ആകാശത്തേ-
ക്കൊരു തൂണ്
കരിയിലകളാൽപടുത്ത്.
പുഴയിലെഴുതാനുളള
തെങ്ങോലത്തുമ്പിന്റെ
മോഹം സാധിപ്പിച്ച്.
കൈതകളുടെയും
ഒട്ടലുകളുടെയും
കൂട്ട് പിടിച്ച്
ഇല്ലാത്ത കടലി-
ന്നിരമ്പം കേൾപ്പിച്ച്.
മുങ്ങിനിവരുന്ന
പെണ്ണിൻ മണം
കവർന്നെടുത്തടുത്ത
കടവിലെത്തിച്ച്.
ഇടവഴി കയറി
വരുമെന്റെ ചൂട്ടു-
കറ്റയുടെ കണ്ണ്
തെളിച്ചു വെളിച്ച-
മായുരുകി വീഴുന്നു.
Generated from archived content: poem1_dec20.html Author: mr_renukumar
Click this button or press Ctrl+G to toggle between Malayalam and English