വിശന്നു പൊരിയുന്ന നേരത്ത്
കവി വായനശാലയെ ഭുജിയ്‌ക്കുന്നത്
അക്ഷരങ്ങളുടെ
വിശപ്പകറ്റാനാണ്.
നാലു കാശിന് വകയില്ലാത്തവൻ
കണ്ണാടിക്കൂട്ടിലിട്ട് കൊതിപ്പിക്കുന്ന
എണ്ണപ്പലഹാരങ്ങളെക്കുറിച്ച്
പത്തു പുറത്തിൽ കവിയാതെ
കവിത ചമച്ചാൽ
അതിനലങ്കാരമുണ്ട്.
വിശപ്പിന്റെ മൂർത്ത ഭാവമറിഞ്ഞ
കവിയ്‌ക്കൊരിക്കലും
ഭക്ഷണം ഒരു ദൗർബല്യമല്ല
ജീവൻ നിലനിർത്താനുള്ള
ഉപാധി മാത്രം.
ഗതി കെട്ടാൽ പുലി പുല്ല്
തിന്നുമെന്ന ചൊല്ല് പോലെ
കവി
തൂലികത്തുമ്പിൽ ജീവനൊടുക്കി
എന്നറിയുമ്പോഴാണ്
വായനക്കാരാൽ ഏറെ
ആകർഷിക്കപ്പെടുന്നത്;
ആദരിക്കപ്പെടുന്നത്.
Generated from archived content: poem2_sept20_07.html Author: muyyam_rajan