കോട്ട*

കേട്ടുപോൽ

പണ്ട്‌

ഉത്തരമില്ലാത്ത

ചോദ്യമുരുവിട്ട്‌

കണ്ണുതുറിപ്പിച്ച-

ട്ടഹസിച്ച

രാക്ഷസനെ

വലിയ വായിൽ ചിരിച്ച്‌

വലിയ കാലിൽ

നടന്ന്‌

വലിയ കിടങ്ങുകൾ

ചാടിക്കടന്ന്‌

കുതിരക്കുളമ്പടിയിൽ

താളംപിടിച്ച്‌

കരിമ്പനപട്ടകളിൽ

കാഹളമൂതി

തെമ്മലയും

വടമലയും

കയറിനടന്ന്‌

നവമുഖനായി

വിലസീപോൽ

കറുത്തനിറം

കരിങ്കല്ലിൽ ഹൃദയം

ഉറക്കത്തിലന്ന്‌

പനിച്ചുകിടന്നു

കണ്ടു

പിന്നീടെപ്പോഴോരു-

ദ്വോഗത്തിന്റെയി-

ടമുറിപ്പാച്ചിലിനിടയി-

ലുൾഭയത്തോടെ

മൂത്തനരച്ചൊരാ

രാക്ഷസനിരുന്നുറങ്ങുന്നു

കാവൽക്കാരില്ലാതെ

കാറ്റുവന്നു

മഴവന്നു

കാരണവൻമാർ

കടന്നുപോയി

കരിമ്പനകൾ

കൊഴിഞ്ഞുപോയി

കുതിരക്കുളമ്പടി

നിലച്ചേപോയി

ഇന്നലെ

കണ്ടു

പല്ലിളകി

എല്ലിളകി

കണ്ണുതുറിച്ച്‌

പതയൊലിച്ച്‌

പെരുവഴിയിൽ

ചത്തുകിടക്കുന്നു

പോക്കാച്ചിത്തവളപോൽ

*പാലക്കാട്ടെ കോട്ട

Generated from archived content: poem1_mar28_07.html Author: mohandas-themballam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here