ഉറക്കത്തിൽനിന്ന്
തെന്നിമാറിയ മിഴികൾ
അടക്കം പറഞ്ഞപ്പോൾ
തിടുക്കം.
പരമ്പരാഗതം,
പൂർവ്വികരെ അനുസരിച്ച
തൊടിയിലെ നടത്തത്തിന്
തിടുക്കം.
വൈദ്യമത, വിധി,
പ്രഭാതകർമ്മത്തിന്
തിടുക്കം.
ഒരു ചടങ്ങ്, വിശപ്പിന്
അറുതിവന്നപ്പോൾ
തിടുക്കം.
ഒടുക്കം
ഓടിക്കിതച്ച് സുപരിചിതം
കസേരയിൽ ഇരുന്നപ്പോൾ
മയക്കം!
Generated from archived content: poem2_apr16.html Author: kks_ongalloor