ക്ലോക്ക്‌വൈസിൽ തന്നെ കറങ്ങുന്ന
ഘടികാരസൂചി
സൂര്യനൊപ്പം യാത്രചെയ്യുന്നു
ചന്ദ്രനൊപ്പം യാത്രചെയ്യുന്നു
കലണ്ടറുകളെ മാറ്റിവരയ്‌ക്കുന്നു…
സാഹിത്യകാരന് പ്രകൃതിദൃശ്യം
ആത്മീയവാദിക്ക് അമ്മ, ബാബ, കരിങ്കുട്ടി…..
ലൗകികർക്ക് താജ്‌മഹൽ, ഈഫൽ ടവ്വർ, ബുദ്ധപ്രതിമ..
ഫെമിനിസ്‌റ്റുകൾക്ക് ഋത്വിക് മസിൽ…
വിപ്ലവകാരികൾക്ക് ഭഗത്‌സിംഗ്, ചെ ഗുവേര, ത്രിമൂർത്തികൾ….
ബീഡിക്ക് ശ്രീദേവി
ബോഡിക്ക് ഗണപതി
അല്ലാത്തവർക്ക് ഒഴിഞ്ഞവീട്, നിറഞ്ഞനഗരം, പൂമരം, പഞ്ചവർണക്കിളി….
കലണ്ടർചിത്രം നോക്കി ഗൃഹനാഥന്റെ വയസ്സറിയാം.
അച്ഛന്റെയും മകന്റെയും കിടപ്പുമുറിയറിയാം.
മനസ്സറിയാം, മറവിയറിയാം.
ഓടിനടന്ന് പുറപ്പെട്ടിടത്തു തന്നെയെത്തുന്ന
ഘടികാരസൂചി
മഞ്ഞും മഴയും മധ്യവേനലവധിയും
കൊണ്ടുവരുന്നു.
ഇലക്‌ഷനും ഡി.എ. കുടിശ്ശിഖയും
കൊണ്ടുവരുന്നു.
അസൂയ, വാതം, കേൾവിക്കുറവ്
ഭഗവദ്‌ഗീത, ആർട് ഓഫ് ലിവിംഗ്…..
എവിടെയും സമയം കൂടെവരുന്നു.
ഒടുവിൽ വയസ്സനുമാവാം എന്നാകുന്നു.
സമയവും കാലവും ഞാൻതന്നെ എന്നാകുന്നു.
സമയത്തെ അറിയുന്നതുകൊണ്ട്
സമയത്തിനുമപ്പുറത്തുളളവൻ എന്നാകുന്നു.
…………………………………………………………
എന്നാലിനി ഘടികാരത്തെ ചുറ്റിക കൊണ്ടടിച്ചുട…..
നോ )))…
വീട്ടിയുടെ ഫ്രെയിമാണ്
പരസ്യം കണ്ടു വാങ്ങിയതാണ്
വിശ്വസിക്കാവുന്ന സമയമാണ്
ഘടികാരം ഉടയ്‌ക്കുകയോ?
സമയദോഷം കൊണ്ടാണ് ഇങ്ങിനെയൊക്കെ തോന്നുന്നത്.
നാളെയും
നേരത്തിനുണരുവാൻ
അലാറം വയ്‌ക്കണ്ടായോ?
Generated from archived content: khadikaram_uda.html Author: murali_mankada
Click this button or press Ctrl+G to toggle between Malayalam and English