അച്ഛൻ

ഞാൻ

നിലാവു നിറഞ്ഞു നിൽക്കുന്ന

ഒരു നിശ്ശബ്ദതടാകം

ഇപ്പോൾ

ചേറിൽ നിന്നും

പുലരിയിലേക്കു നീങ്ങുന്ന

ഒരു താമരമൊട്ടിന്റെ

കാൽവയ്പുകേൾക്കാം

സൂര്യനുദിച്ചാൽ

കിലുകിലാ കുസൃതിയോടെ

ചുറ്റും കുട്ടികൾ വന്നു നിൽക്കും

അവരുടെ

കൊതിയൂറുന്ന

താമരക്കണ്ണുകളിൽ

എനിക്കു

സുരഭിലവാത്സല്യമാകണം.

നീന്തലറിയാത്ത കുട്ടികൾക്കായി

ഞാനൊട്ടാകെ വറ്റണം

അവസാനത്തെ താമരയും പറിച്ച്‌

വീട്ടിലേക്ക്‌ തിരിച്ചെത്തുന്നവരുടെ

ആവേശം എനിക്കു വായിക്കണം.

ഇനി-

ഞാൻ വെയിൽ അറഞ്ഞുചിരിക്കുന്ന

ഒരു അച്ഛൻ തടാകം.

Generated from archived content: poem1_feb25_08.html Author: murali_mankada

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇടം
Next articleചെങ്ങഴിനീർ പൂവ്‌
പേര്‌ഃ മുരളീധരൻ സി.കെ. പാലക്കാട്‌ വിക്‌ടോറിയാകോളേജിലും ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളേജിലും വിദ്യാഭ്യാസം. ഇപ്പോൾ കേരളവാട്ടർ അതോറിറ്റിയുടെ പാലക്കാട്‌ ഓഫീസിൽ ഗുമസ്‌തൻ. ആനുകാലികങ്ങളിൽ ഇടയ്‌ക്കെല്ലാം കഥ, കവിത, ലേഖനം എന്നിവ എഴുതാറുണ്ട്‌. ചിത്രരചനയിൽ അതിയായ താല്പര്യമുണ്ട്‌. തിരുവനന്തപുരം ദൂരദർശനുവേണ്ടി നിർമ്മിച്ച നാലു ഡോക്യുമെന്ററികൾക്ക്‌ തിരക്കഥ എഴുതി (മഹാകവി പി, അക്കിത്തം, കഥാകാരി രാജലക്ഷ്‌മി, പറയിപ്പെറ്റ പന്തിരുകുലം എന്നിവരെകുറിച്ചു നിർമ്മിച്ചത്‌) മാധ്യമപഠന കേന്ദ്രത്തിന്റെ അവാർഡു ലഭിച്ച ‘നിളയുടെ കണ്ണീർച്ചാലുകൾ’ തുടങ്ങി ഇരുപതോളം ഡോക്യുമെന്ററികളുടെ സഹസംവിധായകനായിരുന്നു. 2000ത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ‘സൂര്യ’ സംപ്രേഷണം ചെയ്‌ത ഗാന്ധിജയന്തി സ്പെഷൽ ‘രഘുപതിരാഘവ.....’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനായിരുന്നു. വിവാഹിതൻ. ഭാര്യഃ അഡ്വ.കെ.പി. സുമ. മകൻഃ ബാലമുരളി. വിലാസംഃ കോമളാനിവാസ്‌, മങ്കര പി.ഒ., പാലക്കാട്‌ - 678613

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here