അമ്പലപ്പറമ്പിലൂടെയുള്ള അയല്‍ വസ്തുവുടമയുടെ പോക്കുവരവ് ഒരവകാശമാണോ?

അമ്പലപ്പറമ്പിലെ വിട്ടുകിടക്കുന്ന സ്ഥലത്തുകൂടെ തേരാപ്പാരാ നടക്കുക എന്നത് യാതൊരവകാശവഴിയുമായിട്ടല്ലാത്തപ്പോള്‍ അതെത്ര നാളായാലും അതൊര‍വകാശം ആവുകയില്ല. തിരുവല്ലാ മുന്‍സിഫ് കോടതി മുമ്പാകെ തന്റെ പോക്കുവരവ് നടപ്പവകാശം സ്ഥാപിച്ചു കിട്ടാനായി പരമേശ്വരന്‍ പിള്ള അന്യായം ബോധിപ്പിച്ചു. അന്യായം 1-ആം നമ്പര്‍ പറമ്പിലേക്ക് 2-ആം നമ്പര്‍ അമ്പലവെളിസ്ഥലത്തു കൂടെ നടന്നു പോകുന്നത് തടയരുതെന്നായിരുന്നു വാദിയുടെ പ്രാര്‍ത്ഥന. പട്ടിക 3 ആം നമ്പര്‍ വസ്തു അമ്പലപ്പറമ്പാണ്. അവിടെ കൂടിയാണ് പോക്കുവരവ്. അന്യായ പ്രകാരം വിധിയുണ്ടായി . ഒന്നാം അപ്പീലില്‍ ആ വിധി ശരിവയ്ക്കുകയും ഉണ്ടായി. രണ്ടാം അപ്പീലില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ ഇപ്രകാരമാണ് 1. വഴി നടപ്പവകാശം പ്രഖ്യാപിച്ചു കിട്ടാനല്ലാതെ കേവലം നിരോധനത്തിനു ബോധിപ്പിച്ച അന്യായം നിലനില്‍ക്കുമോ 2. വഴി നടപ്പവകാശം പരിഗണിക്കാനുള്ള പ്രസ്താവനകളും തെളിവും കൂടാതെ നിരോധന ഉത്തരവു കിട്ടുമോ? 3. അമ്പലപ്പറമ്പിനു വടക്കും പടിഞ്ഞാറുമായിട്ടുള്ള പുരയിടം റോഡുവരെയും അടുത്തിടവരെ ഒരാളുടെ വകയായിരുന്നതുകൊണ്ട് , അന്യായക്കാരനു പോക്കു വരവിനു മറ്റു മാര്‍ഗമില്ല എന്ന അവകാശം ഉന്നയിക്കാമോ 4. അമ്പലപ്പറമ്പിനു ചുറ്റും മതില്‍ കെട്ടുന്നതില്‍ നിന്നും ദേവസ്വം ബോര്‍ഡിനെ തടയുന്നതിന് അവിടം വഴിനടക്കാര്‍ക്ക് തുറന്നു കിടക്കുകയായിരുന്നു എന്നതുകൊണ്ട് നടപ്പവകാശം കിട്ടുമോ? ഒന്നാം അപ്പീല്‍ കോടതി പരിശോധിച്ചു വാദിക്ക് 2 ആം നമ്പര്‍ വസ്തുവിലൂടെ പ്രാര്‍ത്ഥനയില്ലെങ്കിലും ദേവസ്വത്തിന് വഴി അടയ്ക്കാനോ വഴിയുടെ വീതി കുറക്കാനോ അവകാശം കിട്ടുമോ? വളരെക്കാലം വഴി നടന്നു എന്നത് ദേവസ്വം പറമ്പ് മതിലുകെട്ടി ബന്തവസാക്കുന്നതിന് തടസ്സമില്ല എന്ന് അപ്പീലില്‍ വിധിയായി. ദേവസ്വം ബോര്‍ഡിന് വെളിമ്പറമ്പിലുള്ള അവകാശം വാദി നിഷേധിക്കുന്നില്ല. അപ്പോള്‍ ആ വെളിയിടത്ത് അമ്പലക്കാര്‍ക്കുള്ള അവകാശം ദേവസ്വം ബോര്‍ഡ് തെളിയിക്കേണ്ടതില്ല എന്ന് കോടതി വിലയിരുത്തി. 2-ആം നമ്പര്‍ വസ്തുവിലൂടെ എന്തെങ്കിലും അവകാശം നേടിയെടുത്തതാതി വാദി പ്രസ്താവിക്കുന്നില്ല. പറമ്പില്‍ ഉടമസ്ഥാവകാശം ഉള്ളയാള്‍ക്ക് തോന്നിയത് പോലെ വസ്തു ഉപയോഗിക്കാമോ എന്ന കാ‍ര്യം ഒന്നാം അപ്പീലില്‍ പരിശോധിച്ചില്ല.

അമ്പലപ്പറമ്പ് ഒരു വെളിം പ്രദേശമാണ് എന്ന വസ്തുത അയല്‍ക്കാര്‍ക്ക് വിട്ടുതുറന്നു കിടക്കുന്നിടത്തു കൂടെ പോക്കുവരത്ത് നടത്താമെന്നുള്ള കാര്യം, അത് എന്നെങ്കിലും യാത്രാവകാശം ജനിപ്പിക്കുമോ എന്നുള്ളത് കീഴക്കോടതികള്‍ പരിശോധിച്ചില്ല. അവകാശവഴിയാണോ വേലിക്കെട്ടില്ലാതെ കിടന്ന പറമ്പിലൂടെ വാദി നടന്നത് എന്നതും കോടതി പരിഗണിച്ചില്ല. അപ്രകാരമുള്ള ഉപയോഗം വേലിക്കെട്ടു തടയാന്‍ കാരണമാകില്ല; വഴിതടയല്‍ നിരോധനവും അനുവദനീയമല്ല. വസ്തു ഉടമ വേലികെട്ടരുത് എന്നു പറയുന്നത് ഉചിതമല്ല; വഴിനടപ്പിനുള്ള അവകാശം പൂര്‍ത്തീകരിക്കാതെ, വഴിതടയരുത് എന്ന നിരോധന കല്‍പ്പന കോടതി അനുവദിച്ചു കൂടായിരുന്നു എന്നു കണ്ട് സകാരണം , ഓണറബിള്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്‍ അന്യായം തള്ളി വിധിച്ചു.

Generated from archived content: niyamam19.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English