ജനുവരിയിൽ
നാട്ടിൽ ചെന്നപ്പോൾ ഞാൻ കണ്ടുഃ
റോഡുവക്കിൽ
കണിക്കൊന്നകൾ
പൂത്തുലഞ്ഞു ചിരിയ്‌ക്കുന്നു !
“ഇപ്പൊഴേ ഇങ്ങനെ വിരിഞ്ഞുലഞ്ഞാൽ
നിങ്ങൾ വിഷുക്കണിക്കെന്തു തരും ? ”
പൂക്കളോട് ഞാൻ കിന്നരിച്ചു ഃ
ചിരിച്ചതേയുളളൂ, ഒന്നും മിണ്ടിയില്ല.
കാലത്തിനും നല്ലോണം
മനസ്സിലായിക്കാണണം
ലോകത്തിന്റെ കാപട്യക്കളി.
മാലോകർക്കിന്ന് കാണേണ്ടത്
വിഷുക്കണിയല്ല;
പരസ്‌പരം വിഷം ചീററുന്ന കളിയാണ് !
Generated from archived content: poem1_apr10_08.html Author: muyyam_rajan