ചുംബന പരാക്രമത്തിന്റെ ബാക്കിപത്രം

സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളുടെ സമ്പൂര്ണ്ണ വിജയത്തിനുശേഷവും, സോവിയറ്റ് യൂണിയന്റെ തകര്ച്ചയ്ക്കു ശേഷവും സാമ്രാജ്യത്വ ശക്തികളുടെ കഴുകകണ്ണുകള് ഇന്ത്യയെപ്പോലെ അതിശീഘ്രം വളര്ന്നുവരുന്ന വിഭവസമൃദ്ധിയുള്ള രാജ്യങ്ങളുടെ മേലായി. ഈ ശക്തികള്ക്ക് ഒറ്റലക്ഷ്യമേയുള്ളൂ… അവരായിരിക്കണം ഏക അച്ചുതണ്ട് ശക്തി, ഉപരിയായി സര്വ്വരാജ്യങ്ങളുടെയും മേല് സര്വ്വാധികാരവും ഉണ്ടായിരിക്കുകയും വേണം. അതിനായി ഇതര രാജ്യങ്ങള്ക്കുമേല് അവര് പരോക്ഷമായി ചില ശിഥില തന്ത്രങ്ങള് പയറ്റിക്കൊണ്ടിരിക്കും. ഇതിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇര ഒരുപക്ഷേ ശ്രീമതി ഇന്ദിരാഗാന്ധിയായിരിക്കാം. 1984 ലെ ഒരു ജൂലൈ മാസത്തില് ടെക്സാസ് യൂണിവേഴ്സിറ്റിയിലെ അതിപ്രഗത്ഭനായ പ്രൊഫസര് ഹാര്ഡ് ഗ്രേവിനെ അമേരിക്കന് ചാര സംഘടനയായ സി.ഐ.എ അതീവ രഹസ്യമായ ഒരു ദൗത്യം ഏല്പ്പിച്ചു. ഇന്ത്യന് പ്രധാനമന്ത്രിയായ ശ്രീമതി. ഇന്ദിരാഗാന്ധി പൊടുന്നനെ വധിക്കപ്പെട്ടാല് ഇന്ത്യയില് എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അതീവ രഹസ്യമായി പഠിക്കുകയെന്നതായിരുന്നു പ്രസ്തുത ദൗത്യം. ഏറെ താമസിയാതെതന്നെ ശ്രീമതി. ഇന്ദിരാഗാന്ധി കൊല്ലപ്പെടുകയുണ്ടായി എന്നതാണ് അത്ഭുതം. പൊതുവേ അമേരിക്കന് താല്പര്യങ്ങള്ക്ക് നേരെ പ്രതികൂല നിലപാടെടുത്തിരുന്ന ശ്രീ. രാജീവ് ഗാന്ധിയെ വധിക്കാന് സി. ഐ. എ ആദ്യം ദൗത്യം ഏല്പ്പിച്ചത് ഖാലിസ്ഥാന് തീവ്രവാദികളെയാണ്. പിന്നീട് ഇവരുടെ കാര്യക്ഷമതയില് സന്ദേഹം തോന്നിയ സി.ഐ.എ പ്രസ്തുത ദൗത്യം എല്.ടി.ടി.ഇയെ ഏല്പ്പിക്കുകയായിരുന്നു. അവര് അത് ആത്മഹത്യാപരമായി വൃത്തിയ്ക്കും വെടിപ്പിനും ചെയ്തു. ലോകത്തിലെ അതിസമ്പന്നനായ ബ്രൂണെ സുല്ത്താന്, അദ്നാന് കഷോഗി എന്നിവരുമായി അതീവ ഉറ്റ ചങ്ങാത്തമുണ്ടായിരുന്ന ചന്ദ്രസ്വാമിയ്ക്ക് രാജീവ് വധത്തിലുള്ള പങ്ക് സി.ബി.ഐ കണ്ടെത്തിയതാണ്. പക്ഷേ, ചില നിഗൂഡബാഹ്യശക്തികള് അത് സൗകര്യപൂര്വ്വം അട്ടിമറിച്ചു. ശത്രുരാജ്യം തൊടുത്തുവിടുന്ന പരോക്ഷമായ യുദ്ധമിസൈലുകള് ഒരു രാജ്യത്തെ ഘട്ടംഘട്ടമായി ഉന്മൂലനം ചെയ്യാന് ഉദ്ദേശിച്ചിട്ടുള്ളതാണ്. നിര്ലോഭം വ്യാജകറന്സിയൊഴുക്കി രാജ്യത്തിന്റെ സാമ്പത്തിക അസ്ഥിവാരം തകര്ക്കുന്ന യുദ്ധതന്ത്രം മുതല് ബൊബോണിക് പ്ലേഗ്, സാര്സ്, വസൂരി, കുരങ്ങുരോഗം തുടങ്ങിയവയുടെ വയറസുകളെ പരീക്ഷണ ലബോറട്ടറികളില് ഉല്പാദിപ്പിച്ച് ശത്രു രാജ്യത്തിലേയ്ക്ക് കടത്തിവിടുന്ന ജൈവയുദ്ധം വരെ ശത്രു രാജ്യം പയറ്റുന്നു. മാനവസമൂഹത്തെ വന്തോതില് ഉന്മൂലനം ചെയ്യാന് പര്യാപ്തമായ ജൈവായുധ സംഭരണത്തിനായി അറുപതുകളുടെ ആരംഭത്തില് നൂറുകോടി ഡോളറാണ് അമേരിക്കന് ബഡ്ജറ്റില് വകകൊള്ളിച്ചതെന്നു രേഖപ്പെടുത്തികാണുന്നു. സി.ഐ.എയുടെ പശ്ചിമ ജര്മ്മന് ചാര സഹോദര സംഘടനയായ ബി.എന്.സി മുഖാന്തിരം ജര്മ്മനിയിലെ അതിപ്രതിദ്ധമായ മാര്ബുര്ഗ് സര്വ്വകലാശാലകളിലാണ് ഇതിന്റെ പരീക്ഷണങ്ങള് നടന്നത്. കുരങ്ങുരോഗത്തിന്റെ അണുക്കളുടെ പരീക്ഷണത്തിനായി ആഫ്രിക്കന് രാജ്യത്തിലെ ഉഗാണ്ടയില് നിന്നുമായിരുന്നു ആയിരക്കണക്കിനു കുരങ്ങുകളെ പ്രത്യേകവിമാനത്തില് ജര്മ്മനിയിലേയ്ക്കു കൊണ്ടുവന്നത്. ഇത്രമേല് ആഘാതമുണ്ടാക്കില്ലെങ്കിലും, മറ്റൊരു ആസൂത്രിതമായ യുദ്ധതന്ത്രമാണ് സാംസ്ക്കാരികാക്രമം. ഇന്ത്യയിലാകമാനം മുപ്പത്തിരണ്ടു ശതമാനത്തോളം വരുന്ന ജനസമൂഹമാണ് ബലാത്സംഗം, പെണ്കൊല തുടങ്ങിയ വിവിധ തരത്തിലുള്ള ലൈംഗിക ദുരന്തങ്ങളിലേയ്ക്ക് വഴുതിവീഴുന്നത്. അതോടെ അവരുടെ മനോവീര്യം തകരുകയും, തുടര്ന്ന്, കര്മ്മശേഷിയെ ബാധിച്ച് വിഷാദരോഗത്തിനടിമയായി പൗരത്വവികാരങ്ങളില്നിന്നും മാറിനില്ക്കുകയും ചെയ്യുന്നു. ഇവരുടെ എണ്ണം ഗണ്യമായി വര്ദ്ധിപ്പിക്കുകയെന്നതാണ് ഛിദ്രശക്തികളുടെ സാംസ്ക്കാരികാക്രമ ലക്ഷ്യം. ഇതിനായി ദശലക്ഷക്കണക്കിന് അശ്ലീലവെബ്സൈറ്റുകളാണ് യാതൊരു നിയന്ത്രണവുമില്ലാതെ പാശ്ചാത്യ സര്ക്കാരുകളുടെ സംരക്ഷണയില് പ്രവര്ത്തിക്കുന്നത്. ഈയിടെ അധികാരത്തിലേറിയ ശ്രീ.നരേന്ദ്ര മോഡി അശ്ലീല സൈറ്റുകളെയെല്ലാം നിരോധിക്കുംമെന്നു പ്രഖ്യാപിച്ചെങ്കിലും പിന്നിടൊന്നും സംഭവിക്കാത്തതിനു പിന്നില് പാശ്ചാത്യ ചാരസംഘടകളുടെ സ്വാധീനമാണെന്നാണ് അണിയറഭാഷ്യം. കൂടാതെ, അറുപതിനായിരം ബില്ല്യണ് ഡോളറാണത്രേ ഏഷ്യന് വംശജരില്നിന്നും, പ്രത്യേകിച്ച് ഉയര്ന്ന സദാചാര ലൈംഗിക നിയന്ത്രണങ്ങളുള്ള ഇന്ത്യക്കാരില് നിന്നും ഈയിനത്തില് അമേരിക്കയിലേയ്ക്കൊഴുകുന്നത്. അനിയന്ത്രിതമായ ഈ രതീവാണിജ്യസംസ്ക്കാരികാക്രമണത്തില് ചില അറേബ്യന് രാജ്യങ്ങളിലെ പൈതൃക സംസ്ക്കാരം നശിക്കുകയും, സുഖവാസത്തിനായി വരുന്ന സായിപ്പിനു നിസ്സങ്കോചം മെത്തവിരിച്ച് ആനയിക്കാന് തക്ക സജ്ജമായിമാറുകയും ചെയ്തു ചില അറേബ്യന് സാംസ്ക്കാരിക സമൂഹം. ഈയൊരു ദയനീയ അവസ്ഥയിലേയ്ക്ക് വളരെയെളുപ്പമൊന്നും വഴുതിവീഴാതെ പിടിച്ചുനിന്ന ഇന്ത്യതന്നെയാണ് ഭാവിയില് സാമ്രാജ്യത്വശക്തികളുടെ അടുത്ത ടാര്ഗറ്റ്. ഭാരതാംബയുടെ പ്രബലവും, സുശക്തവുമായ പൈതൃകസംസ്ക്കാരവും, വ്യവസ്ഥാപിതമായ കുടുംബസംവിധാനവും, മൂല്യവത്തായ വ്യക്തിബന്ധങ്ങളുമാണ് സി.ഐ.എയുടെ സാംസ്ക്കാരികാക്രമണപദ്ധതി എളുപ്പമൊന്നും ഫലം കാണാതിരുന്നതിനുള്ള മുഖ്യ കാരണം. നമ്മുടെ സാന്മാര്ഗികാചാരമെന്ന അഭിമാനകരമായ വന്മതിലില് വിള്ളലുണ്ടാക്കാന് പലരൂപത്തിലും, ഭാവത്തിലും ഛിദ്രശക്തികള് കടന്നുവന്ന് ചില തീവ്ര നിലപാടുകളുള്ള സംഘടകളോട് സഹായമഭ്യര്ത്ഥിച്ചിട്ടുണ്ട്. ഈ സംഘടനയുമായി നേരിട്ടോ, പരോക്ഷമായോ ബന്ധങ്ങളോ, അനുഭാവമോ ഉള്ള ചില യുവാക്കളാണ് കേരളത്തില് ലൈംഗിക തീവ്രവാദം പ്രചരിപ്പിക്കുന്നത്. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും, വന്കിട കോര്പ്പറേറ്റുകളും കോടികള് വാരിവിതറി പാശ്ചാത്യ താല്പര്യങ്ങളെ വളരെ വീറോടെ ന്യായീകരിച്ച് യുവജനങ്ങളെ ആകര്ഷിച്ച് വശീകരിക്കുന്നതിനു പിന്നിലും പാശ്ചാത്യ ലോബികള് രചിച്ച തിരക്കഥതന്നെയാണ്. സദാചാര പോലീസിംങ് യുവജനങ്ങള്ക്കിടയില് കിസ് ഓഫ് ലവ് പോലെയുള്ള സദാചാരവിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് വഴിവച്ചുവെന്ന് കേരള ഹൈക്കോടതി അടിവരയിട്ടു പറഞ്ഞിട്ടും, കേരളദേശം ഒന്നടക്കം വിയോജിച്ചിട്ടും, ജനം അക്രമാസക്തരായി തെരുവിലേയ്ക്കിറങ്ങിയിട്ടും, സഞ്ചാരസ്വാതന്ത്ര്യ-ക്രമസമാധാനപ്രശ്നങ്ങളുണ്ടായിട്ടും ഈ ചുംബനതീവ്രവാദത്തെ നിരോധിക്കാനോ, സംഭവസ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കാനോ ആര്ജ്ജവം കാണിക്കാത്ത സര്ക്കാരിന്റെ നിരുത്തരവാദിത്തപരമായ നിസംഗത വിരല്ചൂണ്ടുന്നത് ബാഹ്യശക്തികളുടെ അവിഹിതമായ ഇടപെടല്തന്നെയാണ്. അതീവ ദുര്ബലമായ സര്ക്കാര്സംവിധാനത്തെ ആരൊക്കെയോ വിലക്കെടുക്കുകയോ, പ്രതിരോധത്തിലാക്കുകയോ ചെയ്തിരിക്കുന്നു. ഫലമോ, നമ്മുടെ സംസ്ക്കാരം പടിഞ്ഞാറന് മേല്ക്കോയ്മയ്ക്കുകീഴെ ചവുട്ടിയരയ്ക്കപ്പെടുന്നു. നിര്ദ്ദോഷകരമായ പാശ്ചാത്യസംസ്ക്കാരം നല്ലതുതന്നെ, അവരുടെ ശുചിത്വസംസ്ക്കാരവും, വിജ്ഞാനസംസ്ക്കാരവും മറ്റും എല്ലാവിധത്തിലും അനുകരണീയംതന്നെയാണെന്നതില് ആര്ക്കും എതിരഭിപ്രായമില്ല. പക്ഷേ, പാശ്ചാത്യ രതിവൈകൃതസംസ്ക്കാരം അത് എന്തുവിലകൊടുത്തും തടയപ്പെടേണ്ട ഒന്നാണ്. സാമൂഹ്യപ്രതിബദ്ധരായ, നാളെത്തെ വാഗ്ദാനമായ യുവജനങ്ങള് അതിലൊന്നും മനംമയങ്ങി ഭ്രമിക്കാതെ സാന്മാര്ഗിക ജീവിതം നയിക്കുന്നതാണ് കേരളീയ കുലീനത്വം. സ്വകാര്യ ജീവിതത്തിലെ അച്ചടക്കം നിങ്ങള്ക്ക് യാതൊരു ആപത്തും വരുത്തിവയ്ക്കുകയില്ല, മറിച്ച് അച്ചടക്ക രഹിതമായ കുത്തഴിഞ്ഞ ജീവിതഅസാന്മാര്ഗികത തങ്ങളേക്കാളുപരിയായി അത് പൊതുസമൂഹത്തിനു വന്വിപത്താണ് ഉണ്ടാക്കുന്നത്. പൈതൃക സംസ്ക്കാരിക മൂല്യങ്ങള്ക്കുനേരെ കൊഞ്ഞനംകുത്തി വെല്ലുവിളിച്ച് ശ്രദ്ധക്ഷണിക്കല് സമരങ്ങളും, കോലാഹളങ്ങളും 1960 മുതല് ലോകത്ത് പലഭാഗങ്ങളിലും നടന്നിട്ടുണ്ട്. അമേരിക്കയിലെ ഗോള്ഡന് പാര്ക്കില് 1967 ല് ഒത്തുകൂടിയ ആയിരക്കണക്കിന് യുവതീയുവാക്കള് സംഘടിപ്പിച്ച സമ്മര് ഓഫ് ലൗവ് എന്ന പ്രോഗ്രാമാണ് ഏറെ ശ്രദ്ധേയം. ഈ പരിപാടിയില് നഗ്നരായും, നാമമാത്രമായ വസ്ത്രം ധരിച്ചും മറ്റും എത്തിയ യുവജനങ്ങള് കഞ്ചാവും, പോട്ടും വലിച്ചു രസിച്ച് മദ്യത്തില് മദിരോന്മത്തരായും, ലൈംഗികകേളികളില് അഭിരമിച്ചും, സൈക്കഡിലിക് ഗാനങ്ങള് (രതിജന്യ ഗാനങ്ങള്) ആലപിച്ചുമാണ് സാംസ്ക്കാരിക സമൂഹത്തെ ഞെട്ടിച്ചുകളഞ്ഞത്. ഇതിനെ, ലോക സംസ്ക്കാരത്തിന്റെ ജീര്ണതയുടെ ചുവന്ന താക്കീത് വിളക്കായിട്ടാണ് ആര്ണോള്ഡ് ടോയന്ബി വിശേഷിപ്പിച്ചത്. ഈ ഒരു ആഘോഷത്തിന്റെ മൃദുരൂപമാണ് നവംബര് രണ്ടാം തിയ്യതി എറണാംകുളം മറൈന്ഡ്രൈവില് അരങ്ങേറിയത്. അപ്പോള് ഈസമരവും ഒരു സംസ്ക്കാര ജീര്ണതയുടെ ചുവന്ന താക്കീത് വിളക്ക്തന്നെയാണ്. അതുകൊണ്ട് എല്ലാവര്ഷവും നവംബര് രണ്ടാംതിയ്യതി കേരളീയസംസ്ക്കാര ജീര്ണ്ണതയുടെ കരിദിനമായി നമ്മുക്ക് ആചരിക്കാം. കോഴിക്കോട് ഡൗണ് ടൗണ് റസ്റ്റോറന്റ് ആക്രമിച്ചതിനു പിന്നിലെ നടുക്കുന്ന രഹസ്യം ഇപ്പോള് അങ്ങാടിയില് പാട്ടായിരിക്കുകയാണ്. അതൊരു സദാചാര പ്രശ്നമായിരുന്നില്ല, മറിച്ച് വര്ഗ്ഗീയ പ്രശ്നമായിരുന്നുവത്രേ. അതുകൊണ്ടാണ് യുവമോര്ച്ച അതിനെ നേരിട്ടത്. ആ റസ്റ്റോറന്റില് വരുന്നവരെയും, അതിന്റെ ഉടമയേയും ലിംഗ-ജാതിപരമായി സസൂഷ്മം അപഗ്രഥിച്ചാല് മതപരിവര്ത്തനമേളകളും, ലൗജിഹാദും ഭംഗിയായി പുരോഗമിക്കുന്ന ഈ പശ്ചാത്തലത്തില് എന്താണ് അവിടെ നടന്നതെന്നു മനസ്സിലാക്കാം. കേവലം സാമുദായികവും-വര്ഗീയവുമായ ഒരു പ്രശ്നത്തെ സദാചാരപോലീസായി ദുര്വ്യാഖ്യാനം ചെയ്ത് രാജ്യത്തെ നടുക്കിയ പറയാന് അറയ്ക്കുന്ന സദാചാര അരാജകാവസ്ഥയിലേയ്ക്ക് കൊണ്ടെത്തിച്ച ചുംബന തീവ്രവാദികളുടെ നിഗൂഡ ലക്ഷ്യങ്ങള് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അവര് കാണിക്കുന്ന പരസ്യ ലൈംഗികതയെ ചോദ്യം ചെയ്യുന്ന എല്ലാവരും തന്നെ, അത് ഇന്ത്യന് പ്രധാനമന്ത്രിയായാല് പോലും അവര് സദാചാരപോലീസുകാരാണ്. ഇവരുടെയെല്ലാം കെട്ടിയവള്ക്കും, അമ്മയ്ക്കും, പെങ്ങള്ക്കുമെല്ലാം നടുറോഡിലിരുന്ന് വ്യഭിചരിക്കുവാന് തക്ക സാമൂഹ്യമാറ്റമുണ്ടാക്കിവയ്ക്കുവാനാണ് ചുംബനസമരം സംഘടിപ്പിച്ചത്. അത് ആരും ചോദ്യം ചെയ്യാനോ, തടയാനോ പാടില്ല. തടയുന്നവര് സദാചാര ഗുണ്ടകളായും, ഫാസിറ്റുകളായും മറ്റും മുദ്രകുത്തപ്പെടും. ഇതാണ് സദാചാര പോലീസിനെതിയെയുള്ള ചുംബന സമരം. ഇവിടെ സദാചാരപോലീസ് എന്നപേരില് ഒരു സംഘവും പ്രവര്ത്തിക്കുന്നില്ല. ശിവസേനയുടേയും, യുവമോര്ച്ചയുടേയും, ഹനുമാന്സേനയുടേയും രാഷ്ട്രീയ-സാമൂഹ്യ ലക്ഷ്യം കണ്ണില്കണ്ട തേവിടിശികളുടെ സദാചാര സംരക്ഷണമല്ല. മറിച്ച് സദാചാര പ്രവര്ത്തനം മുഖ്യ അജണ്ടയായി സ്വീകരിച്ച ഏതെങ്കിലും സംഘങ്ങള് കേരളത്തില് പ്രവര്ത്തിക്കുന്നുണ്ടെങ്കില് ഷക്കീലയും, രഷ്മയും പിന്നെ കാമസൂത്രയിലെ രതിചേച്ചിയും നെഞ്ചും നിവര്ത്തിപ്പിടിച്ച് ഞെളിഞ്ഞ് നടക്കുകയില്ലായിരുന്നു. രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ മറവില് പെണ് സുഖം തേടിപ്പോകുന്ന നേതാക്കന്മാരും, വഴിവക്കിലെ പെട്ടിക്കടയില്നിന്നും വരെ കിട്ടുന്ന നീലചിത്രങ്ങളിലെ സിനിമാ നടികളും, ഹൈടെക് നക്ഷത്ര വേശ്യാലയമായ കുട്ടനാട്ടിലെ റിസോര്ട്ടുകളും നാളിന്നുവരെ ആക്രമിക്കപ്പെടാതിരിക്കുന്നുവെങ്കില് ഇവിടെ സുസംഘടിതരായ സദാചാരപോലീസിന്റെ അഭാവം തന്നെയാണ്. സദാചാരപോലീസ് എന്ന ഒന്ന് കേരളത്തിലില്ല. പിന്നെ എന്തിനാണ് സദാചാരപോലീസിനെ ഭയക്കുന്നത്?. മടിയില് കനം ഉള്ളവനേ ഭയക്കേണ്ടതുള്ളൂ. രോക്ഷാകുലരായി പൊതുജനം നിങ്ങളുടെ നേര്ക്ക് തിരിയുന്നുവെങ്കില് അവരെ പ്രകോപിക്കും വിധം നിങ്ങള് തീര്ച്ചയായും അസഭ്യത പ്രവര്ത്തിച്ചിരിക്കുന്നുവെന്നാണ്. സാമൂഹ്യനീതിബോധത്തിനു നിരക്കാത്തതൊന്നും പൊതുസമൂഹം സഹിച്ചെന്നുവരില്ല. സഹനം സകല സീമകളേയും ലംഘിക്കപ്പെടുമ്പോള് ഒരുപക്ഷേ, ക്ഷിപ്രകോപത്താല് അവര് സംഹാരതാണ്ടവമാടിയെന്നുവരും. ഇവിടെ ആരാണ് കുറ്റക്കാര്?. കുറ്റക്കാര്ക്കെതിരെ കര്ശനനിലപാടെടുക്കേണ്ട ഗവണ്മെന്റ് ആട്ടിന്കുട്ടികളെ തമ്മില്കുത്തിച്ച് നടുക്കുനിന്നും ചോര നക്കിക്കുടിക്കുന്ന ചെന്നായയുടെ പ്രകൃതം കാണിക്കുകയാണ്. മൂക്കറ്റം ചിക്കനും മട്ടനും തിന്ന് മദം പൊട്ടിനില്ക്കുന്ന കാമതേവിടിശികളെ ചങ്ങലയ്ക്ക് കെട്ടിയിട്ട് ചവുട്ടിക്കൂട്ടി മര്ദ്ദിക്കാതെ പൊതുസമൂഹത്തിലേയ്ക്ക് കയറൂരിവിടുന്ന തന്തയും, തള്ളയുമാണ് ഒന്നാമത്തെ കുറ്റക്കാരും, സാമൂഹ്യദ്രോഹികളും. സ്വര്ണ്ണത്തിന് എന്താവില? .. ഒരായുഷ്ക്കാലം ചോര നീരാക്കികിട്ടുന്ന പണംകൊണ്ട് കല്ല്യാണത്തിന്റെ പേരില് പെണ്മക്കള്ക്ക് തള്ളിക്കൊടുത്താലൊന്നും പറ്റില്ല. പിന്നെ കെട്ടിച്ചുവിടലല്ല.. കയറൂരിവിടലാണ് സംഭവിക്കുന്നത്. വല്ലവനേയും കയ്യും കാലും കാണിച്ച് വശീകരിച്ച് വളച്ചുപിടിച്ച് സ്വന്തം നിലയില് ജീവിതം കണ്ടെത്തിക്കൊള്ളണം. ഈയൊരു കൈവിട്ടുള്ള കളിയില് അപൂര്വ്വം ചിലത് വിജയിക്കും. എന്നാലും ബഹുഭൂരിപക്ഷവും പീഡനത്തിലും, ശവം തോട്ടില് പൊങ്ങലിലുമൊക്കയായാണ് അവസാനിക്കാറ്. ഈ പെണ്ണിനു വേണ്ടിയാണ് വോട്ട് രാഷ്ട്രീയക്കാര് മുതലക്കണ്ണീര് വാര്ക്കുന്നത്. വസ്തുതകള് എന്തൊക്കെയായാലും പണ്ടത്തേപ്പോലെ പട്ടിണിയും, പരിവട്ടവും, തൊഴിലില്ലായ്മയുമൊന്നല്ല ഇന്നത്തെ യുവസമൂഹത്തിന്റെ അടിസ്ഥാന പ്രശ്നം. കാമാസക്തിയോടെ പെണ് ചുണ്ടുകള് കടിച്ചു പറിയ്ക്കണം. പരസ്യമായി ലൈംഗികകേളികളിലാറാടി സുഖിക്കണം. നമ്മുടെ സമൂഹം വല്ലാതെയങ്ങ് മാറിപ്പോയിരിക്കുന്നു. ദാരിദ്യനിര്മ്മാര്ജ്ജനവും, തൊഴിലില്ലായ്മാ ദുരീകരണവും നന്നായി ഫലംകണ്ട് ഇന്ത്യ അങ്ങേയറ്റം വന് വികസനക്കുതിപ്പിലെത്തിയിരിക്കുന്നു. പുത്തന്പണം നല്കുന്ന സുഖസമൃദ്ധിയില് സര്വ്വതും മറന്ന് മദിരോന്മത്തരായി അധരപാനം ചെയ്ത് അഭിരമിക്കുമ്പോള് നല്ല വീക്ക് വച്ചുകൊടുക്കാന് വരുന്ന സദാചാരപോലീസുകാരാണ് ഏക തടസ്സം. അപ്പോള്പിന്നെ മുദ്രാവാക്യം സദാചാരപോലീസിനെതിരെ എന്നാക്കിമാറ്റി. തുല്യദുഃഖിതരെല്ലാവരും തന്നെ ആ കൊടിക്കുകീഴില് അണിനിരന്നു. ഊളത്തരം വിറ്റ് കാശാക്കുന്ന നവീനമാധ്യമാക്കാര് അതൊരു ചുംബനവിപ്ലവമാക്കിമാറ്റി. ഇതിനു ചുക്കാന് പിടിച്ച ചുംബനപോരാളികള്ക്ക് ചില അജ്ഞാത കേന്ദ്രങ്ങളില് നിന്നും ധാരാളം പണവും കിട്ടി. കലാപരമായ യാതൊരു കഴിവുമില്ലാതിരുന്ന ഇവരെ നായകന്മാരാക്കി ദീദി ദാമോദരന്റെ ചുംബനപ്പടവും പുറത്തുവരുന്നു. ചാനലായചാനലുകളിലെല്ലാം ചുംബനകലാപ്രകടവുമായി ഓടിനടക്കാനേ നേരമുള്ളൂ. ഒന്നാംതരം കച്ചവടച്ചരക്കായ ലൈംഗികതയെ വിറ്റപ്പോള് കൈ നിറയെ പണവും വന്നിരിക്കുന്നു. ചുരുക്കത്തില് ന്യൂജനറേഷന് മെഗാസ്റ്റാര് പദവി ഇതാ കയ്യെത്തും ദൂരത്തു വെട്ടിതിളങ്ങിനല്ക്കുകയാണ്. അതിനിടയിലേയ്ക്കാണ് കൊച്ചിമേയറും, ലീലാവതി ടീച്ചറും, ശോഭനയും, പിണറായി വിജയനുമൊക്കെ വാളോങ്ങി പടപ്പുറപ്പാടിനിറങ്ങിയത്. അതോടെ പ്രതിലോമ സിദ്ധാന്തത്തിനു മങ്ങലേറ്റു. പടിഞ്ഞാറിന്റെ സകലമാന മുല്യച്യുതികളേയും തൊണ്ടതൊടാതെ വിഴുങ്ങുന്ന അഭിനവസോഷ്യല് മീഡിയയിലെ സകലമാന തലതിരിഞ്ഞവേരേയും അണിനിരത്തി വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നു എന്ന ആദര്ശാത്മക പ്രത്യയശാത്രസംജ്ഞ പൊടിതട്ടി പുറത്തെടുത്ത് അതൊരു കവചമാക്കി പടപൊരുതി. മനുഷ്യന് എന്നെന്നും മുറുകെപിടിയ്ക്കേണ്ട ശാശ്വതമായ മൂല്യങ്ങളോ സത്യങ്ങളോ ഇല്ലെന്നും, മനുഷ്യന്റെ ഇച്ഛയ്ക്കും അഭിലാഷങ്ങള്ക്കും മാത്രമാണ് സ്ഥായിയായ നിലനില്പ്പെന്നു പഠിപ്പിക്കുന്ന ഉത്തരാധുനീക നവീന ചിന്തയാണ് ഈ പ്രത്യയബോധത്തിനാധാരം. ഇവയെല്ലാം ഉദ്ദേശിച്ചപോലെ ഫലം കണ്ടില്ലെന്നു മാത്രമല്ല, പൊതുസമൂഹം അതെല്ലാം അര്ഹിച്ച അവജ്ഞയോടെ തള്ളിക്കളയുകയാണുണ്ടായത്. ക്രമേണ ഘട്ടംഘട്ടമായി ചുംബനതീവ്രവാദികളുടെ തനിനിറം പുറത്തുവന്നുകൊണ്ടിരുന്നു. താത്വികവും, പ്രതീകാത്മകവുമായ ചുംബന ദാര്ശനീകതയില്നിന്നും സ്വതന്ത്രവും, പരസ്യവുമായ ലൈംഗകാഭാസത്തിനുവേണ്ടിയുള്ള നിര്ലജ്ജകരമായ പോരാട്ടത്തിന്റെ ഐക്യാത്മതയിലേത്ത് സ്വഭാവം മാറിയപ്പോള് ചുബനക്കാര് തീര്ത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. ഖജുരാവോയിലെ രതി ശില്പത്തേയും, വാത്സ്യായനന്റെ കാമശാസ്ത്രത്തേയും ആധാരമാക്കി രത്യോന്മുഖമായ വര്ണ്ണപ്രഭഞ്ചം സൃഷ്ടിച്ചപ്പോള് സമൂഹഘടനയെ തൃണവല്ക്കരിച്ചുകൊണ്ടുള്ള അവരുടെ ഫ്യൂഡല് മനോവൈകല്യത്തെ തിരിച്ചറിഞ്ഞ പൊതുസമൂഹം അവരെ പേപ്പട്ടിയെ തല്ലുന്നതുപോലെ പെരുവഴിയിലിട്ട് പൊതിരെ തല്ലി. എന്നിട്ടും അവരുടെ കാമക്കലി അടങ്ങിയിട്ടില്ല. തുടര്ന്നും സമരവുമായി മുന്നോട്ടുപോകുമെന്നു അവര് പ്രഖ്യാപിച്ചിരിക്കുന്നു. ഗോത്ര സമൂഹത്തിന്റെ തകര്ച്ചയ്ക്കുശേഷം രൂപംകൊണ്ട ഫ്യൂഡല് രാജാക്കന്മാരുടേയും, ജന്മിത്വ ഉപരിവര്ഗ്ഗ സമുദായത്തിന്റേയും അനിയന്ത്രിതമായ ഭോഗാലസ്യതയുടേയും, കുത്തഴിഞ്ഞ ലൈംഗിക അരാജകത്വത്തിന്റേയും ശേഷിപ്പുകളാണ് ഖജുരാവോയിലെ രതിശില്പങ്ങളും, ദേവദാസി സമ്പ്രദായവും. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും പാവങ്ങളുമായ അവര്ണ്ണ-കുടിയാന് വര്ഗ്ഗത്തിന് ക്ഷേത്രപരിസരങ്ങളില്പ്പോലും പ്രവേശനമുണ്ടാകാതിരുന്ന അക്കാലത്തെ പൊതുസംസ്ക്കാരത്തയെല്ല അവ ദ്വോദിപ്പിക്കുന്നത്, സവര്ണ്ണ ഫ്യൂഡല് മനോഘടനയെയാണ്. ഈ നഗ്നശില്പങ്ങളെചേര്ത്തുവച്ചുകൊണ്ടാണ് ചുംബനക്കാര് പരസ്യലൈംഗികതയെ ന്യായീകരിക്കുന്നത്. പണ്ടേ മഹാത്മജി പറഞ്ഞതാണ് ഖജുരാവോയിലെ ശില്പങ്ങളെ ചളികൊണ്ട് പൊതിയണമെന്ന്. ചളികൊണ്ടുപൊതിഞ്ഞാല്മാത്രംപോരാ, അവയെല്ലാം അടിച്ചുപൊളിച്ചു കാട്ടില് കളഞ്ഞ്, വാത്സ്യായനന്റെ കാമശാസ്ത്രത്തെ തീയ്യിലിട്ട് ചുട്ടുകളയുകയുമാണ് വേണ്ടത്. ചുംബന സമരത്തിന്റെ മറ്റൊരു പിന്നാമ്പുറ യാഥാര്ത്ഥ്യം ഇതൊരു റിക്രൂട്ട്മെന്റ് കാമ്പയിനാണ് എന്നുള്ളതാണ്. യുവാക്കളുടെ മനോദൗര്ബല്യമായ രതിജന്യമായ അതിവികാരത്തെ കേന്ദ്രീകരിച്ച് ക്ഷിപ്രപ്രകമ്പനമുണ്ടാക്കി നിഷ്പ്രയാസം അവരെ തങ്ങളിലേയ്ക്ക് ആകര്ഷിച്ച് ചില നിഗൂഡമായ ഉദ്ദേശ്യലക്ഷ്യങ്ങള്ക്കായി വിനിയോഗിക്കുന്ന തീവ്രവാദസംഘടനകളുടെ കുടിലതന്ത്രമാണിത്. പടിഞ്ഞാറന് പരിഷ്ക്കാരത്തിന്റെ മനംമയക്കുന്ന വര്ണ്ണപ്രഭഞ്ചത്തിലേയ്ക്ക് സര്വ്വതും ശരിയെന്ന ന്യായീകരണത്താല് യുവതികളെ പാട്ടിലാക്കി സെക്സ് റാക്കറ്റിന്റെ കണ്ണികളില് വിളക്കിച്ചേര്ക്കാന് ഇരുട്ട് നുണയാമെടികളെ എന്ന ചുംബനക്കാരുടെ മുദ്രാവാക്യത്തിന്റെ തലക്കെട്ട് തന്നെ ധാരാളം മതി. ഉപരിയായി, കേരളത്തില് രാഷ്ട്രീയനേട്ടമുണ്ടാക്കാന് കഴിയാതിരുന്ന ഹിന്ദുത്വവര്ഗ്ഗീയ സംഘടനകള്ക്ക് സദാചാരസംരക്ഷകരാകാനുള്ള ഒരു സുവര്ണ്ണാവസരം നല്കി കേരളീയ മണ്ണില് പ്രബലമായ വേരോട്ടമുണ്ടാക്കിയെടുക്കാനുള്ള ഒരുതരം കേന്ദ്രീകൃത രാഷ്ട്രീയ ഒത്തുകളിയാകാം ഈ ചുംബനസമരമെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങിനെയായാല്, അതുനോക്കിനിന്ന നമ്മളും, നഖശിഖാന്തം എതിര്ത്ത പൊതുസമൂഹവും പമ്പരവിഢികളാകും.

Generated from archived content: essay1_feb3_15.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here