പെരുമഴയത്ത്‌

കടുംചായയുടെ

നിറമായിരുന്നു

പെയ്‌തൊഴിഞ്ഞ

മഴയോളത്തിന്‌….

പാടവും പാതകളും

തോടായി …..

കൂരയെ നക്കിത്തുടയ്‌ക്കാൻ

പെരുമഴയിപ്പം

നടുമുററത്തേക്കു കേറി വരും….

ചക്ക, കൊട്ടത്തേങ്ങ, ഒഴുക്കിനെതിരെ

നീന്താനൊരുങ്ങുന്ന ഒരു നീർക്കോലി,

ചപ്പ്‌, ചവറ്‌,

ചത്തു മലച്ചൊരു പോത്ത്‌….

കുത്തൊഴുക്കിൽ

ഇവയൊക്കെ

വെറും കാഴ്‌ചകളായി…

ആർത്തിരമ്പുന്ന

തിരമടക്കിൽ

ആടിയുലഞ്ഞതേതു

മനുഷ്യക്കയ്യ്‌….?

നാലുദിവസമായി

നിർത്താതെ ഒരുങ്ങുകയാണ്‌

മഴയരങ്ങ്‌….

ഇരതേടിപ്പോയ

തളളപ്പൂച്ച

ഇതുവരേക്കും

തിരിച്ചു വന്നിട്ടില്ല….

പത്തുംതികഞ്ഞു നിൽക്കുന്ന

കെട്ടിയോളുടെ

പേററുനോവിന്‌

അകമ്പടി പേറാൻ

ഞാനെന്റെ

കണ്ണിൽ ശേഷിച്ച

പെരുമഴയെ

കാത്തുവയ്‌ക്കുന്നു…

Generated from archived content: poem1_jan30_08.html Author: muyyam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസ്‌മരണിക
Next articleപുത്തൻ പരിചയങ്ങൾ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here