അനുധാവനം

എന്റെ പൂത്തുമ്പിക്ക്‌

സ്വപ്‌നത്തിന്റേതുപോലെ

വർണ്ണച്ചിറകുകളില്ല;

വാത്സല്യം മുരടിച്ച കുഞ്ഞിന്റെ

തേമ്പിയ കാലുകൾ മാത്രം.

കൃഷ്‌ണമണിക്ക്‌

ജ്വാലാമുഖിയുടെ തനിമയില്ല;

മുറിവേറ്റ കാലത്തിന്റെ

മേഘകൂറുമാത്രം.

കരളിന്‌

തേൻ കോശത്തിന്റെ ഇനിമയില്ല;

അനുഭവദുഃഖത്തിന്റെ

വിഷച്ചവർപ്പു മാത്രം.

നടപ്പാതയിൽ

പ്രത്യാശയുടെ പ്രകാശരേഖയില്ല;

കുരുടന്റെ കാഴ്‌ചക്കറുപ്പുമാത്രം.

വിരുന്നിന്‌

വിഭവങ്ങളില്ല;

ചീന്തിയെറിയപ്പെട്ട

ഹൃദയാവശിഷ്‌ടങ്ങൾ മാത്രം.

എന്നിട്ടും,

എന്നെ തന്നെ പിൻതുടരുകയാണല്ലോ

ആ പക്ഷി!

Generated from archived content: sep18_poem1.html Author: lal_renjan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമായാസീത
Next articleമറവി
രണ്ടുകവിതാസമാഹാരങ്ങൾ-മുറിപ്പാടുകൾ, അശാന്തിയുടെ ദിനങ്ങൾ, കഥാസമാഹാരം- വചനം. കേരളായൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ. വിലാസം ക്വാർട്ടർ നം. സി-24, യൂണിവേഴ്‌സിറ്റി കാമ്പസ്‌, കാരിയവട്ടം പി.ഒ. തിരുവനന്തപുരം Address: Post Code: 695 581

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English