ആകാശവും ഭൂമിയും നിഷേധിക്കപ്പെട്ടപ്പോള്‍
അനിശ്ചിതത്വത്തിന്റെ പടവുകളില്‍
ഞാന്‍ ഒറ്റയായിപ്പോയി.
ശാന്ത പര്‍വങ്ങള്‍ തേടുന്ന യാത്രയില്‍
സ്വാസ്ഥ്യ തീരങ്ങളില്‍ നിന്ന്
ഏറെ ദൂരെയാണ് ഞാന്‍ എന്നത്
കൂടുതല്‍ വെളിപ്പെട്ടു.
തിരിച്ചു വരനാവില്ലേ എന്ന് പേടിക്കുന്ന,
മറിച്ചൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന്
പ്രാര്‍ത്ഥിക്കുന്ന
ചൂടാര്‍ന്നു മിടിക്കുന്ന
ഒരു ഹൃദയം മാത്രം കൂട്ടിന്.
Generated from archived content: poem1_jan9_12.html Author: litty_chacko