വിശക്കുന്ന വാക്കുകൾ

വിശന്നു പൊരിയുന്ന നേരത്ത്‌

കവി വായനശാലയെ ഭുജിയ്‌ക്കുന്നത്‌

അക്ഷരങ്ങളുടെ

വിശപ്പകറ്റാനാണ്‌.

നാലു കാശിന്‌ വകയില്ലാത്തവൻ

കണ്ണാടിക്കൂട്ടിലിട്ട്‌ കൊതിപ്പിക്കുന്ന

എണ്ണപ്പലഹാരങ്ങളെക്കുറിച്ച്‌

പത്തു പുറത്തിൽ കവിയാതെ

കവിത ചമച്ചാൽ

അതിനലങ്കാരമുണ്ട്‌.

വിശപ്പിന്റെ മൂർത്ത ഭാവമറിഞ്ഞ

കവിയ്‌ക്കൊരിക്കലും

ഭക്ഷണം ഒരു ദൗർബല്യമല്ല

ജീവൻ നിലനിർത്താനുള്ള

ഉപാധി മാത്രം.

ഗതി കെട്ടാൽ പുലി പുല്ല്‌

തിന്നുമെന്ന ചൊല്ല്‌ പോലെ

കവി

തൂലികത്തുമ്പിൽ ജീവനൊടുക്കി

എന്നറിയുമ്പോഴാണ്‌

വായനക്കാരാൽ ഏറെ

ആകർഷിക്കപ്പെടുന്നത്‌;

ആദരിക്കപ്പെടുന്നത്‌.

Generated from archived content: poem2_sept20_07.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനാം തമ്മിൽ എന്ത്‌?
Next articleഹേ റാം!
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here