ബസ്സിൽ…

ഭാര്യഃ-

തിരക്കുളള ബസ്സിൽ അയാൾ ഒതുങ്ങി നിന്നു. ഇടയ്‌ക്കിടെ ബ്രേക്കിടുന്ന ഡ്രൈവറെ ശപിച്ച്‌ വീർപ്പുമുട്ടി നിൽക്കുമ്പോൾ, മുന്നിൽ നിന്ന ആ സ്‌ത്രീ അയാളുടെ മാറത്ത്‌ വീണുകൊണ്ടിരുന്നു.

അയാൾക്ക്‌ ദേഷ്യം സഹിക്കാനായില്ല.

ആ സ്‌ത്രീയുടെ കാലിൽ അരിശത്തോടെ ചവിട്ടി.

ചവിട്ടിയ കാലിലെ കുഴിനഖത്തിന്റെ വേദനയോർത്ത്‌, ഗൂഢ നിർവൃതിയുമായി അയാൾ തന്റെ ഓഫീസ്‌ സ്‌റ്റോപ്പിലിറങ്ങി.

കാമുകിഃ-

ആവശ്യത്തിലധികം തിരക്കുണ്ടായിട്ടും ഡ്രൈവർക്കൊന്ന്‌ ബ്രേക്കിടാൻ തോന്നണേ എന്നാണ്‌ അയാൾ പ്രാർത്ഥിച്ചത്‌.

ബസ്സിനുളളിൽ അയാൾ ആരെയൊക്കെയോ ശപിച്ചു. തൊട്ടുമുന്നിലെ പെൺകുട്ടി അയാളുടെ മാറിലേക്ക്‌ വീണതേയില്ല.

അയാൾക്കിറങ്ങേണ്ടുന്ന സ്‌റ്റോപ്പെത്തി. അയാളിറങ്ങിയില്ല.

ഹാഫ്‌ഡേ ലീവ്‌ മനസ്സിൽക്കുറിച്ച്‌ അയാൾ ആ പെൺകുട്ടിക്ക്‌ പിന്നാലെ നിന്നു.

Generated from archived content: story3_sep29.html Author: libeeshkumar_pp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഫൂലിയാഗാവിന്റെ നൊമ്പരങ്ങൾ
Next articleകളിപ്പാട്ടങ്ങൾ കരയുന്നു
1977 മെയ്‌ 10ന്‌ ജനനം. യുവമാനസ കഥ അവാർഡ്‌, ഒ.ഖാലിദ്‌ സാരക അവാർഡ്‌, അരങ്ങ്‌ കലാസാഹിത്യവേദി കഥാ അവാർഡ്‌ (ജിദ്ദ), കേരളോത്സവം സംസ്ഥാന കഥാസമ്മാനം തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതുന്നു. ജനപത്രം ഡെയ്‌ലിയുടെ റിപ്പോർട്ടറായിരുന്നു. ബി.എ. മലയാളം വിദ്യാർത്ഥിയാണ്‌. വിലാസംഃ പി.പി. ലിബീഷ്‌കുമാർ ഏച്ചിക്കൊവ്വൽ (പി.ഒ.) പീലിക്കോട്‌ കാസർഗോഡ്‌ ജില്ല Address: Phone: 0498 561575 Post Code: 671353

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English