പേരില്ലാക്കവിതകൾ

ഒന്ന്‌

രാമായ നമഃയെന്നും
രാ,മായണമെന്നും
രാമായണത്തെ ഞാൻ
ചൊല്ലി തീർത്തിട്ടും
ഉറക്കമൊഴിച്ചിട്ടും
സൂര്യനുദിച്ചിട്ടും
എന്തെന്റെ നാത്തൂനേ
നേരം വെളുത്തീലെനിക്കിന്നേവരെ?

രണ്ട്‌

കലയ്‌ക്കകത്തും
കലത്തിനകത്തും
കാലത്തിനകത്തും
ജീവിതമെന്നാൽ
അകലമെന്നതുണ്ടോ?
അകാലമെന്നതുണ്ടോ?


മൂന്ന്‌

കഥയൊന്ന്‌ തോന്ന്‌ണ്‌ണ്ട്‌
പറയട്ടെ?
അല്ലെങ്കിൽ വേണ്ട
കഥ തീർന്നാലെന്നെ
ചരമക്കോളത്തിലേറ്റി
ചിരിക്കും
പത്രാധിപർ.

Generated from archived content: poem2_aug9_06.html Author: murali_mankada

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഗാന്ധി മരിച്ചതു നന്നായി!
Next articleകുറുങ്കവിതകൾ
പേര്‌ഃ മുരളീധരൻ സി.കെ. പാലക്കാട്‌ വിക്‌ടോറിയാകോളേജിലും ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളേജിലും വിദ്യാഭ്യാസം. ഇപ്പോൾ കേരളവാട്ടർ അതോറിറ്റിയുടെ പാലക്കാട്‌ ഓഫീസിൽ ഗുമസ്‌തൻ. ആനുകാലികങ്ങളിൽ ഇടയ്‌ക്കെല്ലാം കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്‌. ചിത്രരചനയിൽ അതിയായ താല്പര്യമുണ്ട്‌. തിരുവനന്തപുരം ദൂരദർശനുവേണ്ടി നിർമ്മിച്ച നാലു ഡോക്യുമെന്ററികൾക്ക്‌ തിരക്കഥ എഴുതി (മഹാകവി പി, അക്കിത്തം, കഥാകാരി രാജലക്ഷ്‌മി, പറയിപ്പെറ്റ പന്തിരുകുലം എന്നിവരെകുറിച്ചു നിർമ്മിച്ചത്‌) മാധ്യമപഠന കേന്ദ്രത്തിന്റെ അവാർഡു ലഭിച്ച ‘നിളയുടെ കണ്ണീർച്ചാലുകൾ’ തുടങ്ങി ഇരുപതോളം ഡോക്യുമെന്ററികളുടെ സഹസംവിധായകനായിരുന്നു. 2000ത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ‘സൂര്യ’ സംപ്രേഷണം ചെയ്‌ത ഗാന്ധിജയന്തി സ്പെഷൽ ‘രഘുപതിരാഘവ.....’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായിരുന്നു. വിവാഹിതൻ. ഭാര്യഃ അഡ്വ.കെ.പി. സുമ. മകൻഃ ബാലമുരളി. വിലാസംഃ കോമളാനിവാസ്‌, മങ്കര പി.ഒ., പാലക്കാട്‌ - 678613

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English