അച്‌ഛൻ ഉണങ്ങുന്നു, വയൽ കരിയുന്നു!
അമ്മ വേവുന്നു, വയർ പൊരിയുന്നു!
ഇരുവർക്കുമിടയിലുളള വിയർപ്പുകൾ മക്കൾ ഒപ്പുന്നു!
കാലങ്ങളുടെ വേഗതയിൽ
ഇതാണ് സംഭവിക്കുന്നത്.
നൊമ്പരങ്ങളും, നെടുവീർപ്പുകളും ബാക്കിയാവുന്നു!
പുളിച്ച ഭക്ഷണം കാത്തിരിക്കുന്നു!
ഒടുവിൽ….
ആത്മഹത്യയുടെ വേരുകൾ
ഇവർക്കുമിടയിൽ മുളപൊട്ടാൻ തുടങ്ങുന്നു
കർഷകരുടെ സങ്കടം പത്രത്താളിൽ
വെണ്ടയ്‌ക്കാ അക്ഷരങ്ങളായി തെളിയുന്നു!
മാധ്യമങ്ങളും റിപ്പോർട്ടുകളും
കുന്നുപോലെ ഉയരുന്നു
മന്ത്രിസഭയിൽ വെളളം ചേർക്കാത്ത
സംഭാഷണങ്ങൾ പെരുകുന്നു
അവസാനം ഒന്നും തീരുമാനിക്കപ്പെടാതെ
ആത്മഹത്യയിൽ ഉറുമ്പരിക്കുന്നു!
സംഭവിക്കാനുളളത്
സംഭവിച്ചുകൊണ്ടേയിരിക്കും.
Generated from archived content: poem1_nov24.html Author: kayyummu