വിധിവിശേഷം

പനിക്കിടക്കയിൽ

പൊളളിപ്പുതയ്‌ക്കുമ്പോൾ

തണുവിരൽ സ്പർശം

കൊതിച്ചിരുന്നവൻ.

ചുമപ്പടക്കങ്ങൾ തുരുതുരെ

പൊട്ടിവിയർത്തു വീഴുമ്പോൾ

നെഞ്ചിൽ-

മൃദുവിരലോട്ടം കൊതിച്ചിരുന്നവൻ.

(മൊഴിയിലാശ്വാസം

ഔഷധമായും

മിഴിയിൽ സ്‌നേഹത്തിൻ

കടൽ കണ്ടുമങ്ങനെ.)

അന്നപാത്രങ്ങൾ നേരം തെറ്റുമ്പോൾ

ഉറിയിലത്താഴം ഉറുമ്പരിക്കുമ്പോൾ

ശുഭവിചാരങ്ങൾ കടലെടുക്കുമ്പോൾ

തണൽമരങ്ങൾ വേരുളുന്തു വീഴുമ്പോൾ

കൊതിച്ചു പോയവൻ

ഒരു കുളിർ നദി.

പക്ഷേ-

ശപിക്കയാണവൻ

തപിക്കയാണവൻ

കൊതിക്കുവാൻ

അന്തർമോഹദാഹങ്ങൾ

പൊരിഞ്ഞുപൊട്ടുവാൻ

കാലകല്പന

പ്രതികൂലം മഹാന്യായാധിപൻ വിധി.

Generated from archived content: poem2_may3_06.html Author: mani_k_chenthappuru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here