നോമിനിയുടെ അവകാശം

സമ്പൂര്‍ണ്ണവും സാര്‍വ്വലൌകികവുമായ സൗന്ദര്യാസ്വാദനം, നമ്മുടെ മുഴുവന്‍ ജീവിതകാലവും തികച്ചും സുന്ദരമാക്കിത്തീര്‍ക്കുക , എന്നതൊരു നല്ല വ്യക്തിയുടേയും നല്ല സമൂഹത്തിന്റേയും തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ഒരവശ്യസ്വഭാവമാണ്. ഓരോ വനത്തിലേക്കും ആര്‍ട്ട് ഗ്യാലറികള്‍ കൊണ്ടു വരിക എന്നത് ആശാസ്യമല്ല. ആസന്നമരണം മുന്‍ അവകാശികളെ വ്യവസ്ഥചെയ്തു വെയ്ക്കാവുന്നതാണ്. അപ്രകാരമുള്ള തുക ഒരു ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിച്ച് നോമിനിയെ എഴുതി വച്ച് പണത്തിന്റെ പിന്തുടര്‍ച്ചാവകാശം വ്യവസ്ഥ ചെയ്തു വെയ്ക്കുന്നതും ഒരു ഇഷ്ടദാനമാണ്. നോമിനിക്ക് ആ ക്ലിപ്ത തുക കൈപ്പറ്റാം. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ ആ വഴിക്ക് തുക ചിലവിടാം. മരിച്ചയാളുടെ അവകാശികളോട് നോമിനി കണക്ക് ബോധിപ്പിക്കേണ്ടതായ ബാദ്ധ്യതയൊന്നുമില്ല. ഇന്‍ഷ്വറന്‍സ് ആക്ടിലും മറ്റും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ ഒരു നിയമാധിഷ്ഠിത നോമിനിയല്ല ഇപ്രകാരമുള്ള നോമിനി. അതിനെതിരെയുള്ള ചെലവിടല്‍ പിരിഞ്ഞുപോയ ആത്മാവിന്റെ ആഗ്രഹത്തോട് നീതി ചെയ്യലാവുകയില്ല . 1997 – ല്‍ മരിച്ച നാരായണന്‍കുട്ടി തന്റെ 2 നിക്ഷേപ സംഖ്യകള്‍ക്ക് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും റിലീഫ് ഫണ്ടിനെ നോമിനിയായി വച്ചു . നോമിനിയുടെ ചുമതല സംഖ്യ പിന്‍വലിച്ചിട്ട് , അവകാശികള്‍ക്ക് സംഖ്യ നല്‍കുക എന്നതു മാത്രമാണ് എന്നു തര്‍ക്കിച്ചു . മരിച്ചു പോയ ആളുടെ എഴുതി വച്ച നോമിനി , മറ്റവകാശങ്ങളെ ഒഴിവാക്കിക്കൊണ്ട് സംഖ്യ വാങ്ങി പരേതാത്മാവിന്റെ ഇച്ഛക്ക് അനുസരണമായി വിനിയോഗിക്കുക എന്നാണ് കോടതി വിധിച്ചത്.

Generated from archived content: niyamam11.html Author: muttathu_sudhakaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English