ഉറക്കം

വെയിൽകത്തിയാളുമൊച്ചയ്‌ക്ക്‌

തിളതിളച്ചേറുന്ന മീനത്തിൽ

ഊണുകഴിഞ്ഞൊ നേരത്ത്‌

കോലായിൽ പായവിരിച്ചമ്മു.

അറിയാതടഞ്ഞുപോയ്‌ കണ്ണിൽ

കണ്ടൊ കുളിർമഴസ്വപ്‌നത്തിൽ

വേർത്തൊഴും ദേഹത്തോടമ്മു

ആർത്തുരസിച്ചു കളിയ്‌ക്കുമ്പോൾ

അടിയൊന്നുകിട്ടി തുടയിൽ മെല്ലേ

അമ്മതൻ വാക്കിനോടൊപ്പം

പെണ്ണുറക്കംനന്നോ നട്ടുച്ചയ്‌ക്ക്‌

പോയിക്കളിക്കെന്റെ പൊന്നുമോളേ.

Generated from archived content: poem2_sep17_09.html Author: krishnankutty_silknagar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here