നനവകലം

രാവിലെ പെയ്‌തമഴ-

ശ്വാസം പതുക്കെപ്പതുക്കെ നിലച്ച്‌

ഒടുവിൽ വെറുങ്ങലിച്ചു.

പുൽത്തുമ്പുകളിലും മൺതരികളിലും,

കരിയിലകൾ, തങ്ങളുടെ നല്ലകാലത്ത്‌

ഹരിതനിറസ്വപ്നങ്ങൾ മുറിയുമ്പോഴൊക്കെ

‘അമ്മേ…’ എന്നു വിളിച്ചിരുന്ന

മാവിന്റെ ഉടൽവടിവുകളിലും,

മഴയുടെ ശവത്തുളളികൾ തണുത്തു.

പെയ്തടങ്ങുന്ന ഓരോ മഴയും-

ഓരോ മരണമാകുന്നു.

പിറവിക്കരച്ചിൽ മുഴുവനാക്കുംമുമ്പ്‌-

കാലനെടുത്തുപോകുന്ന കുഞ്ഞിനെപ്പോലെ-

ഓരോ മഴയും ഒരു നീറ്റലും മുഖം വീർപ്പിക്കലുമാകുന്നു.

മരണത്തിന്റെ മഴയനക്കങ്ങളാകട്ടെ

ഒരുപാടൊരുപാട്‌ കൊതിച്ചാലാണ്‌

സ്വകാര്യയിഷ്ടങ്ങളിലേക്ക്‌ ചാറിനിറയുക…

പൊട്ടാത്ത ഒരൊറ്റത്തുടർച്ച.

Generated from archived content: poem1_jan22.html Author: mp_pavitra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English