അമ്മപോലും ഓർക്കാതെ പോയത്‌

കുഴഞ്ഞ്‌,

കുഴഞ്ഞു വീഴുകയായിരുന്നു!

ഞെട്ടിയുണർത്തലുകളെ,

നെടുവീർപ്പുകളൊ,

നിഗൂഢതകളൊ

സഞ്ചാരമെ ഇല്ലാതെ……

വീണുപോയിടത്ത്‌

ഒരു തുള്ളി വിയർപ്പു

പോലുമടരാതെ……

നീർത്തുള്ളിയുടെ

ഒലിപ്പില്ലാതെ

കരഞ്ഞുതിരുന്ന

മുത്തുകളില്ലാതെ….

കിളിർത്തുപോയ

ചുംബനമേളമില്ലാതെ….

മുരണ്ടു മാറാനാവാതെ

സമയം നിലച്ച സൂചിപോലെ

ഒരേ നില്‌പായിരുന്നു,

ചോരയൊലിപ്പില്ലാതെ….

ഘടികാരം തടസ്സപ്പെടുമ്പോൾ

ആരോ മന്ത്രിക്കുംപോലെ

നെഞ്ചിനിടയിലൂടെ

ഓരോ ജീവിതവും

മോഹക്കൊതിയോടെ

തിളച്ചു മറിഞ്ഞു,കുഴഞ്ഞു

വീണുകൊണ്ടിരുന്നു.

അമ്മപോലുമതോർക്കില്ല!

പെറ്റിടുമ്പോൾ

ഇത്രയേറെ

ഗതാഗതക്കുരുക്കുകൾ

വേവലാതിയോടെ

മോഹചിറകിനുമേൽ

നിറയ്‌ക്കുമെന്ന്‌!

Generated from archived content: poem2_jun18_11.html Author: kayyummu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാവ്യകൈരളി
Next articleപ്രണയം
1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌. വിലാസം വി. കയ്യുമ്മു, വൈശ്യം ഹൗസ്‌, ചിറ്റേനി, കോട്ടപ്പടി പി.ഒ. തൃശൂർ ജില്ല Address: Phone: 9946029925 Post Code: 680505

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English