ഉറ്റമിത്രം രാത്രിവണ്ടിക്കു തലവെയ്‌ക്കുമ്പോൾ
സുരതശൃംഗത്തിലായിരുന്നിരിക്കണം ഞാൻ!
ഒറ്റരാത്രി കൊണ്ട്
ഉടലും തലയും വേർപെട്ട്
പാളങ്ങൾക്കരികിലായി ഞങ്ങളുടെ സൗഹൃദം…..
(ആത്മനിന്ദയുടെ കറുത്ത രക്തം കട്ടകുത്തി-
വെറുപ്പിന്റെ ഈച്ചകൾ പൊതിഞ്ഞ്-
ഇത്രമാത്രമല്ലോ ബന്ധങ്ങളെന്ന് പല്ലിളിച്ചുകാട്ടി-)
സൗഹൃദവഴികൾ നിറയെ
നാട്യത്തിന്റെ കാട്ടു പൊന്തകൾ.
മനസ്സിൽ ഇന്ന്
ഒരവിൽപ്പൊതിയോ ഓടക്കുഴലോ ഇല്ല.
എന്തിന്-
സ്വപ്നത്തിന്റെ എച്ചിലിലകൾ പോലും!
Generated from archived content: souhradam.html Author: mahendar_i