This post is part of the series ശലഭങ്ങളുടെ പകൽ
Other posts in this series:
- ശലഭങ്ങളുടെ പകൽ – 9 (Current)
- ശലഭങ്ങളുടെ പകൽ – അദ്ധ്യായം ഒമ്പത്
- ശലഭങ്ങളുടെ പകൽ – അദ്ധ്യായം എട്ട്
അദ്ധ്യായം ഒമ്പത്
കൃഷ്‌ണൻ രാവിലെ കോളേജിലെത്തിയപ്പോൾ ടോം ക്ലാസ്സിൽ തന്നെ കാത്തിരിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും ടോം വൈകിയേ എത്താറുളളൂ. കാരണമന്വേഷിക്കാറുളള അധ്യാപകരോട് അവൻ സത്യസന്ധമായി ഉത്തരം പറയും-ഉറങ്ങിപ്പോയി, കടയിൽ ചായ ആയിട്ടില്ലായിരുന്നു, മഴയായിരുന്നു എന്നൊക്കെ. ഇന്നുമാത്രമിങ്ങനെ നേരത്തെ എത്താൻ……..?
“ഇന്നെന്താ നേരത്തെ പോന്നുകളഞ്ഞത്? ഇന്നലെ അഞ്ചുമണിക്ക് കിടന്നിരിക്കും, അല്ലേ?”
“ഒരു കോളുണ്ടളിയാ, വാ കാന്റീനിലേക്ക് പോകാം. എന്റെ വക ഒരു ട്രീറ്റുണ്ട്”.
ടോം എന്തോ അടിച്ചെടുത്തിട്ടുണ്ടെന്നു തീർച്ച. ആരെങ്കിലും നിർബന്ധിക്കാതെ ടോം ചെലവ് ചെയ്യാൻ തയ്യാറാകുന്നത് അങ്ങനെയുളള അവസരങ്ങളിൽ മാത്രം.
“പ്രേമിക്കാൻ നിനക്കു മാത്രമല്ല, ഞങ്ങൾക്കും പറ്റും”. ഫ്രൂട്ട് സാലഡ് കഴിക്കുന്നതിനിടയിൽ ടോം പറഞ്ഞു.
അപ്പോൾ അതാണ് കാര്യം. ടോമിന്റെ ചിരകാലാഭിലാഷം പൂവണിഞ്ഞിരിക്കുന്നു.
“ഏതാ ആൾ?” കൃഷ്‌ണൻ അന്വേഷിച്ചു.
“ആളെ അറിയുമ്പോൾ നീ ഞെട്ടരുത്. ദാ, സംശയമുണ്ടെങ്കിൽ ഈ കത്ത് നോക്ക്”.
ഇൻലന്റിൽ എഴുതയിട്ടുളള ഒരു കത്തെടുത്ത് ടോം കൃഷ്‌ണന്റെ കൈയിൽ കൊടുത്തു. സുന്ദരമായ കൈയക്ഷരത്തിൽ അതിൽ ഇങ്ങനെ എഴുതിയിരുന്നു.
ഡിയർ ഇ,
അയച്ചിരുന്ന കത്ത് കിട്ടി. അങ്ങനെ കത്തയക്കുന്നത് വളരെ നവ് ആണെന്നാണ് എനിക്ക് തോന്നുന്നത്. കത്തുകൾ കവദൊമറ ചെയ്യുന്ന ബോർഡിൽ നിന്നും ആരെങ്കിലും എടുത്തു വായിച്ചാൽ നമുക്ക് രണ്ടുപേർക്കും മോശമുളള കാര്യമല്ലേ.
എന്റെ ആദ്യത്തെ പ്രേമലേഖനമാണെങ്കിലും അതിന്റെ തുടക്കം വളരെ പെനവൂയെ ആയിപ്പോയി എന്ന് തോന്നുന്നു. ഇ ആയെപ്പോലെ കത്തുവഴി മനോഹരമായി കാര്യങ്ങൾ പറയാൻ എനിക്ക് അറിയില്ല. അതുകൊണ്ട് തിങ്കളാഴ്‌ച ക്ലാസ്സുകഴിയുമ്പോൾ കാന്റീനിന്റെ പടിഞ്ഞാറുവശത്തുളള പ്ലാവിന്റെ ചുവട്ടിൽ ഇ വരുമോ? എന്റെ മനസ്സിൽ പറഞ്ഞുതീർക്കാൻ വളരെയുണ്ട്.
എന്ന്
ഇ-യുടെ സുനിത.
ടോമിന്റെ പ്രേമഭാജനത്തിന്റെ പേരറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല കൃഷ്‌ണന്. കഴിഞ്ഞവർഷം കോളേജ് യൂണിയൻ സംഘടിപ്പിച്ച ഫാഷൻ പരേഡിൽ ഒന്നാമതായ പെൺകുട്ടിയാണ് സുനിത. ഒരേ വർഷമാണെങ്കിലും സുനിതയുടെ മെയിൻ ഇംഗ്ലീഷ് ലിറ്ററേച്ചറാണ്. ആണുങ്ങളുടെ ഇടയിൽ ടോം ഒരു വലിയ കാര്യമാണ് സാധിച്ചിരിക്കുന്നത്, സുനിതയുടെ സ്നേഹം സമ്പാദിക്കുക വഴി. കൃഷ്‌ണൻ അവനെ ചുമലിൽ തട്ടി അദിനന്ദിച്ചു.
“കൃഷ്‌ണാ, ഇന്നാ തിങ്കളാഴ്‌ചയാണ്- ആളെ കാണേണ്ട ദിവസം. പക്ഷേ, എനിക്ക് സംസാരിക്കാൻ അധികം വിഷയങ്ങളൊന്നും തോന്നുന്നില്ല. ഒന്നുരണ്ടു ഡയലോഗുകൾ ഞാൻ മനസ്സിൽ കരുതിവച്ചിട്ടുണ്ടെന്നല്ലാതെ”
“അതു കുഴപ്പില്ല. സുനിതാ ജോർജ്ജിനെ സംസാരിച്ചു തോല്‌പിക്കാൻ പറ്റില്ല നീ കേട്ടിട്ടില്ലേ? നി വെറിതെ നിന്നു കൊടുത്താൽ മതി, ബാക്കിയൊക്കെ അവൾ കൈകാര്യം ചെയ്തോളും. ഒടുക്കം നിനക്ക് അവസാനിപ്പിച്ചു പോരാനായിരിക്കും വിഷമം”. തമാശകണക്കെ കൃഷ്‌ണൻ പറഞ്ഞു.
“നീയും സുനിലും എന്റെ കൂടെയുണ്ടാവണം, ഒരു ധൈര്യത്തിന്”.
“അതുശരി, പ്ലാവിന്റെ ചോട്ടിൽ പെണ്ണു കാണലാണോ ഒരുക്കിട്ടുളളത് ഞങ്ങളെല്ലാവരും വരാൻ”.
“അങ്ങോട്ടൊന്നും വരണ്ട, നിങ്ങൾ ക.ന്റീനിൽ ഇരുന്നാൽ മതി”.
സമയം അടുക്കുമ്പോൾ ടോമിന്റെ മുഖത്ത് പരിഭ്രമം നിഴലിടുന്നതു കണ്ടു. കോളെജ് ഒഴിഞ്ഞപ്പോൾ കാന്റീനിലേക്ക് നടന്നു. ചായ കുടിച്ചശേഷം നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് ടോം ചെന്നു. കാന്റീനിനുളളിലിരുന്നാൽ ആ സ്ഥലം ശരിക്കു കാണാം. ടോം അവിടെ നില്‌ക്കുകയാണ്. പരിസരത്ത് മുഴുവൻ കമ്യൂണിസ്‌റ്റു പച്ചയും വളളികളും വളർന്നുണ്ടായ പൊന്തയാണ്.
പത്തുപതിനഞ്ചു മിനിറ്റു കഴിഞ്ഞിട്ടും ടോമല്ലാതെ മറ്റൊരാൾ അവിടെ നില്‌ക്കുന്നതു കണ്ടില്ല. കൃഷ്‌ണന്റെ ഉളളിൽ സംശയങ്ങൾ മുളപൊട്ടി. ആകാംക്ഷയിൽ പൊതിഞ്ഞ നീണ്ടമൗനത്തെ ഭജ്ജിച്ചത് സുനിലാണ്, “കൃഷ്‌ണാ, ഒന്നും കാണാനില്ലല്ലോ. ഇനിയവനെ ആരെങ്കിലും പറ്റിച്ചതാവുമോ?”
“ഞാനും അതുതന്നെയാണ് ചിന്തിക്കുന്നത്”
അവരുടെ എല്ലാ സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് പൊന്തയ്‌ക്കുളളിൽ നിന്നും നീണ്ട കൂവലുകൾ ഉയർന്നു. ലിറ്ററേച്ചറിലെ അഞ്ചോ ആറോ പേർ പുറത്തുവന്ന് ടോമിനു ചുറ്റും വട്ടമിട്ട് നൃത്തം ചെയ്തുകൊണ്ട് കളിയാക്കുകയാണ്. വിളറിവെളുത്ത് ടോം കാന്റീനിലേക്കു വരുന്ന കാഴ്‌ച കുറച്ച് ബുദ്ധിമുട്ടോടെ മാത്രമേ നോക്കിയിരിക്കാൻ കഴിഞ്ഞുളളൂ അയാൾക്ക്.
ടോം എഴുതിയ കത്ത് ഒരുപക്ഷേ ആരെങ്കിലും ചോർത്തിയിരിക്കും. അതല്ലെങ്കിൽ ആ കത്ത് സുനിത സ്വന്തം ക്ലാസ്സിലെ കുട്ടികളെ കാണിച്ചിട്ടുണ്ടാവും. അങ്ങനെ ടോമിനെ പറ്റിക്കാനുളള പരിപാടികൾ ആസൂത്രണം ചെയ്തിരിക്കാനാണ് സാധ്യത.
ചമ്മലോടെ ടോം കൃഷ്‌ണന്റെയും സുനിലിന്റെയും അടുത്ത് ചെന്നിരുന്നു. ലിറ്ററേച്ചറുകാരോട് കൃഷ്‌ണൻ വിവരങ്ങൾ ചോദിച്ചെങ്കിലും അവർക്ക് ടോമിന് ചുറ്റുംനിന്ന് കളിയാക്കുന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയും. പെട്ടെന്ന് ടോം തന്റെ സങ്കടവും ദേഷ്യവുമെല്ലാം തൊട്ടടുത്തുനിന്നവന്റെമേൽ തീർത്തു. കോളറിൽ പിടിച്ച് വലിച്ചപ്പോൾ ഷർട്ട് കീറി. കൃഷ്‌ണനും സുനിലും പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ അവിടെ ഒരു കൂട്ടസംഘട്ടനം നടക്കുമായിരുന്നു. എല്ലാവരും ആ രംഗം കണ്ട് നിശബഃരായി. ടോം അവിടെനിന്ന് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവങ്ങൾക്ക് ഇങ്ങനെയൊരു പരിസമാപ്തിയുണ്ടാവുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല.
പിറ്റെ ദിവസം കോളേജിലെത്തിയപ്പോൾ സുനിതയോടുതന്നെ കാര്യങ്ങൾ ചോദിച്ചറിയാമെന്ന് കൃഷ്‌ണൻ തീരുമാനിച്ചു. ടോം ഇനിയും ക്ലാസ്സിലെത്തിയിട്ടില്ല. സുനിലിനെയും കൂട്ടി ലിറ്ററേച്ചർ ക്ലാസ്സിൽ ചെന്നു. സുനിത ജോർജ്ജിനെ അയാൾ അറിയുമെന്നല്ലാതെ നേരിട്ടു പരിചയമൊന്നുമില്ല. എങ്കിലും അവളെ വിളിച്ച് മുഖവുരയൊന്നും കൂടാതെ ചോദിച്ചു, “താൻ ഞങ്ങളുടെ ക്ലാസ്സിലെ ടോമിനെ അറിയുമോ?”
സുനിതയുടെ ചുണ്ടിൽ ഒരു കളളച്ചിരി വിരിയുന്നതു കണ്ടു.
“ഉം എന്താ? ഞാൻ അയാളെപ്പറ്റി എന്തൊക്കെയോ കേട്ടു”.
“എന്നാലും താൻ അവനെ ഇങ്ങനെയൊരു കുടുക്കിൽപ്പെടുത്തേണ്ട കാര്യമില്ലായിരുന്നു. തനിക്കിഷമില്ലെങ്കിൽ ആ കാര്യം അവനോട് തുറന്നുപറഞ്ഞാൽ മതിയായിരുന്നല്ലോ”
“എനിക്കൊന്നും മനസ്സിലാകുന്നില്ല. ടോം എനിക്ക് ഒരു കത്തെഴുതിയിരുന്നതായി ഞാൻ അറിഞ്ഞിരുന്നു. അത് പക്ഷേ, എനിക്ക് കിട്ടിയിരുന്നില്ല. ആൺകുട്ടികളാണക്ക എടുത്തത്”.
തലേന്ന് നടന്ന എല്ലാ കാര്യങ്ങളും കൃഷ്‌ണൻ സുനിതയോട് പറഞ്ഞു.
“ദൈവമേ, ഞാൻ കാരണം ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടായോ? പ്ലീസ്സ്, എനിക്ക് ടോമിനെ പരിചയപ്പെടുത്തിത്തന്നം. എനിക്കീ പ്രശ്നങ്ങളുമായി ബന്ധമൊന്നുമില്ലെന്ന് പറയാനാണ്”.
“ശരി നാളെ രാവിലെ ക്ലാസ്സിലേക്കു വരൂ”
“നീ ആളു കൊളളാമല്ലോ. ടോമിന്റെ പേരും പറഞ്ഞ് സുനിതയെ പഞ്ചാര അടിക്കുക, അല്ലേ?” തിരികെ നടക്കുമ്പോൾ കൃഷ്‌ണനോട് സുനിൽ പറഞ്ഞു.
“നിനക്കു തെറ്റി. നാമിപ്പോൾ ഒരു സഹതാപതരംഗം സൃഷിച്ചിരിക്കുകയാണ്. അതിലൂടെ പിടിച്ചു കയറിയാൽ ടോമിന് സുനിതയെ എളുപ്പം വളച്ചെടുക്കാം. നമ്മുടെ ദൗത്യത്തിന്റെ ഒന്നാംഘട്ടം പ്രതീക്ഷിച്ചതിലും വിജയമായിരിക്കുന്നു”, കൃഷ്‌ണൻ പറഞ്ഞു.
പതിവുപോലെ ടൊം വൈകിയാണെത്തിയത്. ഒരിക്കലും മായാത്ത അവന്റെ മുഖത്തെ പ്രസന്നത ഇന്നില്ല. ഇന്നലത്തെ ഷോക്കിൽ നിന്ന് ഇതുവരെ വിമുക്തനായിട്ടില്ല അവൻ.
ആദ്യ അവറു കിഞ്ഞപ്പോൾ അവനെ കൃഷ്‌ണൻ രഹസ്യമായി വിളിച്ച് സുനിത പറഞ്ഞ കാര്യങ്ങൾ കേൾപ്പിച്ചു. നാളെ രാവിലെ അവളെ കാണുന്നതിന് നേരത്തെ എത്തണം എന്നു കൃഷ്‌ണൻ പറഞ്ഞപ്പോൾ അവൻ കോപം കൊണ്ടുചുവന്നു, അവൻ പൊട്ടിത്തെറിച്ചു, “അവളുടെ മുമ്പിൽ വച്ച് നിനക്കും എന്നെ പരിഹാസ്യനാക്കണമല്ലേ?”
സുനിലും സംഭാഷണത്തിൽ ചേർന്നപ്പോൾ അവനെ സമാധാനിപ്പിക്കാനായി. അവനെ കളിയാക്കിയവരോട് പകരം ചോദിക്കാനുളള ഏറ്റവും നല്ല മാർഗ്‌ഗം സുനിതയുടെ സ്നേഹം സ്വന്തമാക്കുക എന്നതാണെന്ന് കൃഷ്‌ണൻ പറഞ്ഞപ്പോൾ പിന്നെ അവനൊന്നും എതിർത്തു പറഞ്ഞില്ല. അടുത്തദിവസം സുനിതയെ കാണാമെന്നു തന്നെ സമ്മതിച്ചു.
പിറ്റേന്നു രാവിലെ കോളേജിലേക്ക് വരുമ്പോൾ അശ്വതിയയോട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എല്ലാ കാര്യങ്ങളും കൃഷ്‌ണൻ വിവരിച്ചു. അശ്വതിയുടെ സീനിയറാണല്ലോ സുനിത. മറ്റുളളവരോട് സംസാരിക്കുമ്പോൾ ടോമും സുനിതയും പ്രേമത്തപലാണെന്ന ശ്രുതിപരത്താൻ കൃഷ്‌ണൻ അശ്വതിയെ ഏല്‌പിച്ചു. യഥാർത്ഥ പ്രേമത്തേക്കാൾ ടോമിനിപ്പോൾ ആവശ്യം അതിന്റെ പരസ്യമാണ്. അതുകൊണ്ടാണ് കൃഷ്‌ണൻ ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടതും.
കൃഷ്‌ണൻ ക്ലാസ്സിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ സുനിത വന്നു. മനസ്‌സിലിരിപ്പ് എന്തെന്ന് തീർച്ചയില്ലെങ്കിലും അവൾ ആ പ്രശ്നം കാര്യമായെടുത്തിട്ടുണ്ടെന്ന് ഉറപ്പ്. അവർ സംസാരിച്ചു നില്‌ക്കുന്നതിനിടയിലാണ് ടോമെത്തിയത്. സുനിതയെ കണ്ടപ്പോൾ ടോം ചൂളിയതുപോലെ തോന്നി കൃഷ്‌ണന്. സുനിതയ്‌ക്ക് ഭാവഭേദങ്ങളൊന്നുമില്ല.
“ഗുഡ്‌മോണിംഗ് ടോം. സുനിത കുറച്ചു നേരമായി നിന്നെ കാത്തു നില്‌ക്കുന്നു, എന്തോ പറയാനുണ്ടെന്ന്”. അങ്ങനെ പറഞ്ഞിട്ട് കൃഷ്‌ണൻ അവിടെ നിന്നും നിഷ്‌ക്രമിച്ചു. കാമ്പസിന് പുറത്തുളള ഹാഫീസ് ഇക്കായുടെ കടയിൽ ഒരു ചായയും കുടിച്ചിരുന്നു അയാൾ. ക്ലാസ്സ് തുടങ്ങാൻ സമയമായപ്പോഴാണ് അവിടെനിന്നും എഴുന്നേറ്റത്.
കൃഷ്‌ണൻ ക്ലാസ്സിലെത്തിയപ്പോൾ ടോമിനെ സന്തോഷവാനായാണ് കണ്ടത്.
“എന്തുണ്ട് കാമുകാ പുതിയ വിശേഷങ്ങൾ?”
“ഹൊ, എന്റെ കൃഷ്‌ണാ, സംസാരിച്ച് അവൾ എന്നെ നിന്ന നില്‌പിൽ കൊന്നു. ഇപ്പോ കുറച്ചു മുമ്പ് പോയതേ ഉളളൂ. പക്ഷേ, പോകുന്നതിനുമുമ്പ് ഞാൻ ചെത്തി മിനുക്കി വച്ചിരുന്ന ആ ഡയലോഗ് പുറത്തെടുത്തു-സുനിതേ, ഞാനൊരു തമാശ പറയട്ടെ; എനിക്കു തന്നെ ഇഷമാണ്. അപ്പോൾ അവൾ നിർത്താതെ ചിരിച്ചു. ചിരി അവസാനിക്കാതെയായപ്പോൾ ഞാൻ കാരണം തിരക്കി. അപ്പോൾ അവൾ പറഞ്ഞുഃ തമാശപറഞ്ഞാൽ ചിരിക്കണ്ടേയെന്ന്. ധൈര്യം കൈവെടിയാതെ ഞാൻ വീണ്ടും പറഞ്ഞു-സുനിതേ, ഇന്നു ഞാൻ താൻ ക്ഷണിച്ചിട്ടാണ് വന്നത്. താളെ ഞാൻ വിളിച്ചാൽ വരുമോ, കുറെ കാര്യങ്ങൾ പറയാനുണ്ട് എന്ന്. അപ്പോൾ അവൾ ചിരിച്ചുകൊണ്ട് ഓടിപ്പോയി”.
“അതായത്, നാളെ രാവിലെ സുനിത വരികയാണെങ്കിൽ നീ രക്ഷപ്പെട്ടു. കോളേജ് ബ്യൂട്ടി നിന്റെ സ്വന്തമാകും. ഗുഡ് ലക്ക്. ചെലവുവേണം.”
“വരുമോയെന്ന് നോക്കട്ടെ. എന്നാൽ നാളെ മുഴുവൻ സമയവും നാം ടൗണിലായിരിക്കും”.
രാവിലെ പതിവിലും വൈകിയാണ് കൃഷ്‌ണൻ കോളേജിലേക്ക് പുറപ്പെട്ടത്. സുനിത വരികയാണെങ്കിൽ അവർക്കുവിൽ താനൊരു തടസ്സമാകേണ്ടല്ലോ എന്നോർത്തു അയാൾ. കോളേജു ഗേറ്റിൽ നിന്നാൽ ക്ലാസ്സിന്റെ വരാന്ത കാണാം. പക്ഷേ, കൃഷ്‌ണൻ അവിടെ ആരെയും കണ്ടില്ല. എല്ലാം പൊളിഞ്ഞിരിക്കുമോ എന്ന് ശങ്കിച്ച് അയാൾ ക്ലാസ്സിലേക്ക് കയറുമ്പോഴുണ്ട് അവർ അവിടെയിരിക്കുന്നു. കൃഷ്‌ണൻ അത്ര പ്രതീക്ഷിച്ചിരുന്നില്ല. മറ്റാരും ക്ലാസ്‌സിൽ ഇല്ലായിരുന്നു.
അയാൾ ഫയൽ ഡസ്‌ക്കിൽവച്ച് പുറത്തിറങ്ങുമ്പോൾ ടോം പറഞ്ഞു,
“എത്ര നേരമെന്നു കരുതിയാണ് കൃഷ്‌ണാ വെറും കാലിൽ നില്‌ക്കുന്നത്”
“ബെസ്‌റ്റ് വിഷസ്” കൃഷ്‌ണൻ അവരോടായി പറഞ്ഞു.
ഒരാളുടെ സങ്കടത്തിന് പരിഹാരമായല്ലോയെന്ന് പുറത്തു തന്നെയിരിക്കുമ്പോൾ കൃഷ്‌ണൻ ചിന്തിച്ചു. ഉദാത്ത പ്രേമത്തിന്റെ ഊഷ്മളത ശിതീകരി,ക്കപ്പെട്ട മനസ്സിനെ വീണ്ടും ഉണർത്തും. അടുക്കും ചിട്ടയുമില്ലാത്ത ടോമിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവാണ് ഈ പ്രേമം, അതു പരാജയപ്പെട്ടിരുന്നെങ്കിൽ നിരാശതയുടെ ഗർത്തത്തിൽ നിന്ന് അവൻ ഉയരില്ലായിരുന്നു ചിലപ്പോൾ.
ഉച്ചകഴിഞ്ഞുളള ക്ലാസ്സ് കട്ടുചെയ്ത് മൂന്നുപേരും ആഘോഷിക്കാനായി ടൗണിലേക്കു പറപ്പെട്ടു. ആദ്യം സിനിമ കണ്ടു. പിന്നെ ഗാനമേളയുടെ അക്ക് കുടിച്ചു ബഹളമുണ്ടാക്കിയ ഹോട്ടലിൽ കയറി. ആ സംഭവത്തിനുശേഷം മാന്നുപേരും തീരുമാനിച്ചിരിക്കുകയാണ് ഒന്നിച്ചിരുന്ന് മദ്യപിക്കില്ലെന്ന്. ചൈനീസ് വിഭവങ്ങൾ ആവശ്യാനുസരണം കഴിച്ചു. ടോമിന്റെ കൈയിൽ ധാരാളം പണമുണ്ട്. കരുതിത്തന്നെയാണ് വന്നിരിക്കുന്നത്. സുനിത ടോമിന്റെ പ്രേമാഭ്യർത്ഥന തിരസ്‌ക്കരിച്ചിരുന്നെങ്കിൽ ഇപ്പോഴെന്താവും സ്ഥിതിയെന്ന് കൃഷ്‌ണൻ ആലോചിച്ചു. ക്രൂരമെങ്കിലും അങ്ങനെയൊക്കെ ചിന്തിക്കാൻ പ്രത്യേക സുഖമുണ്ടെന്ന് അയാൾക്ക് തോന്നി.
എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കൃഷ്‌ണനാണ് പ്രഫസ്സർ ഡാനിയേലിന്റെ വീട്ടിൽ പോകാൻ നിർദ്ദേശം വച്ചത്. ടോമും സുനിലും ആദ്യം എതിർത്തെങ്കപിന്നെ അദ്ദേഹത്തിന്റെ സ്വഭാവത്തെപ്പറ്റി കൃഷ്‌ണൻ പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. ടൗണിന്റെ അതിർത്തിയിലുളള അദ്ദേഹത്തിന്റെ വിട്ടിലേക്ക് ഓട്ടോറിക്ഷയ്‌ക്ക് പോകാനുളള ദൂരമേ ഉണ്ടായിരുന്നുളളൂ.
സന്ധ്യ മയങ്ങുന്നു. പഴയതെങ്കിലും ഭംഗിയുളള ഒരു രണ്ടുനില കെട്ടിടത്തിന്റെ മുമ്പിൽ ഓട്ടോറിക്ഷ നിന്നു. കോളിംഗ്‌ബെല്ലിൽ കൃഷ്‌ണൻ വിരൽ അമർത്തി കുറച്ചു കഴിഞ്ഞപ്പോൾ ഫ്രോക്കിട്ട ഒരു കൊച്ചുസുന്ദരി ഡോർ തുറന്നു. ഹെലനാവും, കൃഷ്‌ണൻ ഊഹിച്ചു.
“ഹലോ മൈ ഡിയർ ചിൽഡ്രൻ ഹാർട്ടി വെൽകം റ്റു ഓൾ”
പ്രഫസ്സർ മുകളിൽ നിന്ന് ഇറങ്ങിവന്നു. കോളേജിൽ വച്ചുകാണുന്നതിനെക്കാൾ പ്രായക്കൂടുതൽ ഉളളതുപോലെ തോന്നി. ഹെലൻ തുന്നലിൽ ഏർപ്പെട്ടിരിക്കുകയാണ്.
“ഹൂ ആർ ദെ പപ്പാ?” ഹെലൻ തുന്നലുപകരണങ്ങൾ താഴെ വച്ചു.
“മൈ സ്‌റ്റ്യുഡന്റ്‌സ് ഹെലീന”. പ്രഫസ്സർ അവളുടെ കവിളിൽ ചുംബിച്ചു. എല്ലാവരും പേരു പറഞ്ഞ് ഹെലനെ പരിചയപ്പെട്ടു. കുട്ടിയെങ്കിലും വളരെ പക്വതയുളള പെരുമാറ്റമാണ് ഹെലന്റെ.
“പിന്നെ നിങ്ങളെന്താണ് ഇങ്ങനെ ഒന്നിച്ചിറങ്ങാൻ കാരണം? ഇങ്ങോട്ടു മാത്രമായി വന്നതാണോ, അതോ………..”
എല്ലാവരും മുഖത്തോടുമുഖം നോക്കി. യഥാർത്ഥ കാരണം പറയണോയെന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നശേഷം അതു് വെളിപ്പെടുത്താൻ തന്നെ തീരുമാനിച്ചു കൃഷ്‌ണൻ. സംഭവങ്ങൾ മുഴുവൻ വിവരിച്ചപ്പോൾ പ്രഫസ്സർ പറഞ്ഞു, “ബെസ്‌റ്റ് വിഷസ് ടോം. ഞാൻ തനിക്ക് ഒരു ചെറിയ ചിലവ് ചെയ്യുന്നുണ്ട്”.
പ്രഫസ്സർ ചുമരലമാരി തുറന്ന് ഒരു കുപ്പി പുറത്തെടുത്തു. അതിൽ നിന്ന് ഒരുഗ്ലാസ്സിലേക്കു പകർന്ന് ടോമിനു മാത്രം കൊടുത്തുകൊണ്ട് പ്രഫസ്സർ പറഞ്ഞു, “പുതിയ പ്രേമം കമിതാക്കൾക്ക് വീഞ്ഞുപോലെയാണ്, ഒരെരിവും പുളിയും മധുരവുമൊക്കെ അതിനുണ്ടാവും”
“കൃഷ്‌ണനും മോശക്കാരനല്ല സർ”, വീഞ്ഞു കുടിക്കുന്നതിനിടയിൽ ഇടം കണ്ണിട്ടുനോക്കി ടോം പറഞ്ഞു.
“അതുശരി. എന്നിട്ട് മിണ്ടാതിരിക്കുകയാണോ. ആരാണാൾ? കോളേജിൽ തന്നെയാണോ?” പ്രഫസ്സർ ചോദിച്ചു.
പുന്നെ സുനിലും ടോമും ചേർന്ന് ആ കഥകൾ വിസ്തരിച്ചു പറഞ്ഞു.
“ഇപ്പോൾ വീഞ്ഞിന്റെ വീര്യം കെട്ടിട്ടുണ്ടാകും, അല്ലേ കൃഷ്‌ണൻ? യഥാർത്ഥ പ്രേമം എന്തെന്ന് ഇനിയാവും അറിയുക”
സ്നേഹത്തിന്റെ സുഖം അധികനാൾ അനുഭവിച്ചറിയാൻ കഴിയാത്ത വ്യക്തി എന്ന് വിലപിക്കുന്ന ഒരു മനുഷ്യൻ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതിൽ അത്ഭുതമൊന്നുമില്ലെന്ന് കൃഷ്‌ണൻ ഓർത്തു.
പ്രഫസ്സറോടൊപ്പം വീടെല്ലാം ചുറ്റിനടന്ന് കണ്ടു. അടുക്കും ചിട്ടയോടും ക്രമീകരിച്ചിട്ടുളള ഭംഗിയുളള മുറികളായിരുന്നെങ്കിലും അവയുടെ ഓരോ കോണിലും മൗനം തളം കെട്ടി നില്‌ക്കുന്നതുപോലെ കൃഷ്‌ണന് അനുഭവപ്പെട്ടു. പ്രഫസ്സറുടെ ശബഃം ഇടയ്‌ക്കിടെ ചുമരുകളിൽ തട്ടി ചിലമ്പലോടെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
അവസാനം മുകളിലെ നിലയിലെത്തി. അവിടെ ഒരു വലിയ ലൈബ്രറിയും പ്രഫസ്സറുടെ സ്വകാര്യമുറിയുമാണ് ഉളളത്. ബൾബിന്റെ വെട്ടത്തിൽ പുസ്തകങ്ങളടുക്കി വച്ചിട്ടുളള വാർണീഷടിച്ചുമിനുക്കിയ അലമാരികൾ വെട്ടിത്തിളങ്ങി. ഒരാളുടെ സ്വകാര്യലൈബ്രറി എന്ന് വിശ്വസിക്കാനാവാത്തവിധം അതു് വലുതായിരുന്നു.
“ഞാൻ ജീവിതത്തിൽ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ അതീ പുസ്തകങ്ങളാണ്. ഇനിയും ആർക്കുവേണ്ടിയാണ് സമ്പാദിക്കുന്നത്? ഹെലന് ആവശ്യത്തിലധികം സ്വത്ത് അവളുടെ മമ്മിയടേതായിട്ടുണ്ട്. ഈ കണ്ണുകൾൊണ്ട് വായിക്കാൻ പറ്റാതെയായാൽക്കൂടണല ഞാൻ പുസ്തതകങ്ങൾ വാങ്ങി ഈ അലമാരികൾ നിയ്‌ക്കും. എന്നിട്ട് അവയുടെ താളുകൾക്കിടയിലെ പുതുമണം വലിച്ചെടുക്കും”. പ്രഫസ്സർ പെട്ടന്ന് നിർത്തി. അദ്ദേഹം സംസാരിക്കുമ്പോൾ പലപ്പോഴും വികാരധീനനാകുന്നു.
“ആവശ്യമുളളപ്പോഴൊക്കെ നിങ്ങൾ വന്ന് ഇത് ഉപയോഗലച്ചുകൊളളൂ. ലിറ്ററേച്ചറും ഫിലോസൻിയും മാത്തമാറ്റിക്സിം എങ്ങമുണ്ട്. പ്രത്യേകിച്ച് കൃഷ്‌ണനോട് തന്റെ സംശയങ്ങൾ ധുരീകരിക്കാനുതകുന്ന അടിസ്ഥാനപരമായ ധാരാളം പുസ്തകങ്ങൾ ഇവിടെയുണ്ട്”
തിരിച്ചു താഴെ ചെന്നിരുന്നപ്പോൾ ഹെലൻ സ്‌ക്വാഷുമായി വന്നു. മുഖത്ത് അത്ഭുതം പ്രകടമായതിനാലാണെന്നു തോന്നുന്നു പ്രഫസ്സർ പറഞ്ഞു,“ഞാൻ ഹെലനെ സ്വന്തം കാലിൽ നില്‌ക്കാൻ പരിശീലിപ്പിക്കുകയാണ്. ഇതുപോലുളള ചെറിയ ജോലികളൊക്കെ അവൾക്കറിയാം. ഇപ്പോൾ തുന്നൽ പഠിക്കുകയാണ്. എംബ്രോയ്‌ഡറി ചെയ്ത കുറെ ടൗവ്വലുകൾ അവൾ എനിക്ക് സമ്മാനിച്ചു കഴിഞ്ഞു.”
പ്രഫസ്സർക്കും ഹെലനും നന്ദി പറഞ്ഞുകൊണ്ട് അവർ പുറത്തിറങ്ങി. നടക്കല്ലിൽ നിന്ന് കൃഷ്‌ണൻ ഹെലനോട് ചിരിച്ചുകൊണ്ട് ‘സീയൂ’ എന്ന് പറഞ്ഞു. തിരിച്ച് അവൾ ‘ഗുഡ്‌നൈറ്റ’ പറയുമ്പോഴും പുഞ്ചിരിച്ചു കണ്ടില്ല.
—————
Generated from archived content: salabhangal9.html Author: narendran
Click this button or press Ctrl+G to toggle between Malayalam and English