന്യായീകരിക്കാനുള്ള അമിതവ്യഗ്രതയായിരുന്നു. കാരണം, അതുപോലെയുള്ള മസാലകളില് എരിവും പുളിയും ചേര്ത്തുകിട്ടുന്ന റേറ്റിംഗില് ഉപജീവനം നടത്തുന്നവരാണ് നവീനവിനോദ ചാനലുകള്.

ചുംബന-ആലിംഗന സമരങ്ങള് രാജ്യവ്യാപകമായി അരങ്ങേറുന്നത് പ്രധാനമായും സദാചാരപോലീസിനെതിരെ എന്ന മുദ്രാവാക്യത്തോടെയാണല്ലോ. സത്യത്തില് സദാചാര പോലീസിംഗ് എന്ന നയം പ്രവര്ത്തന അജണ്ടയായി സ്വീകരിച്ചുകൊണ്ടുള്ള ഒരു പാര്ട്ടിയും, ഒരു സാമുദായിക സംഘടനകളും, സംഘങ്ങളും കേരളത്തില് പ്രവര്ത്തിക്കുന്നില്ല. മുന് ആഭ്യന്തരവകുപ്പ് മന്ത്രി. ശ്രീ. തിരുവഞ്ചൂര് രാധാകൃഷ്ണന് തന്റെ ഒരു ലേഖനത്തില് ഈ വസ്തുത തുറന്നു സമ്മതിക്കുന്നുണ്ട്. ഉപരിയായി പ്രബലമായ ഒരു നീതിന്യായവ്യവസ്ഥ നിലനില്ക്കുന്ന ഒരു ജനാധിപത്യരാജ്യത്ത് സദാചാരത്തിന്റെ പേരില് ഒരു സമാന്തര നിയമസംവിധാനം നിലനില്ക്കുകയുമില്ല. അതുകൊണ്ടുതന്നെ സദാചാരപോലീസ് എന്നത് ഒരു മിഥ്യാസങ്കല്പം മാത്രമാണ്. ആയതിനാല് ഇല്ലാത്ത ഒന്നിനു നേരെ സമരകാഹളം മുഴക്കുന്നതിലൂടെ ചുംബനക്കാരുടെ വിവേകക്കുറവിനെയാണ് നിരീക്ഷകര് നേക്കിക്കാണുന്നത്. സാന്മാര്ഗിക സംരക്ഷണവും, ധര്മ്മ പോഷണവും ഏതൊരു പൗരന്റേയും ധാര്മ്മികവും, സനാതനവും, നൈതീകവുമായ ഉത്തരവാദിത്തമാണ്. ആദ്യം സ്വയം സദ്ചര്യ ദീക്ഷിക്കുകയും, തുടര്ന്ന് കുടുംബത്തെ മൂല്യവത്താക്കുകയും ചെയ്ത ശേഷമാണ് സാമൂഹ്യപരിഷ്ക്കരണത്തിനായി യത്നിക്കേണ്ടത്. അതിനായി ധര്മ്മബോധനമോ അനുപേക്ഷണീയമായ കര്മ്മയത്നമോ ആകാവുന്നതാണ്. അക്രമത്തിന്റേയും ഭീഷണിയുടേയും പാത ധര്മ്മ പോരാട്ടമല്ല. സാമൂഹ്യ നൈതീകബോധത്തിനും, സാന്മാര്ഗ്ഗിക ദര്ശനങ്ങള്ക്കും നിരക്കാത്തതുമായ യുവാക്കളുടെ മൂല്യാപചയത്തെ സാമൂഹ്യപ്രതിബദ്ധതയുള്ളവര് ചോദ്യം ചെയ്യുന്നത് ഏതൊരുസമൂഹത്തിലും സ്വാഭാവികമാണ്. ഈ ചോദ്യം ചെയ്യപ്പെടുമെന്നുള്ള ഭയമാണ് യുവതീയുവാക്കളില് സദ്ജീവിതചര്യയുണ്ടാകാനുള്ള ഒരു മുഖ്യകാരണം. ഇതിനെ സദാചാര പോലീസായി ഭീകരവല്ക്കരിക്കുന്നവര് സാമൂഹ്യദ്രോഹികളാണ്. അവരുടെ ഉദ്ദേശ്യ-ലക്ഷ്യങ്ങള് ലൈംഗിക തീവ്രവാദമല്ലാതെ മറ്റൊന്നല്ല. ഇവര്ക്കു പിന്നില് അതിശക്തമായ ബാഹ്യഛിദ്രശക്തികള് പ്രവര്ത്തിക്കുന്നുണ്ട്.

ഹൈക്കോടതിയിലെ ഒരു പ്രശ്സ്ത അഭിഭാഷകന് സംശയിക്കുന്നതുപോലെ ഇവര് ഒരുപക്ഷേ, ലഹരി മാഫിയയുടെ ആളുകളാകാം അല്ലെങ്കില് സെക്സ് മാഫിയയിലെ കണ്ണികളാകാം. അതെല്ലാം ബന്ധപ്പെട്ട അധികാരികള് നിഷ്പക്ഷരായി അന്വോഷിച്ചുകണ്ടെത്തട്ടെ. പക്ഷേ, ലൈംഗിക അരാജകതയ്ക്കെതിരെ വിശുദ്ധയുദ്ധം നയിക്കുന്ന സാന്മാര്ഗിക വാദികള്ക്ക് ഒറ്റ അജണ്ടയേയുള്ളു…. അവരുടെ കുടുംബത്തിനും, കുട്ടികള്ക്കും വഴിപിഴയ്ക്കാന് അഭിപ്രേരണ നല്കുന്നതൊന്നും പൊതുനിരത്തുകളില് ഉണ്ടായിക്കൂടാ. ഇതിനെ ഫാസിസവും, മതമൗലീകതയും, അസഹിഷ്ണുതയുമാണെന്നു പറഞ്ഞ് അടച്ചാക്ഷേപിക്കുന്നവര് ഒന്നോര്ക്കുക നാളെ നിങ്ങളുടെ മക്കളും പേരക്കുട്ടികളും ചവുട്ടിനടക്കേണ്ട ഭാരതാംബയുടെ മടിത്തട്ടാണിത്. ഇനിയെത്തെ നാളുകളില് ചുംബനതീവ്രവാദികളുടെ പിടിയില് നമ്മുടെ പവിത്രമായ സംസ്ക്കാരം അമര്ന്നു ഞെരിയാന് അനുവദിച്ചാല് അന്തസ്സുള്ളവര്ക്ക് അഭിമാനപൂര്വ്വം സകുടുംബം റോഡിലേയ്ക്കിറങ്ങി നടക്കാന് സാധിക്കാത്തവിധം വഴിനീളെ ലൈംഗിക വൈകൃതം ബാധിച്ചവരുടെ ചുംബിച്ചും, ചന്തിക്ക് പിടിച്ചുംകൊണ്ടുള്ള രതിലീലാ വിനോദങ്ങളായിരിക്കും കാണുവാന് പോകുന്നത്. ഇതിന്റെ മറവില് ഇന്ത്യയിലെ 18 ലക്ഷത്തോളം വരുന്ന ലൈംഗിക തൊഴിലാളികള് ഇരുട്ടിന്റെ മറയില് നിന്നും സടകുടഞ്ഞെഴുന്നേറ്റ് അവരുടെ അവകാശങ്ങള്ക്കായി ഉടുതുണി ഉരിഞ്ഞെറിഞ്ഞുള്ള സമരമുറകളുമായി മുന്നോട്ടുവരാം. അതുകൊണ്ടുതന്നെ ഇത്തരം ആഭാസസമരങ്ങള് ദീര്ഘദൃഷ്ടിയോടെ മുളയിലേ നുള്ളിക്കളയാനുള്ള ആര്ജ്ജവം അധികാരികള് കാണിക്കേണ്ടതാണ്.

ചുംബനക്കാരുടെ പ്രഖ്യാപിത മുഖ്യാവശ്യംതന്നെ സദാചാരപോലീസിനെ ഇല്ലാതാക്കുകയെന്നതാണ്. ഈ സദാചാരക്കാരെക്കൊണ്ട് വല്ലാതെ പൊറുതിമുട്ടിയിരിക്കുന്നു. ചുളുവിനു കിട്ടിയ “മൊതലിനെ”യും കൊണ്ട് പാര്ക്കിലും, ബീച്ചിലും ചെന്നിരുന്ന് സ്വസ്ഥമായി ഒന്നു തൊട്ടുംതലോടിയും ആര്മാദിക്കാന്പോലും പറ്റുന്നില്ല. സദാചാരക്കാര് വന്ന് കുത്തിനുപിടിച്ച് അമ്മയേയും പെങ്ങളേയും കേറിവിളിക്കും. എന്നാപ്പോട്ടെ, ഹോട്ടലില് ചെന്ന് മുറിയെടുക്കാമെന്നുവച്ചാലോ, എന്താ വാടക … പെര് ഡെ മുവ്വായിരത്തിനു മുകളിലാ … നക്കാപ്പിച്ചാ ശബളം കിട്ടുന്നതുകൊണ്ട് എത്രപ്രാവശ്യം മുറിയെടുക്കാന് പറ്റും ? … ഇതാണ് അടിസ്ഥാന പ്രശ്നം. ഞങ്ങള് രക്തവും മജ്ജയുമുള്ള പാവം കമിതാക്കള് … വളരെ കഷ്ടപ്പെട്ടാണ് ഒരു കൂത്തിച്ചിയെ വളച്ചെടുത്തിരിക്കുന്നത്. വല്ല സുഭാഷ് പാര്ക്കിലോ, മറൈന്ഡ്രൈവിലോ ചെന്നിരുന്ന് ഒന്നു സുഖിച്ചോട്ടെ … സദാചാരക്കാരേ പ്ലീസ് … ഞങ്ങളെ ഡിസ്റ്റേര്ബ് ചെയ്യല്ലേ … ഇതെന്താ ഒബാമയും, ക്ലിന്റനുമൊക്ക ഭരിക്കുന്ന സായിപ്പിന്റെ തറവാടൊന്നുമല്ല. ചങ്ക് നിറയെ ലൈംഗിക ദാരിദ്ര്യവും, തലനിറയെ കുശുമ്പുമുള്ള ഉശിരന് മലയാളികളുടെ സാമ്രാജ്യമാണ്. ഇവിടെ ഇത്തരം തോന്ന്യാസങ്ങള് സഹിക്കാന് അല്പം ബുദ്ധിമുട്ടുണ്ട്. പിന്നെ, ആക്രോശമായി … “ആ നായിന്റെ മോന്റെ ചെപ്പയ്ക്കടിക്കടാ…” ഇതാണ് സാധാ കമിതാക്കളുടെ ദുരവസ്ഥ …..ഏതാണ്ട് ഇതേ അവസ്ഥയിലൂടെയാണ് ഡല്ഹി പെണ്കുട്ടി അതിപൈശാചികമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത്. എന്നിട്ടും വട്ട് പിടിച്ച കാമകമിതാക്കള്ക്ക് കാര്യം മനസ്സിലാകുന്നില്ല … രത്യാത്മകമായ പ്രകോപനം അതീവ ആപത്ക്കരമാണെന്ന പാഠം പ്രൈമറിക്ലാസുമുതല് ആരും പാഠപുസ്തകത്തിലൂടെ പഠിപ്പിച്ചിട്ടില്ല … പിന്നെയെങ്ങിനെയാണ് മനസ്സിലാകുന്നത്.

“എനിക്ക് ഒരു ഉഗ്രന് “ഉരുപ്പടി” കിട്ടി … അതിനെയും കൊണ്ട് ഞാന് സുഖിക്കണത് കണ്ടാ… നിങ്ങളൊക്കെ അതിനുള്ള സ്റ്റഫില്ലാത്തവര് … കണ്ട് കൊതിച്ച് വെള്ളമിറക്കിയിരി ….” ഈ വെല്ലുവിളിയോടെയുള്ള കാമപ്രകടനം കണ്ട് കണ്ണടച്ച് സഹിച്ചിരിക്കാന് മാത്രം ആത്മസംയമനമൊന്നും മുട്ടയും പാലും തിന്നുവളരുന്ന ആണുങ്ങള്ക്കുണ്ടായെന്നു വരില്ല. അവര് അങ്ങേയറ്റം മര്യാദക്കാരാണെങ്കില് അവരെ തന്തയ്ക്കുവിളിച്ച് വിരട്ടിയോടിയ്ക്കും. അതല്ല, അല്പം കുഴപ്പക്കാരാണെങ്കില് ആ തേവിടിശ്ശിപ്പെണ്ണിന് സൗജന്യമായി ഒരു കൂട്ടബലാത്സംഗം ആസ്വദിക്കാനുള്ള അവസരം കിട്ടും. പരാതിപറയാതെ അനങ്ങാതെ നിന്നുകൊടുത്താല് ജീവനോടെ വീട്ടില്പ്പോകാം. അവരും ചോരയും നീരുമുള്ള ആണുങ്ങളല്ലേ … ഇവിടെ ആരാണ് കുറ്റക്കാര് ? സദാചാരക്കാരോ അതോ ദുരാചാരക്കാരോ?…. അത്രമേല് ആപത്സാദ്ധ്യത വരുത്തിവയ്ക്കുന്ന അഴിഞ്ഞാട്ട തെമ്മാടി പരിഷകളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലിടാന് ഐ.പി.സി. 293, 290 വകുപ്പുകളും, പോലീസ് ആക്ടിലെ 118(ഡി), 119(ബി) എന്നീ പ്രബലമായ നിയമങ്ങളൊക്കെയുണ്ട്. പക്ഷേ, ആര് കേസെടുക്കാന് … കേസെടുക്കാമെന്നുവച്ചാല്തന്നെ കേരള പോലീസല്ലേ … കൈമണി വാങ്ങി പൊടിയും തട്ടി പോയ്ക്കളയും. പോലീസിന്റെ ഈയ്യൊരു അലംഭാവമാണ് സദാചാര ഗുണ്ടാവിളയാട്ടത്തിനു ഒരു കാരണം.

സദാചാര പോലീസ് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നു എന്നാണ് ചുംബനവാദികളുടെ മറ്റൊരു ദയനീയ സങ്കടം. അതുപോലെ പൊതുഇടം അവര്ക്ക് നഷ്ടമാകുന്നുവത്രേ. ഒരു പഴഞ്ചൊല്ലുണ്ട്. “എന്റെ നാസിക തുടങ്ങുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നു”വെന്ന്. നിങ്ങള് വ്യക്തിസ്വാതന്ത്ര്യം ആസ്വദിക്കുമ്പോള് അത് സദാചാരകീഴ്വഴക്കങ്ങള്ക്കോ, വ്യക്തികള്ക്കോ ഹാനികരമായിക്കൂടാ. അതുകൊണ്ടുതന്നെ സമ്പൂര്ണ്ണവ്യക്തിസ്വാതന്ത്ര്യം നിലനില്ക്കുമ്പോഴും അതിനു സാമൂഹ്യപരമായ ചില പരിമിതികള് നിശ്ചയിച്ചുവച്ചിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിക്കാനോ, മുറുക്കിതുപ്പാനോ, പുകവലിയ്ക്കാനോ, മാലിന്യം നിക്ഷേപിക്കാനോ അതുപോലെതന്നെ അശ്ലീലം പ്രകടിപ്പിക്കാനോ പൗരനു അധികാരമില്ലെന്നുമാത്രമല്ല സാമാന്യമര്യാദയുള്ളവര് അതിനൊന്നും മുതിരാറില്ല. അപ്പോള്, …… ഈ മറൈന്ഡ്രൈവ് എന്റെ അപ്പനു കിട്ടിയ സ്ത്രീധനത്തിന്റെ വകയിലുള്ളതാണ്, ഇവിടിരുന്ന് ഞങ്ങള് ചുംബിക്കും, അത് ഞങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം … തടയാമെങ്കില് തടഞ്ഞോളൂ …

ഇതാണ് ന്യൂജനറേഷന് പിള്ളേരുടെ ഭ്രാന്ത് പിടിച്ച വെല്ലുവിളി ഭാഷ്യമെങ്കില്‍ കൊച്ചിക്കാരുടെ തനിനിറം അറിയും. ന്യൂജനറേഷന് പിള്ളേര്ക്ക് സ്വതവേ വകതിരിവ് ഏഴയലത്തുകൂടി പോയിട്ടില്ല. ബര്ഗറും, പോപ്കോണും, പെപ്സിയും തിന്ന്, പോണ് മൂവീസും കണ്ട് വാട്സ് ആപ്പിലും, ഫേയ്സ്ബുക്കിലുമായി ജീവിക്കുന്ന ബര്മുഡ പിള്ളേര്ക്ക് വകതിരിവ് കൂടി പാഠ്യപദ്ധതിയിലുള്പ്പെടുത്താതെ പടച്ചുവിടുന്ന സര്ക്കാരിനെതന്നെ പറഞ്ഞാല് മതിയല്ലോ. ചുളുവില് പേരും പ്രശ്സ്തിയും സമ്പാദിച്ച് ചാനല് സ്റ്റാറാകാന് ഇതുപോലെയുള്ള ഊളത്തരം തന്നെ ബസ്റ്റ് എന്ന് കരുതി ഇറങ്ങിതിരിക്കാനേ സാധ്യതയുള്ളൂ എന്നു കരുതുന്നവരാണ് കൂടുതല്.

ഏതായാലും ന്യൂജനറേഷന് ഊളത്തരത്തിന് ബാല്റാം, രാജേഷ്, കാരാശ്ശേരി മഹാന്മാരെ കൂട്ടിനുകിട്ടി. മണിപ്പൂരില് ഒരുയുവതിയെ പട്ടാളക്കാര് ആക്രമിച്ചതിനെതിരെ സൈനിക ആസ്ഥാനത്തിനുമുമ്പില് സ്ത്രീകള് നഗ്നരായിട്ടാണ് സമരം ചെയ്തതെന്നു പറഞ്ഞുകൊണ്ടാണ് എം.ബി.രാജേഷ് ഊളത്തരചുംബനത്തെ ന്യായീകരിക്കുന്നത്. രാജേഷിന്റെ വിവേകരഹിതമായ ഉപമിക്കലിനെ വിസ്താരഭയത്താല് വിശദീകരിക്കുന്നില്ല, മാന്യവായനക്കാര്തന്നെ ഊഹിച്ചെടുക്കുക. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത നരവംശ സാസ്ത്രഞ്ജനായ ഡോ.വോണ് ബ്രയാന്റ് എന്ന സായിപ്പിന്റെ കണ്ടുപിടുത്തമാണ് ഏറെ വിചിത്രം. ചുംബനം ആദ്യമായുണ്ടാത് ഇന്ത്യയിലാണത്രേ. 3500 വര്ഷങ്ങള്ക്കുമുമ്പത്തെ ഭാരതീയസംസ്കൃതികളില് ചുംബനത്തെക്കുറിച്ച് പരാമര്ശിക്കുന്നുണ്ടത്രേ. പിന്നീട് ബി.സി. 326 ല് അലക്സാണ്ടര് ചക്രവര്ത്തിയിലൂടെയാണത്രേ ഇത് മറ്റുള്ള പാശ്ചാത്യ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചത്. ഇനി ലൈംഗിക ബന്ധവും ഇന്ത്യയിലാണ് ആദ്യമായി ഉണ്ടായത് എന്നു പറയാനും സായിപ്പിനു ഒരു മടിയും ഉണ്ടാവില്ല. ഏതായാലും സായിപ്പിന്റെ ഉമിനീര് നക്കിക്കുടിക്കുന്ന ഫ്രഞ്ച് കിസ്സ് അതൊരു വല്ലാത്ത സംഭവമാണ് കേട്ടോ. വളരെ ചെറിയ തോതിലെങ്കിലും എച്ച്.ഐ.വിയ്ക്കുള്ള സാധ്യത, ചെങ്കണ്ണ്, മഞ്ഞപ്പിത്തം തുടങ്ങിയ സാം ക്രമിക രോഗങ്ങളെല്ലാം തന്ന ഒറ്റ ചുംബനത്താല് നിങ്ങള്ക്ക് സമ്മാനമായി ലഭിക്കാന് സാദ്ധ്യതയുണ്ട്. കൂടാതെ, നെതര്ലന്റ് സൈന്റിഫിക് റിസര്ച്ചിലെ ഡച്ച് ശാസ്ത്രജ്ഞരുടെ ഒരു പഠനം വെളിപ്പെടുത്തുന്നത് പത്ത് സെക്കന്റ് മാത്രം നീണ്ടു നില്ക്കുന്ന ഒറ്റ ചുംബനത്തിലൂടെ എട്ട് കോടി ബാക്ടീരികള് പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നുവത്രേ. ബെസ്റ്റ് കണ്ണാ ബെസ്റ്റ്.. ഏതായാലും ഈ വര്ഷത്തെ മറ്റു സംസ്ഥാന അവാര്ഡുകള് നല്കുന്നതിനോടൊപ്പം “ജനപ്രിയചുംബനവീരന്” എന്ന ബഹുമതി ഇതിന്റെ മുഖ്യസംഘാടക പ്രതിഭയ്ക്ക് നല്കിയാല് കാര്യങ്ങളൊക്കെ ഭംഗിയായി. ചുംബനോത്സവത്തിന്റെ സൂത്രധാരനായി മുഖ്യധാരാ മാധ്യമങ്ങള് ചുമന്നുകൊണ്ടുനടക്കുന്നത് 28 വയസ്സുള്ള കൊല്ലം കണ്ണനല്ലൂര് സ്വദേശിയായ രാഹുല് പശുപാല് എന്നവ്യക്തിയെയാണ്. ഇദ്ദേഹത്തിന്റെ പിതാവ് സതീവിലാസത്തില് പശുപാല്, മാതാവ് ആര്. എസ്. പിയുടെ മുന് മണ്ഡലം പ്രസിഡന്റ് സതീദേവി. ഭാര്യ, മലയാളത്തില് നിന്നുള്ള ആദ്യത്തെ ബിക്കിനി മോഡലായ രശ്മി നായര്. ഇവര്ക്ക് ദ്വാരക് എന്നുപേരുള്ള 4 വയസായ ഒരു മകനുണ്ട്. ഈ മകനു വാത്സല്യമുത്തം നല്കിക്കൊണ്ടല്ല ഇയാള് ഈവക ചുംബനകോലാഹളങ്ങളൊക്കെ ഉണ്ടാക്കിയതെന്നാണ് ഏറെ ശ്രദ്ധേയം. അതിനായി സ്വന്തം ഭാര്യയായ യുവതിയുടെ പ്രകോപനകരമായ സാന്നിദ്ധ്യമാണ് ഉറപ്പാക്കിയത്. പൊതുവേദിയില് സ്വന്തം ധര്മ്മപത്നിയെ ലൈംഗികപ്രകോപനമായ വൈകൃതങ്ങള്ക്ക് ഇരയാക്കുന്നതിലൂടെ അവരെ അപമാനപ്പെടുത്തി ചൂഷണം ചെയ്യുകയാണ് ചെയ്തത്. വനിതാകമ്മീഷന് എന്താണെന്നറിയില്ല ഇക്കാര്യത്തില് കടുത്ത മൗനവ്രതം ദീക്ഷിച്ചിരിക്കുകയാണ്. ഭാര്യയെ ചുംബിച്ച് സ്നേഹം പ്രകടിപ്പിക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ ആപ്തവാക്യം. ഭാര്യക്ക് ചുംബനമല്ല, ഒരായുഷ്ക്കാലം അഭിമാനത്തോടെയുള്ള സമാധാനപരമായ നല്ലൊരു ജീവിതമാണ് “അന്തസ്സുള്ള കെട്ടിയവന്” സ്നേഹോപഹാരമായി നല്കുന്നത്. എന്നിട്ടും വല്ലാതെ സ്നേഹം കൂടിയാല് അഞ്ചുപവന്റെ മാല വാങ്ങി അവളുടെ കഴുത്തില് ഇട്ടുകൊടുക്കാം. അപ്പോഴാണ് ചുംബനക്കാരന്റെ തനിനിറം പുറത്തുവരുന്നത്. ഭാര്യയെ ചുംബിച്ച് ചുംബിച്ച് അവസാനം അവളുടെ പുറംവഴിക്ക് ഇടികിട്ടി ആക്രമിക്കപ്പെട്ട അനവധി യുവതികള് ജനസേവ ശിശുഭവനില് എത്തിയിട്ടുണ്ട്. ചുബനവീരന്മാര് ചെന്ന് അവര്ക്ക് ഒരുനേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള സന്മനസ്സു കാണിച്ചാല് ദൈവത്തില്നിന്നും പുണ്യം കിട്ടുമെന്നത് തീര്ച്ചയാണ്. അല്ലാതെ, അമൂല്യമായ സദാചാര പൈതൃകത്തെ വെല്ലുവിളിച്ച് സ്വന്തം ധര്മ്മപത്നിയുടെ മാനം തെരുവില് വലിച്ചുകീറി ചുംബനാത്മകമായ ലൈംഗികപ്രഖ്യാപനം നടത്തി നാണവും, മാനവും വിറ്റുതിന്നുന്ന എംബോക്കികളുടെ അളിഞ്ഞ മനോവൈകൃതങ്ങളോടെ ജീവിക്കുന്നതല്ല ശരി. അതാണ് ലീലാവതി ടീച്ചര് ഒരമ്മമനസ്സിന്റെ വാത്സല്യവായ്പ്പോടെ ഉപദേശിച്ചത്. അതാരും ചെവികൊണ്ടില്ല. “…കഷ്ടകാലമങ്ങ് വരും നേരത്തു ശോഭിക്കയില്ലടോ സജ്ജനഭാഷിതം.”… എന്നാണല്ലോ കവിവചനം. അതിനിടെ ചില രാഷ്ട്രീയ കോമരങ്ങള് അതിനെ രാഷ്ട്രീയവല്ക്കരിച്ച് കലക്കവെള്ളത്തില്ക്കിടന്ന് മീന്പിടിക്കാന് കാണിക്കുന്ന ശുഷ്ക്കാന്തി അതീവ വിചിത്രം തന്നെ. പണ്ട് രാജ്മോഹന് ഉണ്ണിത്താനെ സദാചാരത്തിന്റെപേരില് വലിച്ചുകീറി കശാപ്പ് ചെയ്തതും ഇതേ പാര്ട്ടിക്കാര് തന്നെയായിരുന്നുവെന്നത് സൗകര്യ പൂര്‍വം അങ്ങ് മറന്നുകളയുക. എന്നിട്ട് ജര്മ്മന് കവിയായി ഒക്ടേവിയാ പാസിന്റെ സൂര്യശിലയിലെ ഏതാനും വരികള് ഓര്ത്തോര്ത്ത് മനഃപാഠമാക്കുക.

“…രണ്ടു പേര് ചുംബിക്കുമ്പോള് ലോകം മാറുന്നു, അഭിലാഷങ്ങള്ക്ക് മാംസമുണ്ടാകുന്നു, ചിന്തകള്ക്ക് മാംസമുണ്ടാകുന്നു.”….. അങ്ങിനെ മാംസനിബന്ധമായ അനുരാഗങ്ങള്ക്ക് ചൂടും ലഹരിയും പകര്ന്ന് കുറേ നൂജനറേഷന് ഊളപ്പിള്ളേരും, ഏതാനും തേവിടിശിപ്പെണ്ണുങ്ങളും തെരുവിലിറങ്ങി ഉടുതുണിയഴിച്ച് ടപ്പാന്കുത്ത് കളിക്കട്ടെ. വകുപ്പും, റൂളും പറഞ്ഞ് വല്ല പോലീസ് അങ്കിള്സും വന്നാല് അവര്ക്ക് വൈകുന്നേരം പയിന്റ് അടിയ്ക്കാന് വല്ലതും കൊടുത്തുവിട്ടേര്. ഇതില് പ്രലോഭനപ്പെട്ട് നിങ്ങളുടെ പെങ്ങളോ മകളോ വീട്ടില് നിന്നും ഇറങ്ങിപ്പുറപ്പെട്ടാല് ഓള് കേരള സെക്സ് റാക്കറ്റ് അസോസിയേഷന് പ്രസിഡന്റിന്റെ ബെഡ് റൂമില് അന്വേഷിച്ചാല് മതി. റിലാക്സ് ഭായി .. ഇവിടെ ഇങ്ങനെയാണ് ഭായി…

Generated from archived content: essay1_nov24_14.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English